വിപണി വിശേഷം / കെ.ബി. ഉദയഭാനു
കൊച്ചി: ശ്രീലങ്കയിൽ കുരുമുളക് വിളവെടുപ്പ് പുരോഗമിച്ചതോടെ ഇന്ത്യൻ വ്യവസായികൾ ഇറക്കുമതി സാധ്യതകൾ ആരായുന്നു. ഏലക്ക വ്യാപാരം പുനരാരംഭിക്കാൻ ഒരുക്കങ്ങൾ നടക്കുന്നു. കാലവർഷത്തിലെ ഉയർന്ന വിലയ്ക്കായി കൊപ്ര സ്റ്റോക്കിസ്റ്റുകൾ കാത്തിരിക്കുന്നു, മില്ലുകാർ രംഗത്ത് സജീവമല്ല. സംസ്ഥാനത്ത് റബർ വ്യാപാരം ഈവാരം ഉണരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ആഭരണ കേന്ദ്രങ്ങളിൽ പവൻ വീണ്ടും തിളങ്ങി.
കുരുമുളക്
ശ്രീലങ്കയിൽ കുരുമുളക് വിളവെടുപ്പിന് തുടക്കം കുറിച്ചതോടെ കേരളത്തിലെയും കർണാടകത്തിലെയും കർഷകർ ആശങ്കയിലാണ്. മികച്ച കാലാവസ്ഥയിൽ അവിടെ ഉത്പാദനം കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് മോശം വരില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. അയൽ രാജ്യത്ത് നിന്നുള്ള ഇറക്കുമതിക്ക് കടിഞ്ഞാൻ ഇടാനായില്ലെങ്കിൽ ദക്ഷിണേന്ത്യൻ കർഷകർ പ്രതിസന്ധിലാവും.
കിലോ 500 രൂപയിൽ താഴ്ന്ന വിലയ്ക്കുള്ള ഇറക്കുമതി നിരോധിച്ചിട്ടും പല അവസരത്തിലും കൃത്രിമ വിലയിട്ട് മുളക് എത്തിയെന്നാണ് വിപണി വൃത്തങ്ങളുടെ പക്ഷം. ഇത് കൂടാതെ ഇരു രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യകരാർ പ്രകാരം 2,500 ടൺ കുരുമുളക് നികുതി രഹിതമായി എത്തുമെന്നത് സമ്മർദം ഇരട്ടിപ്പിക്കും. പതിവ് പോലെ നേപ്പാളിലേക്ക് എന്ന വ്യാജേന എത്തിക്കുന്ന ചരക്കും ഉത്തരേന്ത്യയിൽ ഇറക്കും. വിയറ്റ്നാം, ഇന്തോനേഷ്യൻ മുളകും വ്യവസായികൾ എത്തിക്കുന്നുണ്ട്.
നേപ്പാളിന് ആവശ്യമായ കുരുമുളക് ഇന്ത്യയിൽ നിന്ന് മാത്രമേ ശേഖരിക്കാവുവെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചാൽ കുരുമുളക് കർഷകർ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നം വലിയോരളവിൽ പരിഹരിക്കാനാവും.
ബംഗളാദേശ് അതിർത്തി വഴിയും വിദേശ കുരുമുളക് കള്ളക്കടത്തായി എത്തുന്നുണ്ട്. സംസ്ഥാനത്തെ സുഗന്ധവ്യഞ്ജന വിപണികളിലെ ഇടപാടുകളുടെ വ്യാപ്തി കുറഞ്ഞു. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് 30,700 രൂപയിൽ നിന്ന് 30,500 രൂപയായി. ഉത്തരേന്ത്യയിലേയ്ക്കുള്ള ചരക്ക് നീക്കവും ചുരുങ്ങി. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 4,500 ഡോളറാണ്. ഇതര ഉൽപാദന രാജ്യങ്ങൾ പലതും വാരാവസാനം പെരുന്നാൾ ആഘോഷങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ചു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 32,500 രൂപ.
