ന്യൂഡൽഹി: പ്രത്യക്ഷനികുതി പിരിവ് സർക്കാർ ഉദ്ദേശിച്ചതിലും വളരെ കുറവായെന്നു നിഗമനം. 11.7 ലക്ഷം കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് ലഭിച്ചത് 9.98 ലക്ഷം കോടി രൂപ. കഴിഞ്ഞ രണ്ടു സാന്പത്തികവർഷങ്ങളിൽ ലഭിച്ചതിലും കുറവാണിത്.
മൊത്തം പ്രത്യക്ഷനികുതി പിരിവ് 11.81 ലക്ഷം കോടി രൂപയാണ്. ഇതിൽ 1.83 ലക്ഷം കോടി രൂപ റീഫണ്ടുകളായി നൽകി. ബാക്കിയാണ് 9.98 ലക്ഷം കോടി രൂപ. കന്പനി നികുതിയിൽ 5.42 ലക്ഷം കോടിയും ആദായനികുതിയിൽ 4.43 ലക്ഷം കോടിയും രൂപ കിട്ടി.
ഫെബ്രുവരിയിൽ ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ പുതുക്കിയ എസ്റ്റിമേറ്റായി 11.7 ലക്ഷംകോടി രൂപയാണ് പ്രത്യക്ഷനികുതിയിൽ കണക്കാക്കിയത്. കഴിഞ്ഞവർഷം അവതരിപ്പിച്ച ബജറ്റ് പ്രതീക്ഷ 13.35 ലക്ഷം കോടിയായിരുന്നു. അതിൽനിന്നു കാര്യമായ കുറവുണ്ടാകും എന്നു മനസിലാക്കിയാണ് ലക്ഷ്യം 1.65 ലക്ഷം കോടി കണ്ട് കുറച്ചത്. ഇപ്പോൾ അതിൽനിന്ന് 14.7 ശതമാനം കുറഞ്ഞ തുകയേ ലഭിച്ചിട്ടുള്ളൂ. രാജ്യം കോവിഡ് ആക്രമണത്തിനു വളരെ മുന്പേതന്നെ സാന്പത്തിക മുരടിപ്പിലായിരുന്നതിന്റെ ഫലമാണിത്.
2017-18 ലും 2018-19 ലും പത്തുലക്ഷം കോടി രൂപയ്ക്കു മുകളിലായിരുന്നു പ്രത്യക്ഷനികുതി പിരിവ്. ഇത്തവണ പത്തുലക്ഷം കോടിക്കു താഴെയായി. തലേവർഷത്തെ വരുമാനത്തേക്കാൾ നികുതിപിരിവ് കുറയുന്നതും അത്യപൂർവമാണ്. 2008-09 ൽ പോലും അങ്ങനെ സംഭവിച്ചിട്ടില്ല. ഔദ്യോഗിക കണക്കുകളേക്കാൾ രൂക്ഷമാണ് സാന്പത്തിക മുരടിപ്പ് എന്നു വ്യക്തം.
മൊത്തം പ്രത്യക്ഷനികുതി പിരിവ് 11.81 ലക്ഷം കോടി രൂപയാണ്. ഇതിൽ 1.83 ലക്ഷം കോടി രൂപ റീഫണ്ടുകളായി നൽകി. ബാക്കിയാണ് 9.98 ലക്ഷം കോടി രൂപ. കന്പനി നികുതിയിൽ 5.42 ലക്ഷം കോടിയും ആദായനികുതിയിൽ 4.43 ലക്ഷം കോടിയും രൂപ കിട്ടി.
ഫെബ്രുവരിയിൽ ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ പുതുക്കിയ എസ്റ്റിമേറ്റായി 11.7 ലക്ഷംകോടി രൂപയാണ് പ്രത്യക്ഷനികുതിയിൽ കണക്കാക്കിയത്. കഴിഞ്ഞവർഷം അവതരിപ്പിച്ച ബജറ്റ് പ്രതീക്ഷ 13.35 ലക്ഷം കോടിയായിരുന്നു. അതിൽനിന്നു കാര്യമായ കുറവുണ്ടാകും എന്നു മനസിലാക്കിയാണ് ലക്ഷ്യം 1.65 ലക്ഷം കോടി കണ്ട് കുറച്ചത്. ഇപ്പോൾ അതിൽനിന്ന് 14.7 ശതമാനം കുറഞ്ഞ തുകയേ ലഭിച്ചിട്ടുള്ളൂ. രാജ്യം കോവിഡ് ആക്രമണത്തിനു വളരെ മുന്പേതന്നെ സാന്പത്തിക മുരടിപ്പിലായിരുന്നതിന്റെ ഫലമാണിത്.
2017-18 ലും 2018-19 ലും പത്തുലക്ഷം കോടി രൂപയ്ക്കു മുകളിലായിരുന്നു പ്രത്യക്ഷനികുതി പിരിവ്. ഇത്തവണ പത്തുലക്ഷം കോടിക്കു താഴെയായി. തലേവർഷത്തെ വരുമാനത്തേക്കാൾ നികുതിപിരിവ് കുറയുന്നതും അത്യപൂർവമാണ്. 2008-09 ൽ പോലും അങ്ങനെ സംഭവിച്ചിട്ടില്ല. ഔദ്യോഗിക കണക്കുകളേക്കാൾ രൂക്ഷമാണ് സാന്പത്തിക മുരടിപ്പ് എന്നു വ്യക്തം.