ജനീവ: ഇന്ത്യയിലെ 40 കോടി അടക്കം 270 കോടി തൊഴിലാളികളെ ദാരിദ്ര്യത്തിലേക്കു തള്ളിവിടാൻ കോവിഡ്-19 കാരണമാകുമെന്നു ലോക തൊഴിൽസംഘടന (ഐഎൽഒ).
അസംഘടിത മേഖലകളിൽ പണിയെടുക്കുന്നവരാണ് ഇവർ. ഏറ്റവും കുറഞ്ഞ വേതനത്തിൽ പണിയെടുക്കുന്ന ഇവരുടെ തൊഴിലാണ് പകർച്ചവ്യാധിയെത്തുടർന്നുള്ള അടച്ചിടീലിൽ ആദ്യം നഷ്ടമായത്. ലോകത്തിൽ തൊഴിലെടുക്കുന്നവരിൽ 81 ശതമാനവും അസംഘടിത വിഭാഗത്തിലാണെന്ന് ഐഎൽഒ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ തൊഴിലെടുക്കുന്നവരിൽ 90 ശതമാനവും അസംഘടിതമേഖലയിലാണെന്ന് ഐഎൽഒ കണക്കാക്കുന്നു. ഈ വിഭാഗങ്ങളുടെ വരുമാനമാർഗം അടയുന്നതു കുടുംബങ്ങളെ ദാരിദ്ര്യരേഖയ്ക്കു താഴെയാക്കും.
കോവിഡ് വ്യാപനം തൊഴിൽമേഖലയ്ക്ക് ഉയർത്തുന്ന വെല്ലുവിളികൾ സംബന്ധിച്ച പഠനറിപ്പോർട്ടിലാണ് ഐഎൽഒയുടെ ഈ നിഗമനങ്ങൾ.
അസംഘടിത മേഖലകളിൽ പണിയെടുക്കുന്നവരാണ് ഇവർ. ഏറ്റവും കുറഞ്ഞ വേതനത്തിൽ പണിയെടുക്കുന്ന ഇവരുടെ തൊഴിലാണ് പകർച്ചവ്യാധിയെത്തുടർന്നുള്ള അടച്ചിടീലിൽ ആദ്യം നഷ്ടമായത്. ലോകത്തിൽ തൊഴിലെടുക്കുന്നവരിൽ 81 ശതമാനവും അസംഘടിത വിഭാഗത്തിലാണെന്ന് ഐഎൽഒ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ തൊഴിലെടുക്കുന്നവരിൽ 90 ശതമാനവും അസംഘടിതമേഖലയിലാണെന്ന് ഐഎൽഒ കണക്കാക്കുന്നു. ഈ വിഭാഗങ്ങളുടെ വരുമാനമാർഗം അടയുന്നതു കുടുംബങ്ങളെ ദാരിദ്ര്യരേഖയ്ക്കു താഴെയാക്കും.
കോവിഡ് വ്യാപനം തൊഴിൽമേഖലയ്ക്ക് ഉയർത്തുന്ന വെല്ലുവിളികൾ സംബന്ധിച്ച പഠനറിപ്പോർട്ടിലാണ് ഐഎൽഒയുടെ ഈ നിഗമനങ്ങൾ.