മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. കാലാവധി വ്യത്യാസമില്ലാതെ എല്ലാ നിക്ഷേപങ്ങൾക്കും 0.40 ശതമാനമാണ് കുറച്ചത്. കുറയ്ക്കൽ ഇന്നലെ പ്രാബല്യത്തിലായി. ഈ മാസം എസ്ബിഐ നിക്ഷേപ പലിശ കുറയ്ക്കുന്നതു രണ്ടാംതവണയാണ്. മുതിർന്ന പൗരന്മാർക്ക് അരശതമാനം കൂടുതൽ കിട്ടും.
ഒരുവർഷം മുതൽ രണ്ടുവർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 5.1 ശതമാനമാണ് ഇനി പലിശ. മൂന്നുമുതൽ അഞ്ചുവർഷംവരെ ഉള്ളവയ്ക്ക് 5.3 ശതമാനം. അഞ്ചിനും പത്തിനുമിടയിൽ വർഷത്തേക്ക് 5.4 ശതമാനം കിട്ടും.
റിസർവ് ബാങ്ക് ഈയിടെ റീപോ നിരക്ക് കുറച്ച പശ്ചാത്തലത്തിലാണ് എസ്ബിഐയുടെ നടപടി. മാർച്ചിലും മേയിലും രണ്ടുതവണവീതം പലിശ കുറച്ചു. മേയ് 12-ന് 0.2 ശതമാനമായിരുന്നു കുറച്ചത്.
മുതിർന്ന പൗരന്മാർക്കായി വീ കെയർ ഡെപ്പോസിറ്റ് എന്നൊരു നിക്ഷേപ പദ്ധതി എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ സാധാരണയേക്കാൾ 0.3 ശതമാനം പലിശ കൂടുതൽ കിട്ടും. അഞ്ചുവർഷത്തിൽ കുറയാത്ത കാലാവധി വേണം ഇതിന്. സെപ്റ്റംബർ 30 വരെയാണ് പദ്ധതി.
ഒരുവർഷം മുതൽ രണ്ടുവർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 5.1 ശതമാനമാണ് ഇനി പലിശ. മൂന്നുമുതൽ അഞ്ചുവർഷംവരെ ഉള്ളവയ്ക്ക് 5.3 ശതമാനം. അഞ്ചിനും പത്തിനുമിടയിൽ വർഷത്തേക്ക് 5.4 ശതമാനം കിട്ടും.
റിസർവ് ബാങ്ക് ഈയിടെ റീപോ നിരക്ക് കുറച്ച പശ്ചാത്തലത്തിലാണ് എസ്ബിഐയുടെ നടപടി. മാർച്ചിലും മേയിലും രണ്ടുതവണവീതം പലിശ കുറച്ചു. മേയ് 12-ന് 0.2 ശതമാനമായിരുന്നു കുറച്ചത്.
മുതിർന്ന പൗരന്മാർക്കായി വീ കെയർ ഡെപ്പോസിറ്റ് എന്നൊരു നിക്ഷേപ പദ്ധതി എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ സാധാരണയേക്കാൾ 0.3 ശതമാനം പലിശ കൂടുതൽ കിട്ടും. അഞ്ചുവർഷത്തിൽ കുറയാത്ത കാലാവധി വേണം ഇതിന്. സെപ്റ്റംബർ 30 വരെയാണ് പദ്ധതി.