ലണ്ടൻ/വിയന്ന: എണ്ണ ഉത്പാദനം കുറയ്ക്കുന്ന കാര്യത്തിൽ റഷ്യ-സൗദി അറേബ്യ-യുഎസ് ധാരണ വൈകുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻകൈയെടുത്തു നടത്തിയ നീക്കം പൊളിയുമോ എന്ന ആശങ്കയുമുണ്ട്. ഇതേത്തുടർന്ന് ക്രൂഡ് ഓയിൽ വില നാലു ശതമാനം ഇടിഞ്ഞു.
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ഇന്നലെ യോഗം ചേരുമെന്നായിരുന്നു മുൻപ് അറിയിച്ചത്. പക്ഷേ, യോഗം വ്യാഴാഴ്ചത്തേക്കു നീട്ടി.
ക്രൂഡ് ഓയിൽ വിപണിയിൽ സൗദി അറേബ്യയേക്കാൾ വന്പന്മാരായി മാറിയ റഷ്യയും യുഎസും കൂടി ഉത്പാദനം കുറയ്ക്കാതെ പറ്റില്ലെന്നാണ് ഒപെകിലെ ഭൂരിപക്ഷം രാജ്യങ്ങളുടെയും നിലപാട്. സൗദി അറേബ്യയും ഇതുതന്നെ പറയുന്നു. ഇപ്പോൾ സൗദിയെക്കാൾ കൂടുതൽ ക്രൂഡ് ഈ രാജ്യങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. വിപണിയിൽ എല്ലാവരും സഹിക്കാൻ തയാറായിട്ടേ കാര്യമുള്ളൂ എന്ന് ഒപെക് പറയുന്നു.
സൗദി എണ്ണകാര്യമന്ത്രി ഖാലിദ് അൽ ഫാലിഹ് ഇന്നലെ ഇക്കാര്യം തുറന്നുപറഞ്ഞു. അമേരിക്ക, കാനഡ, നോർവേ തുടങ്ങിയ രാജ്യങ്ങളും ഉത്പാദനം കുറയ്ക്കുന്നതിൽ പങ്കാളികളാകണമെന്ന് അൽ ഫാലിഹ് ആവശ്യപ്പെട്ടു.
ആഗോളവളർച്ച കുറവായിരുന്നതിനാൽ 2020ൽ ക്രൂഡ് ഓയിൽ ആവശ്യം വർധിക്കില്ലെന്നു മുൻപ് കരുതിയിരുന്നു. കോവിഡ്-19 വ്യാപിക്കുകയും രാജ്യങ്ങൾ ഒന്നൊന്നായി അടച്ചിടുകയും ചെയ്തതോടെ ആവശ്യം ഗണ്യമായി കുറയുമെന്ന നിലയായി. പ്രതിദിനം 100 ലക്ഷം വീപ്പ കണ്ട് ഉത്പാദനം കുറയ്ക്കണമെന്നാണു ട്രംപ് കഴിഞ്ഞദിവസം നിർദേശിച്ചത്. പക്ഷേ, അതു പോരാ എന്നതാണു വിപണിഗതി നൽകുന്ന സൂചന.
ട്രംപിന്റെ പ്രസ്താവനയെത്തുടർന്നു ബ്രെന്റ് ഇനം ക്രൂഡിന്റെ വില വീപ്പയ്ക്ക് 35 ഡോളറിനു മുകളിലെത്തിയത് ഇന്നലെ 33 ഡോളറിനു താഴെയായി.
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ഇന്നലെ യോഗം ചേരുമെന്നായിരുന്നു മുൻപ് അറിയിച്ചത്. പക്ഷേ, യോഗം വ്യാഴാഴ്ചത്തേക്കു നീട്ടി.
ക്രൂഡ് ഓയിൽ വിപണിയിൽ സൗദി അറേബ്യയേക്കാൾ വന്പന്മാരായി മാറിയ റഷ്യയും യുഎസും കൂടി ഉത്പാദനം കുറയ്ക്കാതെ പറ്റില്ലെന്നാണ് ഒപെകിലെ ഭൂരിപക്ഷം രാജ്യങ്ങളുടെയും നിലപാട്. സൗദി അറേബ്യയും ഇതുതന്നെ പറയുന്നു. ഇപ്പോൾ സൗദിയെക്കാൾ കൂടുതൽ ക്രൂഡ് ഈ രാജ്യങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. വിപണിയിൽ എല്ലാവരും സഹിക്കാൻ തയാറായിട്ടേ കാര്യമുള്ളൂ എന്ന് ഒപെക് പറയുന്നു.
സൗദി എണ്ണകാര്യമന്ത്രി ഖാലിദ് അൽ ഫാലിഹ് ഇന്നലെ ഇക്കാര്യം തുറന്നുപറഞ്ഞു. അമേരിക്ക, കാനഡ, നോർവേ തുടങ്ങിയ രാജ്യങ്ങളും ഉത്പാദനം കുറയ്ക്കുന്നതിൽ പങ്കാളികളാകണമെന്ന് അൽ ഫാലിഹ് ആവശ്യപ്പെട്ടു.
ആഗോളവളർച്ച കുറവായിരുന്നതിനാൽ 2020ൽ ക്രൂഡ് ഓയിൽ ആവശ്യം വർധിക്കില്ലെന്നു മുൻപ് കരുതിയിരുന്നു. കോവിഡ്-19 വ്യാപിക്കുകയും രാജ്യങ്ങൾ ഒന്നൊന്നായി അടച്ചിടുകയും ചെയ്തതോടെ ആവശ്യം ഗണ്യമായി കുറയുമെന്ന നിലയായി. പ്രതിദിനം 100 ലക്ഷം വീപ്പ കണ്ട് ഉത്പാദനം കുറയ്ക്കണമെന്നാണു ട്രംപ് കഴിഞ്ഞദിവസം നിർദേശിച്ചത്. പക്ഷേ, അതു പോരാ എന്നതാണു വിപണിഗതി നൽകുന്ന സൂചന.
ട്രംപിന്റെ പ്രസ്താവനയെത്തുടർന്നു ബ്രെന്റ് ഇനം ക്രൂഡിന്റെ വില വീപ്പയ്ക്ക് 35 ഡോളറിനു മുകളിലെത്തിയത് ഇന്നലെ 33 ഡോളറിനു താഴെയായി.