കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി കേരളത്തിൽ സ്വർണം പവന് 32,800 രൂപയിലേക്ക് കുതിച്ചുയർന്നു. ഇന്നലെ ഒരു ദിവസം മാത്രം പവന് ഉയർന്നത് 800 രൂപയാണ്. ഒരു ഗ്രാം സ്വർണം100 രൂപയുടെ വർധനയോടെ 4100 ലെത്തി. മാർച്ച് ആദ്യവാരം രേഖപ്പെടുത്തിയ 32,320 രൂപയുടെ റിക്കാർഡാണ് പവൻ പുതുക്കിയത്.
വിനിമയ വിപണിയിൽ ഡോളറിനു മുന്നിൽ രൂപ അഭിമുഖീകരിക്കുന്ന തളർച്ച ആഭ്യന്തര സ്വർണവിലയിൽ സമ്മർദം ഉളവാക്കുണ്ട്. രൂപയുടെ വിനിമയനിരക്ക് 76.45 വരെ ഇടിഞ്ഞ ശേഷം 75.56 ലാണ് നീങ്ങുന്നതെങ്കിലും ഒരു വർഷത്തിനിടയിൽ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് 600 പൈസയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ രൂപ 69.50 ലായിരുന്നു.
ഇതിനിടയിൽ കോവിഡ് ഭീതികൊപ്പം സാമ്പത്തിക മേഖലയും ആടിയുലയുന്നതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് വീണ്ടും മഞ്ഞലോഹം ശ്രദ്ധിക്കപ്പെടാം. രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1,616 ഡോളറിൽ നിന്ന് ഇന്നലെ 1,669 ഡോളർ വരെ ഉയർന്നപ്പോൾ ന്യൂയോർക്ക് എക്സ്ചേഞ്ചിൽ സ്വർണം അവധി വില 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,725 ഡോളറിൽ തൊട്ടു. റെഡി അവധി നിരക്കുകൾ തമ്മിലുള്ള അന്തരം ഒരുവേള ഔൺസിന് 57 ഡോളറായി ഉയർന്നു. സാധാരണ 40 ഡോളർ അന്തരത്തിലാണ് സ്പോർട്ട് മാർക്കറ്റിൽ ഇടപാടുകൾ നടക്കുക.
മാർച്ചിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി ഒരു ദശകത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് നീങ്ങി. കഴിഞ്ഞ മാസത്തെ ഇറക്കുമതി ഏകദേശം 18 ടണ്ണിൽ ഒരുങ്ങി.
2019 മാർച്ചിൽ ഇറക്കുമതി 75.5 ടണ്ണായിരുന്നു. കഴിഞ്ഞ സാന്പത്തിക വർഷം മൊത്തം ഇറക്കുമതി 559.6 ടണ്ണിൽ ഒതുങ്ങി. ഇറക്കുമതി ഡ്യൂട്ടിലുണ്ടായ വർധന വ്യവസായികളെ രംഗത്തുനിന്ന് പിന്നാക്കം വലിച്ചു. ഉത്തരേന്ത്യയിൽ 10 ഗ്രാം തങ്കം 44,793 രൂപയിലാണ്.
കെ.ബി. ഉദയഭാനു
വിനിമയ വിപണിയിൽ ഡോളറിനു മുന്നിൽ രൂപ അഭിമുഖീകരിക്കുന്ന തളർച്ച ആഭ്യന്തര സ്വർണവിലയിൽ സമ്മർദം ഉളവാക്കുണ്ട്. രൂപയുടെ വിനിമയനിരക്ക് 76.45 വരെ ഇടിഞ്ഞ ശേഷം 75.56 ലാണ് നീങ്ങുന്നതെങ്കിലും ഒരു വർഷത്തിനിടയിൽ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് 600 പൈസയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ രൂപ 69.50 ലായിരുന്നു.
ഇതിനിടയിൽ കോവിഡ് ഭീതികൊപ്പം സാമ്പത്തിക മേഖലയും ആടിയുലയുന്നതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് വീണ്ടും മഞ്ഞലോഹം ശ്രദ്ധിക്കപ്പെടാം. രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1,616 ഡോളറിൽ നിന്ന് ഇന്നലെ 1,669 ഡോളർ വരെ ഉയർന്നപ്പോൾ ന്യൂയോർക്ക് എക്സ്ചേഞ്ചിൽ സ്വർണം അവധി വില 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,725 ഡോളറിൽ തൊട്ടു. റെഡി അവധി നിരക്കുകൾ തമ്മിലുള്ള അന്തരം ഒരുവേള ഔൺസിന് 57 ഡോളറായി ഉയർന്നു. സാധാരണ 40 ഡോളർ അന്തരത്തിലാണ് സ്പോർട്ട് മാർക്കറ്റിൽ ഇടപാടുകൾ നടക്കുക.
മാർച്ചിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി ഒരു ദശകത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് നീങ്ങി. കഴിഞ്ഞ മാസത്തെ ഇറക്കുമതി ഏകദേശം 18 ടണ്ണിൽ ഒരുങ്ങി.
2019 മാർച്ചിൽ ഇറക്കുമതി 75.5 ടണ്ണായിരുന്നു. കഴിഞ്ഞ സാന്പത്തിക വർഷം മൊത്തം ഇറക്കുമതി 559.6 ടണ്ണിൽ ഒതുങ്ങി. ഇറക്കുമതി ഡ്യൂട്ടിലുണ്ടായ വർധന വ്യവസായികളെ രംഗത്തുനിന്ന് പിന്നാക്കം വലിച്ചു. ഉത്തരേന്ത്യയിൽ 10 ഗ്രാം തങ്കം 44,793 രൂപയിലാണ്.
കെ.ബി. ഉദയഭാനു