ഏലക്ക
ഏലക്കയിൽ ഇടപാടുകൾ എത്രയും വേഗത്തിലാരംഭിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നു. ജൂണിൽ വ്യാപാരം രംഗം സജീവമാക്കുമെന്ന്പ്രതീക്ഷിക്കാം. മഴയുടെ വരവോടെ കർഷകർ തോട്ടങ്ങളിൽ ശ്രദ്ധചെലുത്തി തുടങ്ങി. കാലവർഷം തുടങ്ങുന്നഗതാടെ ഉൽപാദന കേന്ദ്രങ്ങളിലെ പുതിയ ചിത്രം തെളിയും. പെരുന്നാൾ ഓർഡറുകൾ നഷ്ടമായെങ്കിലും ദീപാവലി‐ദസറ, ക്രിസ്മസ്‐ ന്യൂ ഇയർ ആവശ്യങ്ങൾക്കായി ആഭ്യന്തര വിദേശ ഇടപാടുകാർ വൈകാതെ രംഗത്ത്എത്തും.
വെളിച്ചെണ്ണ
മഴക്കാലത്തെ ഉയർന്ന വിലയ്ക്കായി വലിയൊരു വിഭാഗം കർഷകർ മികച്ചയിനം കൊപ്ര ശേഖരിച്ചിട്ടുണ്ട്. ഉണക്ക് കൂടിയ കൊപ്രയായതിനാൽ വ്യവസായികളും ഇത്തരം ചരക്കിൽ വരും ആഴ്ചകളിൽ താൽപര്യം കാണിക്കാം. എന്നാൽ, എതാനും മാസങ്ങളായി കൊച്ചിയിൽ 10,000 രൂപയ്ക്ക് മുകളിൽ നിലകൊണ്ട കൊപ്ര വാരാന്ത്യം 9880 ലേക്ക് ഇടിഞ്ഞത് സ്റ്റോക്കിസ്റ്റുകളെ അൽപ്പം പിരിമുറുക്കത്തിലാക്കി.
നാളികേര വിളവെടുപ്പ് തമിഴ്നാട്ടിൽ പുരോഗമിച്ചതിനാൽ കാങ്കയത്ത് കൊപ്ര 9200 രൂപയിലാണ്. വരും ദിനങ്ങളിൽ പൊള്ളാച്ചി, പഴനി, കോയമ്പത്തുർ വിപണികളിലും പച്ചതേങ്ങയുടെ ലഭ്യത ഉയരും. ഈ അവസരത്തിൽ കൊപ്രയാട്ട് വ്യവസായികളുടെ പിൻതുണ ഉറപ്പ് വരുത്താനായില്ലെങ്കിൽ നിരക്കിൽ തളർച്ച തുടരാം. കൊച്ചിയിൽ വെളിച്ചെണ്ണ 14,800 രൂപയിലാണ്.
റബർ
റബർ വ്യാപാര രംഗം ഈ വാരം സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകരും സ്റ്റോക്കിസ്റ്റുകളും. മുഖ്യ വിപണികളിൽ ടയർ വ്യവസായികൾ താൽപര്യം കാണിച്ചിട്ടില്ല. താഴ്ന്ന വിലയ്ക്ക് ഷീറ്റു ലഭിക്കുമെന്ന നിലപാടിലാണ്് വ്യവസായികൾ. എന്നാൽ, ഉയർന്ന വിലയ്ക്കു വേണ്ടികാർഷിക മേഖല ശ്രമം തുടരുന്നു.
ഇതിനിടയിൽ പെരുന്നാൾ ആവശ്യങ്ങൾ മുന്നിൽ കണ്ട് മലബാർ മേഖലയിലെ ചില സ്റ്റോക്കിസ്റ്റുകൾ കുറഞ്ഞ വിലയ്ക്ക് ഉത്പന്നം വില്പനയ്ക്ക് ഇറക്കി. നാലാം ഗ്രേഡ് 11,400 രൂപയിലും അഞ്ചാം ഗ്രേഡ് 10,500‐11,000 രൂപയിലുമാണ്.
ടോക്കോം എക്സ്ചേഞ്ചിൽ റബർ നേരിയ റേഞ്ചിലാണ്. വ്യവസായിക മാന്ദ്യം മുൻ നിർത്തി നിക്ഷേപകർ രംഗത്ത്നിന്ന്അകന്നു. അതേ സമയം വിപണിയെ കൂടുതൽ പ്രതിസന്ധിലാക്കാതെ ഊഹക്കച്ചവടകാരും അൽപ്പം പിൻവലിഞ്ഞു. ഒരു മത്സരം വാങ്ങലുകാരും വിൽപ്പനക്കാരും തമ്മിൽ ഒഴിവായത്താൽകാലികമായി റബറിന്ഗുണകരമാണ്.
