വിപണി വിശേഷം / കെ.ബി. ഉദയഭാനു
വെട്ടുക്കിളികൾ നമ്മുടെ കർഷകരുടെ ഉറക്കം കെടുത്തുമോ ? കൃഷിവകുപ്പ് അടിയന്തര നീക്കം നടത്തേണ്ടത് അനിവാര്യം. കാലവർഷ മേഘങ്ങൾ കേരള തീരങ്ങളിൽ. ഏലക്ക ലേലം പുനരാരംഭിച്ചതു കർഷകർക്ക് ആശ്വാസമായി, കാലാവസ്ഥ അനുകൂലമായാൽ ബംപർ ഉത്പാദനം പ്രതീക്ഷിക്കാം. അന്തർസംസ്ഥാന വാങ്ങലുകാർ കുരുമുളക് വില ഉയർത്തി; ലക്ഷ്യം ഇറക്കുമതി ചരക്കിന് ഉയർന്ന ലാഭം ഉറപ്പുവരുത്തുക. കോവിഡ് പ്രശ്നങ്ങൾക്കിടയിൽ തമിഴ്നാട്ടിൽ കൊപ്രയ്ക്ക് ഡിമാൻഡ് മങ്ങി, വെളിച്ചെണ്ണ വില ഇടിഞ്ഞു. റബർ വ്യാപാരം പുനരാരംഭിച്ചെങ്കിലും വില പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. സ്വർണവിലയിൽ ചാഞ്ചാട്ടം.
പാക്കിസ്ഥാനിൽനിന്നുള്ള വെട്ടുക്കിളികൾ ഉത്തരേന്ത്യയും കടന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. തമിഴ്നാട്ടിലെ തോട്ടങ്ങളിൽ വ്യാപക ആക്രമണം നടത്തിയ അവ ഈ വാരം കേരളത്തിലെ കൃഷിയിടങ്ങളിലും താണ്ടവമാടാൻ ഇടയുണ്ട്. തമിഴ്നാട്ടിൽ റബർ, വാഴ കൃഷിത്തോട്ടങ്ങൾ വെട്ടുക്കിളികളുടെ ആക്രമണം നേരിട്ടു. സംസ്ഥാന കൃഷിവകുപ്പ് ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ നമ്മുടെ റബർ മാത്രമല്ല, കയറ്റുമതി വിപണിയിൽ പ്രിയമേറിയ സുഗന്ധവ്യഞ്ജന കൃഷിയും വൻ പ്രതിസന്ധിയിൽ അകപ്പെടും. വിദേശ കീടനാശിനി എത്തിച്ചാൽ മാത്രമേ കേരളത്തിലെ കൃഷിയിടങ്ങളെ വെട്ടുക്കിളികളുടെ ആക്രമണത്തിൽനിന്നു രക്ഷിക്കാനാവൂ.
ഏലം
ഏലക്കലേലം പുനരാരംഭിച്ചത് ഉത്പാദനമേഖലയ്ക്ക് ആശ്വാസമായി. മാർച്ച് രണ്ടാം പകുതിയിൽ ലേലം സ്തംഭിച്ചത് ഉത്പാദകരെയും വ്യാപാരികളെയും കയറ്റുമതി സമൂഹത്തെയും പ്രതിസന്ധിയിലാക്കി. ലോക്ക്ഡൗണിൽ കേരളം സ്തംഭിച്ചതിനാൽ വിഷു-ഈസ്റ്റർ വേളയിലെ വിൽപ്പനയും പിന്നീടു റംസാൻ ഡിമാൻഡും നഷ്ടപ്പെട്ടത് ഉത്പാദകർക്കു കനത്ത ആഘാതമായി.
