വാഴക്കുളം: അവശ്യവസ്തു വിഭാഗത്തിൽ ഉൾപ്പെടുത്തിയ പൈനാപ്പിളിന്റെ ചരക്കുനീക്കം ആരംഭിച്ചെങ്കിലും കർഷകരുടെയും വ്യാപാരികളുടെയും ആശങ്ക ഒഴിയുന്നില്ല. വാഹനവാടകയുടെ വർധനയും വിലയും വില്പനയും സംബന്ധിച്ച അനിശ്ചിതാവസ്ഥയും ഇവരെ കുഴയ്ക്കുന്നു.
കർഷകരോടു വില പറഞ്ഞ് ഉറപ്പിച്ചല്ല നിലവിൽ കച്ചവടം നടക്കുന്നത്. അനുകൂല സാഹചര്യത്തിൽ വിൽപന നടന്നാൽ അതനുസരിച്ചു വില നൽകാമെന്ന വ്യവസ്ഥയിലാണു കച്ചവടം. തോട്ടങ്ങളിൽ കിടന്നു പൈനാപ്പിൾ നശിക്കുന്ന സാഹചര്യം ഒഴിവാക്കാനായി കർഷകർ ഇതിനു തയാറാകുന്നു.
കിലോഗ്രാമിന് 10-12 രൂപ കർഷകർക്കു നൽകിയാണ് ഹോർട്ടികോർപ്പ് പൈനാപ്പിൾ സംഭരിക്കുന്നത്. എന്നാൽ, ഹോർട്ടികോർപ്പ് വിൽക്കുന്നത് 25-35 രൂപയ്ക്കാണ്. കുറച്ചു കൂടി ഉയർന്ന വിലയ്ക്കു സംഭരണം നടത്തണമെന്നു കർഷകർ ആവശ്യപ്പെടുന്നു.ലോറിവാടക കുത്തനെ ഉയർന്നതാണ് വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
നിലവിലുള്ളതിനേക്കാൾ 50-60 ശതമാനത്തോളം വാടക ഉയർന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലും മറ്റും പോയി തിരികെ ലോഡില്ലാതെ കാലിയായി വരേണ്ടിവരുന്നതാണു വാടക കൂട്ടാൻ കാരണമായി ലോറിയുടമകൾ പറയുന്നത്. ഡൽഹി, മുംബൈ, സൂററ്റ്, ചെന്നൈ, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കു ലോഡുകൾ പോയിട്ടുണ്ട്.
ഇവിടങ്ങളിൽ വിപണി സജീവമാകാത്തതിനാൽ വിൽപന സംബന്ധിച്ച അനിശ്ചിതാവസ്ഥ നിലനിൽക്കുന്നു.
കർഷകരോടു വില പറഞ്ഞ് ഉറപ്പിച്ചല്ല നിലവിൽ കച്ചവടം നടക്കുന്നത്. അനുകൂല സാഹചര്യത്തിൽ വിൽപന നടന്നാൽ അതനുസരിച്ചു വില നൽകാമെന്ന വ്യവസ്ഥയിലാണു കച്ചവടം. തോട്ടങ്ങളിൽ കിടന്നു പൈനാപ്പിൾ നശിക്കുന്ന സാഹചര്യം ഒഴിവാക്കാനായി കർഷകർ ഇതിനു തയാറാകുന്നു.
കിലോഗ്രാമിന് 10-12 രൂപ കർഷകർക്കു നൽകിയാണ് ഹോർട്ടികോർപ്പ് പൈനാപ്പിൾ സംഭരിക്കുന്നത്. എന്നാൽ, ഹോർട്ടികോർപ്പ് വിൽക്കുന്നത് 25-35 രൂപയ്ക്കാണ്. കുറച്ചു കൂടി ഉയർന്ന വിലയ്ക്കു സംഭരണം നടത്തണമെന്നു കർഷകർ ആവശ്യപ്പെടുന്നു.ലോറിവാടക കുത്തനെ ഉയർന്നതാണ് വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
നിലവിലുള്ളതിനേക്കാൾ 50-60 ശതമാനത്തോളം വാടക ഉയർന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലും മറ്റും പോയി തിരികെ ലോഡില്ലാതെ കാലിയായി വരേണ്ടിവരുന്നതാണു വാടക കൂട്ടാൻ കാരണമായി ലോറിയുടമകൾ പറയുന്നത്. ഡൽഹി, മുംബൈ, സൂററ്റ്, ചെന്നൈ, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കു ലോഡുകൾ പോയിട്ടുണ്ട്.
ഇവിടങ്ങളിൽ വിപണി സജീവമാകാത്തതിനാൽ വിൽപന സംബന്ധിച്ച അനിശ്ചിതാവസ്ഥ നിലനിൽക്കുന്നു.