റബർ സെപ്റ്റംബർ അവധി കിലോ 149 യെന്നിലാണ്. സാങ്കേതികമായി ബുള്ളിഷാണെങ്കിലും വിപണിക്ക്146 യെന്നിൽ താങ്ങുണ്ട്. അതേ സമയം ജൂൺ അവധി 139 യെന്നിലാണ്. പെടുന്നനെ മുന്നേറാൻ ശ്രമിച്ചാൽ 148 യെന്നിൽ തടസം നേരിടും. ജൂണിന്133 ലും 129 യെന്നിലും താങ്ങുണ്ടങ്കിലും സാങ്കേതികമായി സെല്ലിംഗ് മൂഡിലാണ്.
ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് 10,414 രൂപയിൽ നിന്ന് 10,633 രൂപയായി കയറി.
സ്വർണം
കേരളത്തിൽ സ്വർണ വില പുതിയ ഉയരം ദർശിച്ചു. 34,800 രൂപയിൽ നിന്ന് എക്കാലത്തെയും ഉയർന്ന വിലയായ 35,040 ലേയ്ക്ക് ഉയർന്നു. ഈ അവസരത്തിൽ ഗ്രാമിന് വില 4380 രൂപയിലെത്തി. റെക്കോർഡ് പ്രകടനങ്ങൾക്ക് ശേഷം സ്വർണ വില 34,440 വരെ താഴ്ന്നങ്കിലും ശനിയാഴ്ച്ച 34,800 ലാണ്. ഗ്രാമിന് വില 4350 രൂപ.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1742 ഡോളറിൽ നിന്ന് 1764.50 ഡോളർ വരെ കയറിയത് കണ്ട് ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെ 1729 ലേയ്ക്ക് ഇടിഞ്ഞു.
പിന്നീട് കാര്യമായ കരുത്തു കാണിക്കാനാവാതെ 1734 ഡോളറിലാണ്. 1680‐1750 ഡോളർ റേഞ്ചിൽ നിന്ന് പുറത്തു കടക്കാനുള്ള ശ്രമം ഈവാരവും തുടരാം.
കൊച്ചി: ശ്രീലങ്കയിൽ കുരുമുളക് വിളവെടുപ്പ് പുരോഗമിച്ചതോടെ ഇന്ത്യൻ വ്യവസായികൾ ഇറക്കുമതി സാധ്യതകൾ ആരായുന്നു. ഏലക്ക വ്യാപാരം പുനരാരംഭിക്കാൻ ഒരുക്കങ്ങൾ നടക്കുന്നു. കാലവർഷത്തിലെ ഉയർന്ന വിലയ്ക്കായി കൊപ്ര സ്റ്റോക്കിസ്റ്റുകൾ കാത്തിരിക്കുന്നു, മില്ലുകാർ രംഗത്ത് സജീവമല്ല. സംസ്ഥാനത്ത് റബർ വ്യാപാരം ഈവാരം ഉണരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ആഭരണ കേന്ദ്രങ്ങളിൽ പവൻ വീണ്ടും തിളങ്ങി.
കുരുമുളക്
ശ്രീലങ്കയിൽ കുരുമുളക് വിളവെടുപ്പിന് തുടക്കം കുറിച്ചതോടെ കേരളത്തിലെയും കർണാടകത്തിലെയും കർഷകർ ആശങ്കയിലാണ്. മികച്ച കാലാവസ്ഥയിൽ അവിടെ ഉത്പാദനം കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് മോശം വരില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. അയൽ രാജ്യത്ത് നിന്നുള്ള ഇറക്കുമതിക്ക് കടിഞ്ഞാൻ ഇടാനായില്ലെങ്കിൽ ദക്ഷിണേന്ത്യൻ കർഷകർ പ്രതിസന്ധിലാവും.