ലേലം തുടങ്ങിയ സാഹചര്യത്തിൽ നിരക്ക് ഉയരുമെന്ന വിശ്വാസത്തിലാണു കർഷകർ. ഉത്തരേന്ത്യയിൽ സ്റ്റോക്ക് കുറഞ്ഞതിനാൽ അവർ വില ഉയർത്തിയും ശേഖരിക്കാം. കയറ്റുമതിക്കു പ്രിയമേറിയ എട്ട് എംഎം ചരക്കിനു ക്ഷാമം നേരിടുന്നുണ്ട്. ആദ്യലേലത്തിൽ മികച്ചയിനങ്ങൾ കിലോയ്ക്ക് 2410 രൂപയിൽ കൈമാറി. ഇതിനിടെ കാലവർഷം കേരളതീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. വേനൽമഴ പതിവിലും കൂടുതലായിരുന്നു. മാർച്ച്-മേയിൽ ഒമ്പത് ശതമാനം മഴ കൂടുതലായി ലഭിച്ചു. കാലവർഷം ചതിച്ചില്ലെങ്കിൽ സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനം അടുത്ത സീസണിൽ ഉയരും. അതേസമയം കിടബാധകളുടെ ആക്രമണം തടയാനായില്ലെങ്കിൽ തിരിച്ചടിയാവും.
ഏതാനും വർഷങ്ങൾക്കു ശേഷം സൗദി അറേബ്യയിലേക്കു കയറ്റുമതി നടത്തിയ ഇന്ത്യൻ ഏലത്തിനു ഗംഭീര സ്വീകരണം ലഭിച്ചു. ആദ്യകയറ്റുമതിയായി 12 ടൺ സൗദിയിൽ ഇറക്കി. പുതിയ സാഹചര്യത്തിൽ കുടുതൽ ഓർഡറുകൾ എത്തുമെന്നാണു വിപണിവൃത്തങ്ങളുടെ വിലയിരുത്തൽ. നേരത്തേ പ്രതിവർഷം 3000‐3500 ടൺ എലക്ക സൗദി ശേഖരിച്ചിരുന്നു. മറ്റ് അറബ് രാജ്യങ്ങളും പതിവുപോലെ രംഗത്തെത്തുന്നത് ഉയർന്ന വിലയ്ക്ക് അവസരമൊരുക്കാം.
കുരുമുളക്
കുരുമുളകിനായി അന്തർസംസ്ഥാന വ്യാപാരികൾ കാണിച്ച ഉത്സാഹം നിരക്കുയർത്തി. അധ്യയനവർഷാരംഭമായതിനാൽ പണത്തിനു നേരിട്ട ഞെരുക്കം കർഷകരെ വിൽപ്പനക്കാരാക്കി. പൗഡർ യൂണിറ്റുകൾ കുരുമുളക് ശേഖരിച്ചു. കാലവർഷം ആരംഭിക്കും മുമ്പേ ഉത്പന്നം ഗോഡൗണുകളിൽ എത്തിക്കാനുള്ള നീക്കത്തിലാണു വ്യവസായികൾ. ഉത്പാദനകേന്ദ്രങ്ങളിൽനിന്നു ചെറുകിട വിപണികളിലേക്കും ടെർമിനൽ മാർക്കറ്റിലേക്കും ഉയർന്ന അളവിൽ മുളക് വിൽപ്പനയ്ക്കിറങ്ങി. കൊച്ചിയിൽ അൺഗാർബിൾഡ് മുളകിന് 30,500 രൂപയിൽനിന്ന് 30,900 രൂപയായി.
