ന്യൂഡൽഹി: ഇന്ത്യ നേരിടുന്ന സാന്പത്തിക പ്രതിസന്ധി അതീവ ഗുരുതരമാണെന്നും അതു കൈകാര്യം ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) മാത്രം പോരെന്നും ഡോ. രഘുറാം രാജൻ. ബാഹ്യ വിദഗ്ധരുമായും പ്രതിപക്ഷവുമായും ചർച്ച നടത്തി കാര്യങ്ങൾ തീരുമാനിക്കണം. കൂടുതൽ കാര്യങ്ങൾ വേഗം ചെയ്തില്ലെങ്കിൽ സന്പദ്ഘടന മുന്പുണ്ടായിരുന്നതിന്റെ ഒരു നിഴൽ മാത്രമായി മാറും: റിസർവ് ബാങ്കിന്റെ മുൻ ഗവർണർ മുന്നറിയിപ്പ് നൽകി.എല്ലാ തീരുമാനങ്ങളും പിഎംഒയിൽ എടുക്കുന്ന ഭരണശൈലിയെയും രാജൻ വിമർശിച്ചു.
റേറ്റിംഗ് ഏജൻസികളുടെ സമ്മർദത്തിനു സർക്കാർ വഴങ്ങേണ്ടതില്ല. സംസ്ഥാനങ്ങളെ ഈയവസരത്തിൽ പരിഷ്കാരങ്ങൾക്കു നിർബന്ധിക്കുന്ന കേന്ദ്രസമീപനവും വേണ്ടത്ര ചർച്ചയില്ലാതെ തൊഴിൽ നിയമങ്ങൾ മാറ്റിയ ചില സംസ്ഥാനങ്ങളുടെ നടപടിയും ശരിയായില്ലെന്നു രാജൻ പറഞ്ഞു.വലിയ വായ്പാ പദ്ധതിയല്ല സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങൾക്കു വേണ്ടത്.
അവയ്ക്കു സർക്കാരിൽനിന്നും സ്വകാര്യ വ്യവസായികളിൽ നിന്നും കിട്ടാനുള്ള തുക ഉടനെ നൽകിയാൽ അവരുടെ പ്രധാന പ്രശ്നങ്ങൾ തീരും. അഞ്ചുലക്ഷം കോടി രൂപയാണ് അവയ്ക്കു കിട്ടാനുള്ളത്: രാജൻ ചൂണ്ടിക്കാട്ടി.
റേറ്റിംഗ് ഏജൻസികളുടെ സമ്മർദത്തിനു സർക്കാർ വഴങ്ങേണ്ടതില്ല. സംസ്ഥാനങ്ങളെ ഈയവസരത്തിൽ പരിഷ്കാരങ്ങൾക്കു നിർബന്ധിക്കുന്ന കേന്ദ്രസമീപനവും വേണ്ടത്ര ചർച്ചയില്ലാതെ തൊഴിൽ നിയമങ്ങൾ മാറ്റിയ ചില സംസ്ഥാനങ്ങളുടെ നടപടിയും ശരിയായില്ലെന്നു രാജൻ പറഞ്ഞു.വലിയ വായ്പാ പദ്ധതിയല്ല സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങൾക്കു വേണ്ടത്.
അവയ്ക്കു സർക്കാരിൽനിന്നും സ്വകാര്യ വ്യവസായികളിൽ നിന്നും കിട്ടാനുള്ള തുക ഉടനെ നൽകിയാൽ അവരുടെ പ്രധാന പ്രശ്നങ്ങൾ തീരും. അഞ്ചുലക്ഷം കോടി രൂപയാണ് അവയ്ക്കു കിട്ടാനുള്ളത്: രാജൻ ചൂണ്ടിക്കാട്ടി.