ന്യൂഡൽഹി: തുടർച്ചയായ നാലു മാസം ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലായിരുന്ന ജിഎസ്ടി വരുമാനം മാർച്ചിൽ താഴോട്ടുപോയി. 97,597കോടി രൂപ മാത്രമാണ് മാർച്ചിലെ ജിഎസ്ടി.
ഫെബ്രുവരിയിലെ വ്യാപാരത്തിന്റെ നികുതിയാണ് മാർച്ചിൽ സർക്കാരിലെത്തുക. കഴിഞ്ഞവർഷം മാർച്ചിൽ 1.06 ലക്ഷം കോടി രൂപ ലഭിച്ചതാണ്.
കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പേരിലുള്ള കുറവ് ഏപ്രിലിലെ നികുതി പിരിവിലേ വ്യക്തമാകൂ.
മാർച്ച് പിരിവ് മോശമായെങ്കിലും വാർഷിക ജിഎസ്ടി വരുമാനം ബജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റിനെക്കാൾ അല്പം മെച്ചമാണ്. വാർഷിക പിരിവ് 12.16 ലക്ഷം കോടി രൂപയുണ്ട്. പുതുക്കിയ ലക്ഷ്യം 11.26 ലക്ഷം കോടിയായിരുന്നു.
2018-19ൽ 11.6 ലക്ഷം കോടി രൂപയായിരുന്നു പിരിവ്. 2019-20ലെ ബജറ്റിൽ ലക്ഷ്യമിട്ടത് 12.17 ലക്ഷം കോടി രൂപയാണ്. ഈ ഫെബ്രുവരിയിലാണു ലക്ഷ്യം 11.26 ലക്ഷം കോടിയിലേക്കു താഴ്ത്തിയത്.
ജിഎസ്ടി വരുമാനം പ്രതീക്ഷപോലെ വന്നെങ്കിലും കസ്റ്റംസ് വരുമാനം ലക്ഷ്യമിട്ടതിലും 23 ശതമാനം കുറവായി.
ഫെബ്രുവരിയിലെ വ്യാപാരത്തിന്റെ നികുതിയാണ് മാർച്ചിൽ സർക്കാരിലെത്തുക. കഴിഞ്ഞവർഷം മാർച്ചിൽ 1.06 ലക്ഷം കോടി രൂപ ലഭിച്ചതാണ്.
കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പേരിലുള്ള കുറവ് ഏപ്രിലിലെ നികുതി പിരിവിലേ വ്യക്തമാകൂ.
മാർച്ച് പിരിവ് മോശമായെങ്കിലും വാർഷിക ജിഎസ്ടി വരുമാനം ബജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റിനെക്കാൾ അല്പം മെച്ചമാണ്. വാർഷിക പിരിവ് 12.16 ലക്ഷം കോടി രൂപയുണ്ട്. പുതുക്കിയ ലക്ഷ്യം 11.26 ലക്ഷം കോടിയായിരുന്നു.
2018-19ൽ 11.6 ലക്ഷം കോടി രൂപയായിരുന്നു പിരിവ്. 2019-20ലെ ബജറ്റിൽ ലക്ഷ്യമിട്ടത് 12.17 ലക്ഷം കോടി രൂപയാണ്. ഈ ഫെബ്രുവരിയിലാണു ലക്ഷ്യം 11.26 ലക്ഷം കോടിയിലേക്കു താഴ്ത്തിയത്.
ജിഎസ്ടി വരുമാനം പ്രതീക്ഷപോലെ വന്നെങ്കിലും കസ്റ്റംസ് വരുമാനം ലക്ഷ്യമിട്ടതിലും 23 ശതമാനം കുറവായി.