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളകു വില ടണ്ണിന് 4500 ഡോളറാണ്. മലബാർ മുളകിന് ആവശ്യക്കാരില്ല, അന്താരാഷ്ട്ര മാർക്കറ്റിൽനിന്ന് ചൈന കനത്ത തോതിൽ വിയറ്റ്നാം കുരുമുളക് ശേഖരിച്ചു. വിയറ്റ്നാം, ടണ്ണിന് 1900 ഡോളറിൽനിന്ന് അതിവേഗം നിരക്ക് 2500 ഡോളറാക്കി. വിയറ്റ്നാമിന്റെ നീക്കം കണ്ട് ഇന്തോനേഷ്യ വില 2200 ഡോളറായും ബ്രസീൽ 2100 ഡോളറായും മലേഷ്യ 2400 ഡോളറായും വർധിപ്പിച്ചു. ശ്രീലങ്ക 3000‐3500 ഡോളറിനു ചരക്ക് വാഗ്ദാനം ചെയ്തു. ശ്രീലങ്കയിൽ വിളവെടുപ്പിനു തുടക്കം കുറിച്ചതോടെ ഇന്ത്യയിലേക്ക് അവിടെനിന്നുള്ള ചരക്ക് എത്തിയാൽ ആഭ്യന്തര കർഷകർക്കു തിരിച്ചടിയാവും. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളകിന് 400 രൂപ ഉയർന്നു 32,900 രൂപയായി.
ജാതിക്ക
ഉത്തരേന്ത്യയിൽനിന്നും വിദേശത്തുനിന്നും ജാതിക്ക, ജാതിപത്രി തുടങ്ങിയവയ്ക്ക് അന്വേഷണങ്ങളുണ്ട്. മികച്ചയിനം ചരക്കു ശേഖരിക്കാൻ കയറ്റുമതി മേഖല താത്പര്യം കാണിച്ചു. വിളവെടുപ്പിനൊപ്പം ചരക്ക് സംസ്കരണവും പുരോഗമിക്കുന്നു. കറിമസാല നിർമാതാക്കളും ഔഷധവ്യവസായികളും ചരക്കു വാങ്ങുന്നുണ്ട്. ജാതിക്ക തൊണ്ടൻ 150‐ 175, തൊണ്ടില്ലാത്ത് 325‐350, ജാതിപത്രി 600‐800, ജാതി ഫ്ളവർ ചുവപ്പ് 900‐1100, ഫ്ളവർ മഞ്ഞ 1200‐1400 രൂപയിലും വിപണനം നടന്നു.
നാളികേരം
നാളികേരോത്പന്നങ്ങൾക്കു തിരിച്ചടി. വിളവെടുപ്പ് വേളയായതിനാൽ തമിഴ്നാട്ടിൽ പച്ചത്തേങ്ങയുടെ ലഭ്യത മുൻ മാസത്തെ അപേക്ഷിച്ച് ഇരട്ടിച്ചു. എന്നാൽ മില്ലുകാർ ചരക്ക് സംഭരണത്തിൽ കാണിച്ച തണുപ്പൻ മനോഭാവം മൂലം കൊപ്ര വില 9200ൽനിന്ന് 8650 ലേക്ക് ഇടിഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് അവിടെ വെളിച്ചെണ്ണയ്ക്ക് 1175 രൂപ കുറഞ്ഞ് 12,675 രൂപയായി. കൊച്ചിയിൽ കൊപ്ര 10,000ൽനിന്ന് 9495 രൂപയായി. എണ്ണവില ഇവിടെ 600 രൂപ കുറഞ്ഞ് 14,100 രൂപയായി. മാസാരംഭമായതിനാൽ പ്രാദേശിക വിപണികളിൽ ഈ വാരം വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയരാം.
റബർ
റബർ വ്യാപാരം രണ്ടുമാസത്തെ സ്തംഭനത്തിനുശേഷം പുനരാരംഭിച്ചെങ്കിലും ഷീറ്റുവില താഴ്ന്ന റേഞ്ചിൽ നീങ്ങിയത് ഉത്പാദകരെ നിരാശരാക്കി. കിലോയ്ക്കു 114 രൂപയിൽനിന്നു നാലാംഗ്രേഡ് 117വരെ കയറിയെങ്കിലും ഉത്പാദനച്ചെലവുകൾ കണക്കിലെടുത്താൽ ഈ വിലയ്ക്ക് ചരക്കു കൈമാറുന്നതു നഷ്ടക്കച്ചവടമാണെന്ന കാര്യം ടയർ ലോബിക്കും അറിയാം. എന്നാൽ താഴ്ന്ന വിലയ്ക്കു കിട്ടുന്നത്ര ഷീറ്റ് കൈക്കലാക്കുകയെന്ന നിലപാടിലായിരുന്നു പല കന്പനികളും. അനുകൂല കാലാവസ്ഥ കണ്ട് റബർവെട്ടിന് ഒരു വിഭാഗം കർഷകർ ഇറങ്ങി. എന്നാൽ കൂടുതൽ മേഖലകളിൽ ടാപ്പിംഗ് സജീവമാകുമെങ്കിൽ നിരക്കുയർത്താൻ വ്യവസായികൾ തയാറാവണം. അഞ്ചാം ഗ്രേഡ്10,500-11,000രൂപയിൽനിന്ന് 10,900‐11,500രൂപയായി. ലാറ്റക്സും ഒട്ടുപാലും 7000 രൂപയിൽ നിലകൊണ്ടു.
