ന്യൂഡൽഹി: ദേശീയ സന്പാദ്യ പദ്ധതി, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ എന്നിവയുടെ പലിശ നിരക്ക് വെട്ടിക്കുറച്ചു. ഏപ്രിൽ-ജൂൺ ത്രൈമാസത്തിലേക്കുള്ള പലിശയാണു ഗണ്യമായി കുറച്ചത്. 1.4 ശതമാനം വരെയാണു കുറവ്. പബ്ലിക് പ്രോവിഡന്റ് ഫണ്ട്, കിസാൻ വികാസ് പത്ര, സുകന്യസമൃദ്ധി യോജന തുടങ്ങിയവയ്ക്കും പലിശ വെട്ടിക്കുറച്ചു.
വാണിജ്യ ബാങ്കുകളിലെ പലിശ മുക്കാൽ ശതമാനം വരെ താഴാവുന്ന വിധം റീപോ നിരക്ക് കഴിഞ്ഞയാഴ്ച കുറച്ചിരുന്നു. ഇതോടെ ബാങ്കുകളിൽനിന്നു ദേശീയ സന്പാദ്യ പദ്ധതിയിലേക്കും മറ്റും പണം നീങ്ങുമെന്നു ബാങ്കുകൾ ആശങ്ക പ്രകടിപ്പിച്ചു.
ഈ പശ്ചാത്തലത്തിലാണ് ഇടത്തരക്കാരുടെയും ഗ്രാമീണരുടെയും വലിയ നിക്ഷേപമേഖലയുടെ പലിശ വെട്ടിക്കുറച്ചത്.
ഈ സന്പാദ്യപദ്ധതികൾക്ക് ഓരോ ത്രൈമാസത്തിലേക്കുമുള്ള പലിശ ത്രൈമാസം തുടങ്ങുംമുന്പു പ്രഖ്യാപിക്കുകയാണു പതിവ്. സമീപകാലത്തു പലിശയിൽ മാറ്റം വരുത്തിയിരുന്നില്ല. തന്മൂലമാണ് ഒറ്റയടിക്കു വലിയ കുറവ് വരുത്തേണ്ടിവന്നത്.
വാണിജ്യ ബാങ്കുകളിലെ പലിശ മുക്കാൽ ശതമാനം വരെ താഴാവുന്ന വിധം റീപോ നിരക്ക് കഴിഞ്ഞയാഴ്ച കുറച്ചിരുന്നു. ഇതോടെ ബാങ്കുകളിൽനിന്നു ദേശീയ സന്പാദ്യ പദ്ധതിയിലേക്കും മറ്റും പണം നീങ്ങുമെന്നു ബാങ്കുകൾ ആശങ്ക പ്രകടിപ്പിച്ചു.
ഈ പശ്ചാത്തലത്തിലാണ് ഇടത്തരക്കാരുടെയും ഗ്രാമീണരുടെയും വലിയ നിക്ഷേപമേഖലയുടെ പലിശ വെട്ടിക്കുറച്ചത്.
ഈ സന്പാദ്യപദ്ധതികൾക്ക് ഓരോ ത്രൈമാസത്തിലേക്കുമുള്ള പലിശ ത്രൈമാസം തുടങ്ങുംമുന്പു പ്രഖ്യാപിക്കുകയാണു പതിവ്. സമീപകാലത്തു പലിശയിൽ മാറ്റം വരുത്തിയിരുന്നില്ല. തന്മൂലമാണ് ഒറ്റയടിക്കു വലിയ കുറവ് വരുത്തേണ്ടിവന്നത്.