ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സൈക്കിൾ നിർമാതാക്കളായി വളർന്ന അറ്റ്ലസ് സൈക്കിൾസ് ഉത്പാദനം നിർത്തി. താത്കാലികമായി ലേ ഓഫ് പ്രഖ്യാപിച്ചതേ ഉള്ളൂ എന്നാണ് കന്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) എൻ.പി.സിംഗ് റാണ പറയുന്നത്. കന്പനിയുടെ മിച്ചഭൂമി വിറ്റ് പണമുണ്ടാക്കിയാൽ വീണ്ടും പ്രവർത്തനം നടത്തുമെന്ന് അദ്ദേഹം പറയുന്നു.
ലോക ബൈസിക്കിൾ ദിനം ആചരിച്ച ജൂൺ മൂന്നിനാണ് സാഹിബാബാദിലെ പ്ലാന്റ് അടച്ചതായി പ്രഖ്യാപിച്ചത്. സൈക്കിൾ എന്നാൽ അറ്റ്ലസ് എന്നു ചിന്തിക്കാവുന്നവിധം വളർച്ച നേടിയ അറ്റ്ലസ് 1951-ലാണ് തുടങ്ങിയത്. ഹരിയാനയിലെ സോനിപതിൽ ജാനകിദാസ് കപൂർ തുടക്കമിട്ട കന്പനി 1965-ൽ രാജ്യത്തെ ഏറ്റവും വലിയ സൈക്കിൾ നിർമാതാക്കളായി. 1982-ലെ ഡൽഹി ഏഷ്യാഡിന്റെ ഔദ്യോഗിക സൈക്കിൾ ദാതാക്കളായി. പ്രതിവർഷം 40 ലക്ഷം സൈക്കിൾ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്നു.
സമീപവർഷങ്ങളിൽ ഉത്പാദനം പകുതിയിൽ താഴെയായിരുന്നു.2014-ലാണ് കന്പനി നഷ്ടത്തിലേക്കു വീണത്. ആ വർഷം മലാൻപുരിലും പിറ്റേവർഷം സോനിപതിലുമുള്ള യൂണിറ്റുകൾ പൂട്ടി. ശേഷിച്ച സാഹിബാബാദ് യൂണിറ്റാണ് ഇപ്പോൾ നിർത്തിയത്.
ലോക ബൈസിക്കിൾ ദിനം ആചരിച്ച ജൂൺ മൂന്നിനാണ് സാഹിബാബാദിലെ പ്ലാന്റ് അടച്ചതായി പ്രഖ്യാപിച്ചത്. സൈക്കിൾ എന്നാൽ അറ്റ്ലസ് എന്നു ചിന്തിക്കാവുന്നവിധം വളർച്ച നേടിയ അറ്റ്ലസ് 1951-ലാണ് തുടങ്ങിയത്. ഹരിയാനയിലെ സോനിപതിൽ ജാനകിദാസ് കപൂർ തുടക്കമിട്ട കന്പനി 1965-ൽ രാജ്യത്തെ ഏറ്റവും വലിയ സൈക്കിൾ നിർമാതാക്കളായി. 1982-ലെ ഡൽഹി ഏഷ്യാഡിന്റെ ഔദ്യോഗിക സൈക്കിൾ ദാതാക്കളായി. പ്രതിവർഷം 40 ലക്ഷം സൈക്കിൾ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്നു.
സമീപവർഷങ്ങളിൽ ഉത്പാദനം പകുതിയിൽ താഴെയായിരുന്നു.2014-ലാണ് കന്പനി നഷ്ടത്തിലേക്കു വീണത്. ആ വർഷം മലാൻപുരിലും പിറ്റേവർഷം സോനിപതിലുമുള്ള യൂണിറ്റുകൾ പൂട്ടി. ശേഷിച്ച സാഹിബാബാദ് യൂണിറ്റാണ് ഇപ്പോൾ നിർത്തിയത്.