കിലോ 500 രൂപയിൽ താഴ്ന്ന വിലയ്ക്കുള്ള ഇറക്കുമതി നിരോധിച്ചിട്ടും പല അവസരത്തിലും കൃത്രിമ വിലയിട്ട് മുളക് എത്തിയെന്നാണ് വിപണി വൃത്തങ്ങളുടെ പക്ഷം. ഇത് കൂടാതെ ഇരു രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യകരാർ പ്രകാരം 2,500 ടൺ കുരുമുളക് നികുതി രഹിതമായി എത്തുമെന്നത് സമ്മർദം ഇരട്ടിപ്പിക്കും. പതിവ് പോലെ നേപ്പാളിലേക്ക് എന്ന വ്യാജേന എത്തിക്കുന്ന ചരക്കും ഉത്തരേന്ത്യയിൽ ഇറക്കും. വിയറ്റ്നാം, ഇന്തോനേഷ്യൻ മുളകും വ്യവസായികൾ എത്തിക്കുന്നുണ്ട്.
നേപ്പാളിന് ആവശ്യമായ കുരുമുളക് ഇന്ത്യയിൽ നിന്ന് മാത്രമേ ശേഖരിക്കാവുവെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചാൽ കുരുമുളക് കർഷകർ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നം വലിയോരളവിൽ പരിഹരിക്കാനാവും.
ബംഗളാദേശ് അതിർത്തി വഴിയും വിദേശ കുരുമുളക് കള്ളക്കടത്തായി എത്തുന്നുണ്ട്. സംസ്ഥാനത്തെ സുഗന്ധവ്യഞ്ജന വിപണികളിലെ ഇടപാടുകളുടെ വ്യാപ്തി കുറഞ്ഞു. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് 30,700 രൂപയിൽ നിന്ന് 30,500 രൂപയായി. ഉത്തരേന്ത്യയിലേയ്ക്കുള്ള ചരക്ക് നീക്കവും ചുരുങ്ങി. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 4,500 ഡോളറാണ്. ഇതര ഉൽപാദന രാജ്യങ്ങൾ പലതും വാരാവസാനം പെരുന്നാൾ ആഘോഷങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ചു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 32,500 രൂപ.
ഏലക്ക
ഏലക്കയിൽ ഇടപാടുകൾ എത്രയും വേഗത്തിലാരംഭിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നു. ജൂണിൽ വ്യാപാരം രംഗം സജീവമാക്കുമെന്ന്പ്രതീക്ഷിക്കാം. മഴയുടെ വരവോടെ കർഷകർ തോട്ടങ്ങളിൽ ശ്രദ്ധചെലുത്തി തുടങ്ങി. കാലവർഷം തുടങ്ങുന്നഗതാടെ ഉൽപാദന കേന്ദ്രങ്ങളിലെ പുതിയ ചിത്രം തെളിയും. പെരുന്നാൾ ഓർഡറുകൾ നഷ്ടമായെങ്കിലും ദീപാവലി‐ദസറ, ക്രിസ്മസ്‐ ന്യൂ ഇയർ ആവശ്യങ്ങൾക്കായി ആഭ്യന്തര വിദേശ ഇടപാടുകാർ വൈകാതെ രംഗത്ത്എത്തും.
വെളിച്ചെണ്ണ
മഴക്കാലത്തെ ഉയർന്ന വിലയ്ക്കായി വലിയൊരു വിഭാഗം കർഷകർ മികച്ചയിനം കൊപ്ര ശേഖരിച്ചിട്ടുണ്ട്. ഉണക്ക് കൂടിയ കൊപ്രയായതിനാൽ വ്യവസായികളും ഇത്തരം ചരക്കിൽ വരും ആഴ്ചകളിൽ താൽപര്യം കാണിക്കാം. എന്നാൽ, എതാനും മാസങ്ങളായി കൊച്ചിയിൽ 10,000 രൂപയ്ക്ക് മുകളിൽ നിലകൊണ്ട കൊപ്ര വാരാന്ത്യം 9880 ലേക്ക് ഇടിഞ്ഞത് സ്റ്റോക്കിസ്റ്റുകളെ അൽപ്പം പിരിമുറുക്കത്തിലാക്കി.
നാളികേര വിളവെടുപ്പ് തമിഴ്നാട്ടിൽ പുരോഗമിച്ചതിനാൽ കാങ്കയത്ത് കൊപ്ര 9200 രൂപയിലാണ്. വരും ദിനങ്ങളിൽ പൊള്ളാച്ചി, പഴനി, കോയമ്പത്തുർ വിപണികളിലും പച്ചതേങ്ങയുടെ ലഭ്യത ഉയരും. ഈ അവസരത്തിൽ കൊപ്രയാട്ട് വ്യവസായികളുടെ പിൻതുണ ഉറപ്പ് വരുത്താനായില്ലെങ്കിൽ നിരക്കിൽ തളർച്ച തുടരാം. കൊച്ചിയിൽ വെളിച്ചെണ്ണ 14,800 രൂപയിലാണ്.
