മുംബൈ: 2020-21ൽ ഇന്ത്യൻ സന്പദ്ഘടന 6.8 ശതമാനം ചുരുങ്ങുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ റിപ്പോർട്ട്. ഇകോറാപ് എന്ന റിപ്പോർട്ടിലെ നിഗമനം അനുസരിച്ച് 2019-20 -ൽ ഇന്ത്യയുടെ ജിഡിപി 4.2 ശതമാനം വളർച്ച നേടിയിരിക്കും.
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) വെള്ളിയാഴ്ച ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ചക്കണക്ക് പുറത്തുവിടും.
അതിനു മുന്പ് റേറ്റിംഗ് ഏജൻസികളും ഗവേഷണ സ്ഥാപനങ്ങളും തങ്ങളുടെ വിശകലനം അവതരിപ്പിക്കാറുണ്ട്. ഇതുവരെ വന്ന നിഗമനങ്ങളിൽ ഏറ്റവും താഴ്ന്നവയിൽ ഒന്നാണ് ഇകോറാപ്പിലേത്. ബേൺ സ്റ്റൈൻ എന്ന ബ്രോക്കറേജ് ജിഡിപി ഏഴു ശതമാനം കുറയുമെന്നു പറഞ്ഞിരുന്നു.
മറ്റു ഗവേഷകരെല്ലാം അഞ്ചു ശതമാനത്തിനടുത്ത ഇടിവാണു പ്രവചിച്ചത്. 2019-20 ലെ വളർച്ച ഇകോറാപ് നേരത്തേ പ്രവചിച്ചിരുന്നത് അഞ്ചു ശതമാനമാകും എന്നാണ്. ഇപ്പോൾ അതു 4.2 ശതമാനമായി കുറച്ചത് നാലാം ത്രൈമാസത്തിലെ ജിഡിപി വളർച്ച കുറഞ്ഞതുകൊണ്ടാണ്.
നാലാം ത്രൈമാസത്തിൽ 1.2 ശതമാനം വളർച്ചയേ ഇകോറാപ് പ്രതീക്ഷിക്കുന്നുള്ളൂ. ഒന്നാം ത്രൈമാസത്തിൽ 5.1, രണ്ടിൽ 5.6, മൂന്നിൽ 4.7 ശതമാനം എന്നിങ്ങനെയാണു മുൻ ത്രൈമാസങ്ങളിലെ വളർച്ച.മാർച്ച് അവസാനത്തെ ഏഴു ദിവസം ലോക്ക് ഡൗൺ ആയതു വളർച്ചയിൽ വലിയ ഇടിവുണ്ടാക്കി. 1.4 ലക്ഷം കോടി രൂപയുടെ ഇടിവാണ് അവർ കണക്കാക്കുന്നത്.
2020-21-ൽ മൊത്ത മൂല്യവർധന (ജിവിഎ) 3.1 ശതമാനം ഇടിയുമെന്നാണ് ഇകോറാപ്പിന്റെ വിലയിരുത്തൽ.
റെഡ്സോൺ ജില്ലകളിലാകും ജിഡിപി നഷ്ടത്തിന്റെ 50 ശതമാനം. മൊത്തം നഷ്ടത്തിൽ 90 ശതമാനം റെഡ്, ഓറഞ്ച് സോണുകളിലെ ജില്ലകളിലാണ്.
പത്തു സംസ്ഥാനങ്ങളിലാകും ജിഡിപി നഷ്ടത്തിന്റെ 75 ശതമാനവും. മഹാരാഷ്ട്ര (15.6 ശതമാനം) തമിഴ്നാട് (9.4), ഗുജറാത്ത് (8.6) എന്ന തോതിലാണു പ്രമുഖ മൂന്നു സംസ്ഥാനങ്ങളുടെ പങ്ക്.
ജൂൺ അവസാനത്തോടെയാകും രാജ്യത്തെ കോവിഡ് രോഗബാധ പാരമ്യത്തിൽ എത്തുക എന്നും ഇകോറാപ് പ്രവചിച്ചു. ഓഗസ്റ്റ് ആദ്യം വരെ രോഗബാധ കുത്തനേ കുറയും.
