കോട്ടയം: കേരളത്തിലെ റബർ എസ്റ്റേറ്റുകളും ലാറ്റക്സ് ഫാക്ടറികളും അടഞ്ഞുകിടക്കുന്പോൾ കന്യാകുമാരി ജില്ലയിൽ തോട്ടങ്ങൾ തുറന്നു പ്രവർത്തിക്കാൻ പ്രത്യേക അനുമതി. ചികിത്സാ ആവശ്യത്തിനു ഗ്ലൗസ്, കൈയുറ തുടങ്ങിയവ കൂടുതലായി ഉത്പാദിപ്പിക്കേണ്ടിവന്ന അടിയന്തര സാഹചര്യത്തിലാണ് എസ്റ്റേറ്റുകൾ തുറന്നു ടാപ്പിംഗ് നടത്താൻ കന്യാകുമാരി ജില്ലാ കളക്ടർ അനുവാദം നൽകിയത്.
കൊറോണ രോഗഭീതിയിൽ കേരളത്തിലെ വൻകിട തോട്ടങ്ങൾ ഏറെയും അടഞ്ഞുകിടക്കുകയാണ്. ഒരു ഹെക്ടറിൽ ഒരു തൊഴിലാളി തനിച്ച് ടാപ്പിംഗ് നടത്തുന്നതിനാൽ കൊറോണ സമൂഹ വ്യാപനത്തിനു സാധ്യതയില്ല. കന്യാകുമാരി ജില്ലയിലെ വൈകുണ്ഡം, ശിവലോകം, കാന്തിമതി, അന്പാടി, പലാലി, വെളിമലൈ എസ്റ്റേറ്റുകളും ഇവയുമായി ബന്ധപ്പെട്ട ഫാക്ടറികളുമാണ് തുറക്കാൻ അനുമതിയായിരിക്കുന്നത്. വടക്കേ ഇന്ത്യയിലും വിദേശത്തുനിന്നു ചികിത്സാ സാമഗ്രികൾക്കു ഡിമാൻഡ് വർധിച്ചിരിക്കുന്നു. കേരളത്തിൽ വിവിധ തോട്ടങ്ങളിൽ ഫീൽഡ് ലാറ്റക്സ് വൻതോതിൽ കെട്ടിക്കിടക്കുകയാണ്. ലാറ്റക്സ് ഫാക്ടറികളിൽ സംസ്കരിച്ച ലാറ്റക്സും കെട്ടിക്കിടക്കുന്നു. ഒന്നര മാസമായി ഇവയുടെ ചരക്കുനീക്കം നിശ്ചലമാണ്.
കൊറോണ രോഗഭീതിയിൽ കേരളത്തിലെ വൻകിട തോട്ടങ്ങൾ ഏറെയും അടഞ്ഞുകിടക്കുകയാണ്. ഒരു ഹെക്ടറിൽ ഒരു തൊഴിലാളി തനിച്ച് ടാപ്പിംഗ് നടത്തുന്നതിനാൽ കൊറോണ സമൂഹ വ്യാപനത്തിനു സാധ്യതയില്ല. കന്യാകുമാരി ജില്ലയിലെ വൈകുണ്ഡം, ശിവലോകം, കാന്തിമതി, അന്പാടി, പലാലി, വെളിമലൈ എസ്റ്റേറ്റുകളും ഇവയുമായി ബന്ധപ്പെട്ട ഫാക്ടറികളുമാണ് തുറക്കാൻ അനുമതിയായിരിക്കുന്നത്. വടക്കേ ഇന്ത്യയിലും വിദേശത്തുനിന്നു ചികിത്സാ സാമഗ്രികൾക്കു ഡിമാൻഡ് വർധിച്ചിരിക്കുന്നു. കേരളത്തിൽ വിവിധ തോട്ടങ്ങളിൽ ഫീൽഡ് ലാറ്റക്സ് വൻതോതിൽ കെട്ടിക്കിടക്കുകയാണ്. ലാറ്റക്സ് ഫാക്ടറികളിൽ സംസ്കരിച്ച ലാറ്റക്സും കെട്ടിക്കിടക്കുന്നു. ഒന്നര മാസമായി ഇവയുടെ ചരക്കുനീക്കം നിശ്ചലമാണ്.