ബാങ്കോക്കിൽ നാലാം ഗ്രേഡിനു തുല്യമായ ചരക്ക് 10,800 രൂപയിലാണ്. ടോക്കോം എക്സ്ചേഞ്ചിൽ റബർ നേരിയ റേഞ്ചിലാണ്. സെപ്റ്റംബർ അവധി കിലോ 147യെന്നിലാണ്.
സ്വർണം
സ്വർണവില കുറഞ്ഞു. ആഭരണകേന്ദ്രങ്ങളിൽ പവൻ 34,800 രൂപയിൽനിന്ന് 34,200 ലേക്കു താഴ്ന്നെങ്കിലും ശനിയാഴ്ച പവൻ 34,560 രൂപയിലാണ്. ഗ്രാമിനു വില 4320 രൂപ.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1734 ഡോളറിൽനിന്ന് 1693 ഡോളർവരെ താഴ്ന്ന വേളയിൽ ഓപ്പറേറ്റർമാർ നിക്ഷേപകരായതോടെ നിരക്ക് വീണ്ടും ഉയർന്ന് 1735വരെ കയറിയെങ്കിലും ക്ലോസിംഗിൽ 1731 ഡോളറിലാണ്.
വെട്ടുക്കിളികൾ നമ്മുടെ കർഷകരുടെ ഉറക്കം കെടുത്തുമോ ? കൃഷിവകുപ്പ് അടിയന്തര നീക്കം നടത്തേണ്ടത് അനിവാര്യം. കാലവർഷ മേഘങ്ങൾ കേരള തീരങ്ങളിൽ. ഏലക്ക ലേലം പുനരാരംഭിച്ചതു കർഷകർക്ക് ആശ്വാസമായി, കാലാവസ്ഥ അനുകൂലമായാൽ ബംപർ ഉത്പാദനം പ്രതീക്ഷിക്കാം. അന്തർസംസ്ഥാന വാങ്ങലുകാർ കുരുമുളക് വില ഉയർത്തി; ലക്ഷ്യം ഇറക്കുമതി ചരക്കിന് ഉയർന്ന ലാഭം ഉറപ്പുവരുത്തുക. കോവിഡ് പ്രശ്നങ്ങൾക്കിടയിൽ തമിഴ്നാട്ടിൽ കൊപ്രയ്ക്ക് ഡിമാൻഡ് മങ്ങി, വെളിച്ചെണ്ണ വില ഇടിഞ്ഞു. റബർ വ്യാപാരം പുനരാരംഭിച്ചെങ്കിലും വില പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. സ്വർണവിലയിൽ ചാഞ്ചാട്ടം.
