ന്യൂഡൽഹി: ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഇടിഞ്ഞു. ലോകം സാന്പത്തികമാന്ദ്യത്തിലായതു മൂലം ഉപയോഗവും ആവശ്യവും കുറഞ്ഞതാണു കാരണം. ബ്രെന്റ് ഇനം ക്രൂഡിന്റെ വില വീപ്പയ്ക്ക് 23 ഡോളറിലേക്കു വീണു; ഡബ്ല്യുടിഐ ഇനം 20 ഡോളറിലേക്കും.
2002-ലെ വിലനിലവാരത്തിലേക്കാണ് ക്രൂഡ് വില താണിരിക്കുന്നത്. കൊറോണ വൈറസ് മൂലമുള്ള സാന്പത്തിക ക്ഷീണം ആദ്യം പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണെന്നു വ്യക്തമായ സാഹചര്യത്തിലാണ് ഈ വിലയിടിവ്. ഡബ്ള്യുടിഐ ഇനം ഈ വർഷം രണ്ടാം പകുതിയിൽ 20 ഡോളറിൽ താഴെയാകുമെന്നു കഴിഞ്ഞ ദിവസം ഗോൾഡ്മാൻ സാക്സ് പ്രവചിക്കുകയും ചെയ്തു.
സൗദി അറേബ്യ ഇതിനിടെ ക്രൂഡ് വില താഴ്ത്തിക്കൊണ്ട് വിപണിയിലെ മറ്റു വന്പന്മാരോടു കൊന്പു കോർത്തിരിക്കുകയാണ്. റഷ്യയും അമേരിക്കയുമാണു സൗദിയേക്കാൾ കൂടുതൽ പെട്രോളിയം ഉത്പാദനമുള്ള രാജ്യങ്ങൾ.
2002-ലെ വിലനിലവാരത്തിലേക്കാണ് ക്രൂഡ് വില താണിരിക്കുന്നത്. കൊറോണ വൈറസ് മൂലമുള്ള സാന്പത്തിക ക്ഷീണം ആദ്യം പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണെന്നു വ്യക്തമായ സാഹചര്യത്തിലാണ് ഈ വിലയിടിവ്. ഡബ്ള്യുടിഐ ഇനം ഈ വർഷം രണ്ടാം പകുതിയിൽ 20 ഡോളറിൽ താഴെയാകുമെന്നു കഴിഞ്ഞ ദിവസം ഗോൾഡ്മാൻ സാക്സ് പ്രവചിക്കുകയും ചെയ്തു.
സൗദി അറേബ്യ ഇതിനിടെ ക്രൂഡ് വില താഴ്ത്തിക്കൊണ്ട് വിപണിയിലെ മറ്റു വന്പന്മാരോടു കൊന്പു കോർത്തിരിക്കുകയാണ്. റഷ്യയും അമേരിക്കയുമാണു സൗദിയേക്കാൾ കൂടുതൽ പെട്രോളിയം ഉത്പാദനമുള്ള രാജ്യങ്ങൾ.