കോട്ടയം: സർക്കാർ വാഗ്ദാനം പാലിക്കാതെ വന്നതോടെ റബർ കർഷകർക്ക് ആഘോഷവും ആശ്വാസവുമില്ലാതെ ഈസ്റ്ററും വിഷുവും.അഞ്ചു വർഷം മുൻപു തുടങ്ങിയ റബർ വിലസ്ഥിരതാ പദ്ധതിയിൽ 60 കോടി രൂപയുടെ കുടിശിക ഉടൻ വിതരണം ചെയ്തു കർഷകരെ കൊറോണ മാന്ദ്യത്തിൽനിന്നു സഹായിക്കുമെന്ന് സർക്കാർ ഉറപ്പുപറഞ്ഞിട്ട് രണ്ടാഴ്ച പിന്നിടുന്നു. കാത്തിരിക്കുന്നതു മൂന്നര ലക്ഷത്തിലേറെ ചെറുകിട നാമമാത്ര കർഷകരാണ്.
ഒരു കിലോ ഷീറ്റിന് 150 രൂപയും ലാറ്റക്സിന് 142 രൂപയും ഉറപ്പാക്കുന്ന ആശ്വാസ പദ്ധതിയിൽ സഹായം നിലച്ചിട്ട് 10 മാസം പിന്നിടുന്നു. നിലവിൽ രണ്ടു മാസമായി ബില്ല് അപ്ലോഡിംഗ് മുടങ്ങിയിരിക്കുകയുമാണ്.
റബർ കടകൾ മൂന്ന് ആഴ്ചയായി അടഞ്ഞുകിടക്കുന്നതിനാൽ ഷീറ്റ് വിൽക്കാനോ ബില്ല് വാങ്ങി അപ്ലോഡ് ചെയ്യാനോ കർഷകർക്കും ആർപിഎസുകൾക്കും സാധിക്കുന്നില്ല. ലാറ്റക്സ് വിൽപന ഒരു മാസമായി ഏറെയിടങ്ങളിലും മുടങ്ങിക്കിടക്കുന്നു.
വില കുത്തനെ കുറഞ്ഞിരിക്കെ സമീപകാലത്ത് വിറ്റ റബറിന്റെ ബില്ലുകൾ അപ് ലോഡ് ചെയ്താൽ 50 കോടി രൂപകൂടി ഉടൻ സഹായമായി നൽകേണ്ടിവരുമെന്നു റബർ ബോർഡ് അധികൃതർ പറഞ്ഞു.
കൊറോണ ലോക്ക് ഡൗണിൽ വലയുന്ന റബർ കർഷകർക്ക് താൽക്കാലിക ആശ്വാസമെന്നോണം കുടിശിക ഉടൻ ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കുമെന്നായിരുന്നു സർക്കാരിന്റെ ഉറപ്പ്. ഇതനുസരിച്ച് കർഷകർ ബാങ്കുകളും റബർ ബോർഡുമായി തുടരെ ബന്ധപ്പെടുന്പോൾ സർക്കാർ ഉത്തരവ് വന്നിട്ടില്ലെന്നാണ് മറുപടി.
കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ബജറ്റ് വിഹിതം പൂർണമായി സർക്കാർ കർഷകർക്ക് നൽകിയിട്ടില്ല.കഴിഞ്ഞ വർഷം 100 കോടിയിൽ താഴെയാണ് ഈ പദ്ധതിയിൽ സഹായം അനുവദിച്ചത്.
റെജി ജോസഫ്
ഒരു കിലോ ഷീറ്റിന് 150 രൂപയും ലാറ്റക്സിന് 142 രൂപയും ഉറപ്പാക്കുന്ന ആശ്വാസ പദ്ധതിയിൽ സഹായം നിലച്ചിട്ട് 10 മാസം പിന്നിടുന്നു. നിലവിൽ രണ്ടു മാസമായി ബില്ല് അപ്ലോഡിംഗ് മുടങ്ങിയിരിക്കുകയുമാണ്.
റബർ കടകൾ മൂന്ന് ആഴ്ചയായി അടഞ്ഞുകിടക്കുന്നതിനാൽ ഷീറ്റ് വിൽക്കാനോ ബില്ല് വാങ്ങി അപ്ലോഡ് ചെയ്യാനോ കർഷകർക്കും ആർപിഎസുകൾക്കും സാധിക്കുന്നില്ല. ലാറ്റക്സ് വിൽപന ഒരു മാസമായി ഏറെയിടങ്ങളിലും മുടങ്ങിക്കിടക്കുന്നു.
വില കുത്തനെ കുറഞ്ഞിരിക്കെ സമീപകാലത്ത് വിറ്റ റബറിന്റെ ബില്ലുകൾ അപ് ലോഡ് ചെയ്താൽ 50 കോടി രൂപകൂടി ഉടൻ സഹായമായി നൽകേണ്ടിവരുമെന്നു റബർ ബോർഡ് അധികൃതർ പറഞ്ഞു.
കൊറോണ ലോക്ക് ഡൗണിൽ വലയുന്ന റബർ കർഷകർക്ക് താൽക്കാലിക ആശ്വാസമെന്നോണം കുടിശിക ഉടൻ ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കുമെന്നായിരുന്നു സർക്കാരിന്റെ ഉറപ്പ്. ഇതനുസരിച്ച് കർഷകർ ബാങ്കുകളും റബർ ബോർഡുമായി തുടരെ ബന്ധപ്പെടുന്പോൾ സർക്കാർ ഉത്തരവ് വന്നിട്ടില്ലെന്നാണ് മറുപടി.
കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ബജറ്റ് വിഹിതം പൂർണമായി സർക്കാർ കർഷകർക്ക് നൽകിയിട്ടില്ല.കഴിഞ്ഞ വർഷം 100 കോടിയിൽ താഴെയാണ് ഈ പദ്ധതിയിൽ സഹായം അനുവദിച്ചത്.
റെജി ജോസഫ്