പാക്കിസ്ഥാനിൽനിന്നുള്ള വെട്ടുക്കിളികൾ ഉത്തരേന്ത്യയും കടന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. തമിഴ്നാട്ടിലെ തോട്ടങ്ങളിൽ വ്യാപക ആക്രമണം നടത്തിയ അവ ഈ വാരം കേരളത്തിലെ കൃഷിയിടങ്ങളിലും താണ്ടവമാടാൻ ഇടയുണ്ട്. തമിഴ്നാട്ടിൽ റബർ, വാഴ കൃഷിത്തോട്ടങ്ങൾ വെട്ടുക്കിളികളുടെ ആക്രമണം നേരിട്ടു. സംസ്ഥാന കൃഷിവകുപ്പ് ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ നമ്മുടെ റബർ മാത്രമല്ല, കയറ്റുമതി വിപണിയിൽ പ്രിയമേറിയ സുഗന്ധവ്യഞ്ജന കൃഷിയും വൻ പ്രതിസന്ധിയിൽ അകപ്പെടും. വിദേശ കീടനാശിനി എത്തിച്ചാൽ മാത്രമേ കേരളത്തിലെ കൃഷിയിടങ്ങളെ വെട്ടുക്കിളികളുടെ ആക്രമണത്തിൽനിന്നു രക്ഷിക്കാനാവൂ.
ഏലം
ഏലക്കലേലം പുനരാരംഭിച്ചത് ഉത്പാദനമേഖലയ്ക്ക് ആശ്വാസമായി. മാർച്ച് രണ്ടാം പകുതിയിൽ ലേലം സ്തംഭിച്ചത് ഉത്പാദകരെയും വ്യാപാരികളെയും കയറ്റുമതി സമൂഹത്തെയും പ്രതിസന്ധിയിലാക്കി. ലോക്ക്ഡൗണിൽ കേരളം സ്തംഭിച്ചതിനാൽ വിഷു-ഈസ്റ്റർ വേളയിലെ വിൽപ്പനയും പിന്നീടു റംസാൻ ഡിമാൻഡും നഷ്ടപ്പെട്ടത് ഉത്പാദകർക്കു കനത്ത ആഘാതമായി.
ലേലം തുടങ്ങിയ സാഹചര്യത്തിൽ നിരക്ക് ഉയരുമെന്ന വിശ്വാസത്തിലാണു കർഷകർ. ഉത്തരേന്ത്യയിൽ സ്റ്റോക്ക് കുറഞ്ഞതിനാൽ അവർ വില ഉയർത്തിയും ശേഖരിക്കാം. കയറ്റുമതിക്കു പ്രിയമേറിയ എട്ട് എംഎം ചരക്കിനു ക്ഷാമം നേരിടുന്നുണ്ട്. ആദ്യലേലത്തിൽ മികച്ചയിനങ്ങൾ കിലോയ്ക്ക് 2410 രൂപയിൽ കൈമാറി. ഇതിനിടെ കാലവർഷം കേരളതീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. വേനൽമഴ പതിവിലും കൂടുതലായിരുന്നു. മാർച്ച്-മേയിൽ ഒമ്പത് ശതമാനം മഴ കൂടുതലായി ലഭിച്ചു. കാലവർഷം ചതിച്ചില്ലെങ്കിൽ സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനം അടുത്ത സീസണിൽ ഉയരും. അതേസമയം കിടബാധകളുടെ ആക്രമണം തടയാനായില്ലെങ്കിൽ തിരിച്ചടിയാവും.
ഏതാനും വർഷങ്ങൾക്കു ശേഷം സൗദി അറേബ്യയിലേക്കു കയറ്റുമതി നടത്തിയ ഇന്ത്യൻ ഏലത്തിനു ഗംഭീര സ്വീകരണം ലഭിച്ചു. ആദ്യകയറ്റുമതിയായി 12 ടൺ സൗദിയിൽ ഇറക്കി. പുതിയ സാഹചര്യത്തിൽ കുടുതൽ ഓർഡറുകൾ എത്തുമെന്നാണു വിപണിവൃത്തങ്ങളുടെ വിലയിരുത്തൽ. നേരത്തേ പ്രതിവർഷം 3000‐3500 ടൺ എലക്ക സൗദി ശേഖരിച്ചിരുന്നു. മറ്റ് അറബ് രാജ്യങ്ങളും പതിവുപോലെ രംഗത്തെത്തുന്നത് ഉയർന്ന വിലയ്ക്ക് അവസരമൊരുക്കാം.
