കോഴിക്കോട്: കോവിഡ് പ്രതിരോധ നിയന്ത്രണംമൂലം തകര്‍ന്നടിഞ്ഞ വിപണി നേരെയാക്കാൻ കമ്പനികള്‍ പുതുവഴി തേടുന്നു . ഏറ്റവും വലിയ തിരിച്ചടി നേരിട്ട കാർ, ഗൃഹോപകരണ വിപണിയിൽ പുതിയ ഓഫറുകളുമായി സജീവമായി രംഗത്തെത്താനുള്ള ശ്രമത്തിലാണ് കമ്പനികൾ. ഇതിനുള്ള ജനസമ്പർക്ക പ്രവർത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
കൂടുതലാളുകളെ ഇത്തരം പ്രവര്‍ത്തനത്തിലേക്ക് നിയോഗിക്കുകയാണ് ആദ്യഘട്ടം. ഓണം ലക്ഷ്യംവച്ച് ഗൃഹോപകരണ വിപണി വലിയ ഓഫറുകളും പർച്ചേസ് ലോണ്‍ സൗകര്യവുമായി രംഗത്തെത്തും.
90 ശതമാനം വരെ ലോണ്‍ സൗകര്യമാണ് കാര്‍വിപണിയില്‍ ഒരുക്കിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഷോപ്പ് സന്ദര്‍ശിച്ചവരെയും വാഹനം വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചവരെയും നിരന്തരം ബന്ധപ്പെടുകയാണ് മുൻനിര കാർ കമ്പനികൾ. ആകര്‍ഷകമായ തവണ വ്യവസ്ഥകള്‍ ലഭ്യമാക്കിയും ആദ്യത്തെ കുറച്ചുമാസത്തേക്ക് ചെറിയ തിരിച്ചടവ് മാത്രം ലഭ്യമാക്കിയും മുന്നിരബാങ്കുകള് രംഗത്തുണ്ട്.
ഡീലർമാരുമായി സഹകരിച്ചു പുത്തന്‍ വിപണനതന്ത്രമാണ് ഒരുക്കുന്നത്. പൊതുഗതാഗതം ഉപയോഗിക്കാന്‍ പലരും താത്പര്യം പ്രകടിപ്പിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍.
ലോക്ക് ഡൗണ്‍ കാലത്തും വരാനിരിക്കുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ട് ഓണ്‍ലൈന്‍ വഴിയുള്ള കസ്റ്റമര്‍ സര്‍വീസ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.
യൂസ്ഡ് കാര്‍ വിപണിയിലും ടാര്‍ജറ്റ് നല്‍കികൊണ്ടുള്ള ഇതേ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. വിഷുക്കാലത്ത് നഷ്ടമായ കച്ചവടം അടുത്ത സീസണില്‍ തിരിച്ചുകിട്ടുമെന്നാണു പ്രതീക്ഷ.
കൂടുതലാളുകളെ ഇത്തരം പ്രവര്‍ത്തനത്തിലേക്ക് നിയോഗിക്കുകയാണ് ആദ്യഘട്ടം. ഓണം ലക്ഷ്യംവച്ച് ഗൃഹോപകരണ വിപണി വലിയ ഓഫറുകളും പർച്ചേസ് ലോണ്‍ സൗകര്യവുമായി രംഗത്തെത്തും.
90 ശതമാനം വരെ ലോണ്‍ സൗകര്യമാണ് കാര്‍വിപണിയില്‍ ഒരുക്കിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഷോപ്പ് സന്ദര്‍ശിച്ചവരെയും വാഹനം വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചവരെയും നിരന്തരം ബന്ധപ്പെടുകയാണ് മുൻനിര കാർ കമ്പനികൾ. ആകര്‍ഷകമായ തവണ വ്യവസ്ഥകള്‍ ലഭ്യമാക്കിയും ആദ്യത്തെ കുറച്ചുമാസത്തേക്ക് ചെറിയ തിരിച്ചടവ് മാത്രം ലഭ്യമാക്കിയും മുന്നിരബാങ്കുകള് രംഗത്തുണ്ട്.
ഡീലർമാരുമായി സഹകരിച്ചു പുത്തന്‍ വിപണനതന്ത്രമാണ് ഒരുക്കുന്നത്. പൊതുഗതാഗതം ഉപയോഗിക്കാന്‍ പലരും താത്പര്യം പ്രകടിപ്പിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍.
ലോക്ക് ഡൗണ്‍ കാലത്തും വരാനിരിക്കുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ട് ഓണ്‍ലൈന്‍ വഴിയുള്ള കസ്റ്റമര്‍ സര്‍വീസ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.
യൂസ്ഡ് കാര്‍ വിപണിയിലും ടാര്‍ജറ്റ് നല്‍കികൊണ്ടുള്ള ഇതേ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. വിഷുക്കാലത്ത് നഷ്ടമായ കച്ചവടം അടുത്ത സീസണില്‍ തിരിച്ചുകിട്ടുമെന്നാണു പ്രതീക്ഷ.