ന്യൂഡൽഹി: മേയ്, ജൂൺ, ജൂലൈ മാസങ്ങളിലെ ശന്പളത്തിൽനിന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്)ലേക്കുള്ള തൊഴിലാളികളുടെ വിഹിതം 12-ൽ നിന്ന് പത്തുശതമാനമായി കുറച്ച് വിജ്ഞാപനമായി. സാന്പത്തിക പാക്കേജിന്റെ ഭാഗമായി ധനമന്ത്രി പ്രഖ്യാപിച്ചതാണിത്. തൊഴിലുടമയുടെ വിഹിതവും കുറയ്ക്കുന്നുണ്ട്. എന്നാൽ സർക്കാർ സ്ഥാപനങ്ങളിൽ വിഹിതത്തിനു മാറ്റമില്ല.
ജീവനക്കാരുടെ കൈയിൽ കൂടുതൽ പണം ലഭ്യമാക്കാൻ ഉദ്ദേശിച്ചാണു വിഹിതം കുറയ്ക്കുന്നതെന്ന് ഗവൺമെന്റ് പറയുന്നു.
ജീവനക്കാരുടെ കൈയിൽ കൂടുതൽ പണം ലഭ്യമാക്കാൻ ഉദ്ദേശിച്ചാണു വിഹിതം കുറയ്ക്കുന്നതെന്ന് ഗവൺമെന്റ് പറയുന്നു.