കുരുമുളക്
കുരുമുളകിനായി അന്തർസംസ്ഥാന വ്യാപാരികൾ കാണിച്ച ഉത്സാഹം നിരക്കുയർത്തി. അധ്യയനവർഷാരംഭമായതിനാൽ പണത്തിനു നേരിട്ട ഞെരുക്കം കർഷകരെ വിൽപ്പനക്കാരാക്കി. പൗഡർ യൂണിറ്റുകൾ കുരുമുളക് ശേഖരിച്ചു. കാലവർഷം ആരംഭിക്കും മുമ്പേ ഉത്പന്നം ഗോഡൗണുകളിൽ എത്തിക്കാനുള്ള നീക്കത്തിലാണു വ്യവസായികൾ. ഉത്പാദനകേന്ദ്രങ്ങളിൽനിന്നു ചെറുകിട വിപണികളിലേക്കും ടെർമിനൽ മാർക്കറ്റിലേക്കും ഉയർന്ന അളവിൽ മുളക് വിൽപ്പനയ്ക്കിറങ്ങി. കൊച്ചിയിൽ അൺഗാർബിൾഡ് മുളകിന് 30,500 രൂപയിൽനിന്ന് 30,900 രൂപയായി.
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളകു വില ടണ്ണിന് 4500 ഡോളറാണ്. മലബാർ മുളകിന് ആവശ്യക്കാരില്ല, അന്താരാഷ്ട്ര മാർക്കറ്റിൽനിന്ന് ചൈന കനത്ത തോതിൽ വിയറ്റ്നാം കുരുമുളക് ശേഖരിച്ചു. വിയറ്റ്നാം, ടണ്ണിന് 1900 ഡോളറിൽനിന്ന് അതിവേഗം നിരക്ക് 2500 ഡോളറാക്കി. വിയറ്റ്നാമിന്റെ നീക്കം കണ്ട് ഇന്തോനേഷ്യ വില 2200 ഡോളറായും ബ്രസീൽ 2100 ഡോളറായും മലേഷ്യ 2400 ഡോളറായും വർധിപ്പിച്ചു. ശ്രീലങ്ക 3000‐3500 ഡോളറിനു ചരക്ക് വാഗ്ദാനം ചെയ്തു. ശ്രീലങ്കയിൽ വിളവെടുപ്പിനു തുടക്കം കുറിച്ചതോടെ ഇന്ത്യയിലേക്ക് അവിടെനിന്നുള്ള ചരക്ക് എത്തിയാൽ ആഭ്യന്തര കർഷകർക്കു തിരിച്ചടിയാവും. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളകിന് 400 രൂപ ഉയർന്നു 32,900 രൂപയായി.
ജാതിക്ക
ഉത്തരേന്ത്യയിൽനിന്നും വിദേശത്തുനിന്നും ജാതിക്ക, ജാതിപത്രി തുടങ്ങിയവയ്ക്ക് അന്വേഷണങ്ങളുണ്ട്. മികച്ചയിനം ചരക്കു ശേഖരിക്കാൻ കയറ്റുമതി മേഖല താത്പര്യം കാണിച്ചു. വിളവെടുപ്പിനൊപ്പം ചരക്ക് സംസ്കരണവും പുരോഗമിക്കുന്നു. കറിമസാല നിർമാതാക്കളും ഔഷധവ്യവസായികളും ചരക്കു വാങ്ങുന്നുണ്ട്. ജാതിക്ക തൊണ്ടൻ 150‐ 175, തൊണ്ടില്ലാത്ത് 325‐350, ജാതിപത്രി 600‐800, ജാതി ഫ്ളവർ ചുവപ്പ് 900‐1100, ഫ്ളവർ മഞ്ഞ 1200‐1400 രൂപയിലും വിപണനം നടന്നു.