പിന്നീടു സാവധാനമാകും. സെപ്റ്റംബർ പകുതിയോടെ രോഗബാധ തീരെ കുറയുമെന്നാണ് ഇവർ കണക്കാക്കുന്നത്.
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) വെള്ളിയാഴ്ച ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ചക്കണക്ക് പുറത്തുവിടും.
അതിനു മുന്പ് റേറ്റിംഗ് ഏജൻസികളും ഗവേഷണ സ്ഥാപനങ്ങളും തങ്ങളുടെ വിശകലനം അവതരിപ്പിക്കാറുണ്ട്. ഇതുവരെ വന്ന നിഗമനങ്ങളിൽ ഏറ്റവും താഴ്ന്നവയിൽ ഒന്നാണ് ഇകോറാപ്പിലേത്. ബേൺ സ്റ്റൈൻ എന്ന ബ്രോക്കറേജ് ജിഡിപി ഏഴു ശതമാനം കുറയുമെന്നു പറഞ്ഞിരുന്നു.
മറ്റു ഗവേഷകരെല്ലാം അഞ്ചു ശതമാനത്തിനടുത്ത ഇടിവാണു പ്രവചിച്ചത്. 2019-20 ലെ വളർച്ച ഇകോറാപ് നേരത്തേ പ്രവചിച്ചിരുന്നത് അഞ്ചു ശതമാനമാകും എന്നാണ്. ഇപ്പോൾ അതു 4.2 ശതമാനമായി കുറച്ചത് നാലാം ത്രൈമാസത്തിലെ ജിഡിപി വളർച്ച കുറഞ്ഞതുകൊണ്ടാണ്.
നാലാം ത്രൈമാസത്തിൽ 1.2 ശതമാനം വളർച്ചയേ ഇകോറാപ് പ്രതീക്ഷിക്കുന്നുള്ളൂ. ഒന്നാം ത്രൈമാസത്തിൽ 5.1, രണ്ടിൽ 5.6, മൂന്നിൽ 4.7 ശതമാനം എന്നിങ്ങനെയാണു മുൻ ത്രൈമാസങ്ങളിലെ വളർച്ച.മാർച്ച് അവസാനത്തെ ഏഴു ദിവസം ലോക്ക് ഡൗൺ ആയതു വളർച്ചയിൽ വലിയ ഇടിവുണ്ടാക്കി. 1.4 ലക്ഷം കോടി രൂപയുടെ ഇടിവാണ് അവർ കണക്കാക്കുന്നത്.
2020-21-ൽ മൊത്ത മൂല്യവർധന (ജിവിഎ) 3.1 ശതമാനം ഇടിയുമെന്നാണ് ഇകോറാപ്പിന്റെ വിലയിരുത്തൽ.
റെഡ്സോൺ ജില്ലകളിലാകും ജിഡിപി നഷ്ടത്തിന്റെ 50 ശതമാനം. മൊത്തം നഷ്ടത്തിൽ 90 ശതമാനം റെഡ്, ഓറഞ്ച് സോണുകളിലെ ജില്ലകളിലാണ്.
പത്തു സംസ്ഥാനങ്ങളിലാകും ജിഡിപി നഷ്ടത്തിന്റെ 75 ശതമാനവും. മഹാരാഷ്ട്ര (15.6 ശതമാനം) തമിഴ്നാട് (9.4), ഗുജറാത്ത് (8.6) എന്ന തോതിലാണു പ്രമുഖ മൂന്നു സംസ്ഥാനങ്ങളുടെ പങ്ക്.
ജൂൺ അവസാനത്തോടെയാകും രാജ്യത്തെ കോവിഡ് രോഗബാധ പാരമ്യത്തിൽ എത്തുക എന്നും ഇകോറാപ് പ്രവചിച്ചു. ഓഗസ്റ്റ് ആദ്യം വരെ രോഗബാധ കുത്തനേ കുറയും.
പിന്നീടു സാവധാനമാകും. സെപ്റ്റംബർ പകുതിയോടെ രോഗബാധ തീരെ കുറയുമെന്നാണ് ഇവർ കണക്കാക്കുന്നത്.