റബർ
റബർ വ്യാപാര രംഗം ഈ വാരം സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകരും സ്റ്റോക്കിസ്റ്റുകളും. മുഖ്യ വിപണികളിൽ ടയർ വ്യവസായികൾ താൽപര്യം കാണിച്ചിട്ടില്ല. താഴ്ന്ന വിലയ്ക്ക് ഷീറ്റു ലഭിക്കുമെന്ന നിലപാടിലാണ്് വ്യവസായികൾ. എന്നാൽ, ഉയർന്ന വിലയ്ക്കു വേണ്ടികാർഷിക മേഖല ശ്രമം തുടരുന്നു.
ഇതിനിടയിൽ പെരുന്നാൾ ആവശ്യങ്ങൾ മുന്നിൽ കണ്ട് മലബാർ മേഖലയിലെ ചില സ്റ്റോക്കിസ്റ്റുകൾ കുറഞ്ഞ വിലയ്ക്ക് ഉത്പന്നം വില്പനയ്ക്ക് ഇറക്കി. നാലാം ഗ്രേഡ് 11,400 രൂപയിലും അഞ്ചാം ഗ്രേഡ് 10,500‐11,000 രൂപയിലുമാണ്.
ടോക്കോം എക്സ്ചേഞ്ചിൽ റബർ നേരിയ റേഞ്ചിലാണ്. വ്യവസായിക മാന്ദ്യം മുൻ നിർത്തി നിക്ഷേപകർ രംഗത്ത്നിന്ന്അകന്നു. അതേ സമയം വിപണിയെ കൂടുതൽ പ്രതിസന്ധിലാക്കാതെ ഊഹക്കച്ചവടകാരും അൽപ്പം പിൻവലിഞ്ഞു. ഒരു മത്സരം വാങ്ങലുകാരും വിൽപ്പനക്കാരും തമ്മിൽ ഒഴിവായത്താൽകാലികമായി റബറിന്ഗുണകരമാണ്.
റബർ സെപ്റ്റംബർ അവധി കിലോ 149 യെന്നിലാണ്. സാങ്കേതികമായി ബുള്ളിഷാണെങ്കിലും വിപണിക്ക്146 യെന്നിൽ താങ്ങുണ്ട്. അതേ സമയം ജൂൺ അവധി 139 യെന്നിലാണ്. പെടുന്നനെ മുന്നേറാൻ ശ്രമിച്ചാൽ 148 യെന്നിൽ തടസം നേരിടും. ജൂണിന്133 ലും 129 യെന്നിലും താങ്ങുണ്ടങ്കിലും സാങ്കേതികമായി സെല്ലിംഗ് മൂഡിലാണ്.
ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് 10,414 രൂപയിൽ നിന്ന് 10,633 രൂപയായി കയറി.
സ്വർണം
കേരളത്തിൽ സ്വർണ വില പുതിയ ഉയരം ദർശിച്ചു. 34,800 രൂപയിൽ നിന്ന് എക്കാലത്തെയും ഉയർന്ന വിലയായ 35,040 ലേയ്ക്ക് ഉയർന്നു. ഈ അവസരത്തിൽ ഗ്രാമിന് വില 4380 രൂപയിലെത്തി. റെക്കോർഡ് പ്രകടനങ്ങൾക്ക് ശേഷം സ്വർണ വില 34,440 വരെ താഴ്ന്നങ്കിലും ശനിയാഴ്ച്ച 34,800 ലാണ്. ഗ്രാമിന് വില 4350 രൂപ.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1742 ഡോളറിൽ നിന്ന് 1764.50 ഡോളർ വരെ കയറിയത് കണ്ട് ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെ 1729 ലേയ്ക്ക് ഇടിഞ്ഞു.
പിന്നീട് കാര്യമായ കരുത്തു കാണിക്കാനാവാതെ 1734 ഡോളറിലാണ്. 1680‐1750 ഡോളർ റേഞ്ചിൽ നിന്ന് പുറത്തു കടക്കാനുള്ള ശ്രമം ഈവാരവും തുടരാം.