നാളികേരം
നാളികേരോത്പന്നങ്ങൾക്കു തിരിച്ചടി. വിളവെടുപ്പ് വേളയായതിനാൽ തമിഴ്നാട്ടിൽ പച്ചത്തേങ്ങയുടെ ലഭ്യത മുൻ മാസത്തെ അപേക്ഷിച്ച് ഇരട്ടിച്ചു. എന്നാൽ മില്ലുകാർ ചരക്ക് സംഭരണത്തിൽ കാണിച്ച തണുപ്പൻ മനോഭാവം മൂലം കൊപ്ര വില 9200ൽനിന്ന് 8650 ലേക്ക് ഇടിഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് അവിടെ വെളിച്ചെണ്ണയ്ക്ക് 1175 രൂപ കുറഞ്ഞ് 12,675 രൂപയായി. കൊച്ചിയിൽ കൊപ്ര 10,000ൽനിന്ന് 9495 രൂപയായി. എണ്ണവില ഇവിടെ 600 രൂപ കുറഞ്ഞ് 14,100 രൂപയായി. മാസാരംഭമായതിനാൽ പ്രാദേശിക വിപണികളിൽ ഈ വാരം വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയരാം.
റബർ
റബർ വ്യാപാരം രണ്ടുമാസത്തെ സ്തംഭനത്തിനുശേഷം പുനരാരംഭിച്ചെങ്കിലും ഷീറ്റുവില താഴ്ന്ന റേഞ്ചിൽ നീങ്ങിയത് ഉത്പാദകരെ നിരാശരാക്കി. കിലോയ്ക്കു 114 രൂപയിൽനിന്നു നാലാംഗ്രേഡ് 117വരെ കയറിയെങ്കിലും ഉത്പാദനച്ചെലവുകൾ കണക്കിലെടുത്താൽ ഈ വിലയ്ക്ക് ചരക്കു കൈമാറുന്നതു നഷ്ടക്കച്ചവടമാണെന്ന കാര്യം ടയർ ലോബിക്കും അറിയാം. എന്നാൽ താഴ്ന്ന വിലയ്ക്കു കിട്ടുന്നത്ര ഷീറ്റ് കൈക്കലാക്കുകയെന്ന നിലപാടിലായിരുന്നു പല കന്പനികളും. അനുകൂല കാലാവസ്ഥ കണ്ട് റബർവെട്ടിന് ഒരു വിഭാഗം കർഷകർ ഇറങ്ങി. എന്നാൽ കൂടുതൽ മേഖലകളിൽ ടാപ്പിംഗ് സജീവമാകുമെങ്കിൽ നിരക്കുയർത്താൻ വ്യവസായികൾ തയാറാവണം. അഞ്ചാം ഗ്രേഡ്10,500-11,000രൂപയിൽനിന്ന് 10,900‐11,500രൂപയായി. ലാറ്റക്സും ഒട്ടുപാലും 7000 രൂപയിൽ നിലകൊണ്ടു.
ബാങ്കോക്കിൽ നാലാം ഗ്രേഡിനു തുല്യമായ ചരക്ക് 10,800 രൂപയിലാണ്. ടോക്കോം എക്സ്ചേഞ്ചിൽ റബർ നേരിയ റേഞ്ചിലാണ്. സെപ്റ്റംബർ അവധി കിലോ 147യെന്നിലാണ്.
സ്വർണം
സ്വർണവില കുറഞ്ഞു. ആഭരണകേന്ദ്രങ്ങളിൽ പവൻ 34,800 രൂപയിൽനിന്ന് 34,200 ലേക്കു താഴ്ന്നെങ്കിലും ശനിയാഴ്ച പവൻ 34,560 രൂപയിലാണ്. ഗ്രാമിനു വില 4320 രൂപ.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1734 ഡോളറിൽനിന്ന് 1693 ഡോളർവരെ താഴ്ന്ന വേളയിൽ ഓപ്പറേറ്റർമാർ നിക്ഷേപകരായതോടെ നിരക്ക് വീണ്ടും ഉയർന്ന് 1735വരെ കയറിയെങ്കിലും ക്ലോസിംഗിൽ 1731 ഡോളറിലാണ്.