മുംബൈ: പത്തു പൊതുമേഖലാ ബാങ്കുകൾ ലയിച്ച് നാലു ബാങ്കുകളാകുന്നു. ബുധനാഴ്ച ഇതു നിലവിൽവരും. ലോക്ക്ഡൗൺ മൂലം വീഡിയോ കോൺഫറൻസ് വഴിയാകും ലയനച്ചടങ്ങ്.
ലോകനിലവാരത്തിലുള്ള ബാങ്കുകളായി പൊതുമേഖലാ ബാങ്കുകളെ സംയോജിപ്പിക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടമാണിത്. ഇതനുസരിച്ചു ബുധനാഴ്ച വരുന്ന മാറ്റങ്ങൾ ഇങ്ങനെ.
1. പഞ്ചാബ് നാഷണൽ ബാങ്ക്: ഈ ബാങ്കിലേക്ക് ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ലയിക്കും. ലയിക്കുന്ന ബാങ്കുകളുടെ ശാഖകൾ ഇനി പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖകളായി പ്രവർത്തിക്കും.
2. കനറാ ബാങ്ക്: ഈ ബാങ്കിലേക്ക് സിൻഡിക്കറ്റ് ബാങ്ക് ലയിക്കും. സിൻഡിക്കറ്റിന്റെ ശാഖകൾ ഇനി കനറാ ബാങ്ക് ശാഖകളായിട്ടാണ് പ്രവർത്തിക്കുക.
3. ഇന്ത്യൻ ബാങ്ക്: അലാഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിൽ ലയിക്കും. അലാഹാബാദിന്റെ ശാഖകൾ ഇന്ത്യൻ ബാങ്ക് ശാഖകളായി മാറും.
4. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യൂണിയൻ ബാങ്കിൽ ലയിക്കും. അവയുടെ ശാഖകൾ ഇനി യൂണിയൻ ബാങ്ക് ശാഖകളായിരിക്കും.
പിഎൻബി രണ്ടാമനാകും
ലയനത്തോടെ പഞ്ചാബ് നാഷണൽ ബാങ്ക് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക് ആകും. 17.95 ലക്ഷം കോടി രൂപയുടെ ബിസിനസും 11,437 ശാഖകളും ഇതിനുണ്ടാകും.
കനറാ, സിൻഡിക്കറ്റ് ലയനം നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കായി കനറാ ബാങ്കിനെ മാറ്റും. 15.2 ലക്ഷം കോടി ബിസിനസും 10,324 ശാഖകളും ഉണ്ടാകും. ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും ചേരുന്നതോടെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അഞ്ചാമത്തെ വലിയ പൊതുമേഖലാ ബാങ്കാകും.
ലയനവഴി
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാബാങ്കും 2017 ഏപ്രിൽ ഒന്നിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചിരുന്നു. ഇതോടെ എസ്ബിഐ ആഗോള ബാങ്കിംഗ് പട്ടികയിലെ 43-ാമത്തെ ബാങ്ക് ആയി. 73,000 കോടി ഡോളർ (54.75 ലക്ഷം കോടിരൂപ) ആസ്തിയാണ് എസ്ബിഐക്കുള്ളത്.
2019 ഏപ്രിൽ ഒന്നിന് വിജയ ബാങ്കും ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിച്ചിരുന്നു.
ഇനി 12 എണ്ണം
ലയനങ്ങൾ കഴിയുന്പോൾ രാജ്യത്ത് 12 പൊതുമേഖലാ ബാങ്കുകളാണുണ്ടാവുക. 2017-ൽ 27 എണ്ണമുണ്ടായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയാണ് ഇനി പൊതുമേഖലാ ബാങ്കുകളായി തുടരുക.
ലോകനിലവാരത്തിലുള്ള ബാങ്കുകളായി പൊതുമേഖലാ ബാങ്കുകളെ സംയോജിപ്പിക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടമാണിത്. ഇതനുസരിച്ചു ബുധനാഴ്ച വരുന്ന മാറ്റങ്ങൾ ഇങ്ങനെ.
1. പഞ്ചാബ് നാഷണൽ ബാങ്ക്: ഈ ബാങ്കിലേക്ക് ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ലയിക്കും. ലയിക്കുന്ന ബാങ്കുകളുടെ ശാഖകൾ ഇനി പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖകളായി പ്രവർത്തിക്കും.
2. കനറാ ബാങ്ക്: ഈ ബാങ്കിലേക്ക് സിൻഡിക്കറ്റ് ബാങ്ക് ലയിക്കും. സിൻഡിക്കറ്റിന്റെ ശാഖകൾ ഇനി കനറാ ബാങ്ക് ശാഖകളായിട്ടാണ് പ്രവർത്തിക്കുക.
3. ഇന്ത്യൻ ബാങ്ക്: അലാഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിൽ ലയിക്കും. അലാഹാബാദിന്റെ ശാഖകൾ ഇന്ത്യൻ ബാങ്ക് ശാഖകളായി മാറും.
4. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യൂണിയൻ ബാങ്കിൽ ലയിക്കും. അവയുടെ ശാഖകൾ ഇനി യൂണിയൻ ബാങ്ക് ശാഖകളായിരിക്കും.
പിഎൻബി രണ്ടാമനാകും
ലയനത്തോടെ പഞ്ചാബ് നാഷണൽ ബാങ്ക് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക് ആകും. 17.95 ലക്ഷം കോടി രൂപയുടെ ബിസിനസും 11,437 ശാഖകളും ഇതിനുണ്ടാകും.
കനറാ, സിൻഡിക്കറ്റ് ലയനം നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കായി കനറാ ബാങ്കിനെ മാറ്റും. 15.2 ലക്ഷം കോടി ബിസിനസും 10,324 ശാഖകളും ഉണ്ടാകും. ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും ചേരുന്നതോടെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അഞ്ചാമത്തെ വലിയ പൊതുമേഖലാ ബാങ്കാകും.
ലയനവഴി
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാബാങ്കും 2017 ഏപ്രിൽ ഒന്നിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചിരുന്നു. ഇതോടെ എസ്ബിഐ ആഗോള ബാങ്കിംഗ് പട്ടികയിലെ 43-ാമത്തെ ബാങ്ക് ആയി. 73,000 കോടി ഡോളർ (54.75 ലക്ഷം കോടിരൂപ) ആസ്തിയാണ് എസ്ബിഐക്കുള്ളത്.
2019 ഏപ്രിൽ ഒന്നിന് വിജയ ബാങ്കും ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിച്ചിരുന്നു.
ഇനി 12 എണ്ണം
ലയനങ്ങൾ കഴിയുന്പോൾ രാജ്യത്ത് 12 പൊതുമേഖലാ ബാങ്കുകളാണുണ്ടാവുക. 2017-ൽ 27 എണ്ണമുണ്ടായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയാണ് ഇനി പൊതുമേഖലാ ബാങ്കുകളായി തുടരുക.