ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച സാന്പത്തിക പാക്കേജിലെ പല ഘടകങ്ങൾക്കും കേന്ദ്ര കാബിനറ്റിന്റെ അനുമതി. സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങൾക്കുളള മൂന്നുലക്ഷം കോടി രൂപയുടെ വായ്പാപദ്ധതിക്കു വേണ്ട ക്രെഡിറ്റ് ഗാരന്റിയും അനുവദിച്ചു.ഇതിനു 41,600 കോടി രൂപ നാഷണൽ ക്രെഡിറ്റ് ഗാരന്റി ട്രസ്റ്റീ കന്പനി (എൻസിജിടിസി)ക്കു നല്കണം.
ഈ വർഷം മുതൽ നാലുവർഷംകൊണ്ടാണ് ഈ തുക നല്കേണ്ടത്. ഫെബ്രുവരി അവസാനം 25 കോടി രൂപ നില്പു വായ്പ ഉള്ള സ്ഥാപനങ്ങൾക്കാണ് അധികവായ്പ 100 ശതമാനം ഗാരന്റിയോടെ അനുവദിക്കുക. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും 9.25 ശതമാനവും എൻബിഎഫ്സികൾ 14 ശതമാനവും പലിശയേ പരമാവധി ഈടാക്കാവൂ.ബാങ്കിതര ധനകാര്യസ്ഥാപനങ്ങളും (എൻബിഎഫ്സി) ഭവനവായ്പാ കന്പനികളും നേരിടുന്ന പണലഭ്യതക്കുറവ് പരിഹരിക്കാൻ പ്രഖ്യാപിച്ച പദ്ധതിക്കും അംഗീകാരം നല്കി.
കൽക്കരി, ലിഗ്നൈറ്റ് ഖനികളുടെ ലേലത്തിനുള്ള നടപടിക്രമങ്ങൾക്കും കാബിനറ്റ് അംഗീകാരം നല്കി.മൈക്രോ ഫുഡ് പ്രോസസിംഗ് സംരംഭങ്ങളെ ഔപചാരികവത്കരിക്കുന്നതിനുള്ള പദ്ധതിയും കാബിനറ്റ് അംഗീകരിച്ചു.
ഈ വർഷം മുതൽ നാലുവർഷംകൊണ്ടാണ് ഈ തുക നല്കേണ്ടത്. ഫെബ്രുവരി അവസാനം 25 കോടി രൂപ നില്പു വായ്പ ഉള്ള സ്ഥാപനങ്ങൾക്കാണ് അധികവായ്പ 100 ശതമാനം ഗാരന്റിയോടെ അനുവദിക്കുക. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും 9.25 ശതമാനവും എൻബിഎഫ്സികൾ 14 ശതമാനവും പലിശയേ പരമാവധി ഈടാക്കാവൂ.ബാങ്കിതര ധനകാര്യസ്ഥാപനങ്ങളും (എൻബിഎഫ്സി) ഭവനവായ്പാ കന്പനികളും നേരിടുന്ന പണലഭ്യതക്കുറവ് പരിഹരിക്കാൻ പ്രഖ്യാപിച്ച പദ്ധതിക്കും അംഗീകാരം നല്കി.
കൽക്കരി, ലിഗ്നൈറ്റ് ഖനികളുടെ ലേലത്തിനുള്ള നടപടിക്രമങ്ങൾക്കും കാബിനറ്റ് അംഗീകാരം നല്കി.മൈക്രോ ഫുഡ് പ്രോസസിംഗ് സംരംഭങ്ങളെ ഔപചാരികവത്കരിക്കുന്നതിനുള്ള പദ്ധതിയും കാബിനറ്റ് അംഗീകരിച്ചു.