ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരി സൂചികയുടെ തകർച്ചയ്ക്കു തടയിടാൻ ധനമന്ത്രാലയം നടത്തുന്ന നീക്കങ്ങൾക്ക് വേണ്ടത്ര കരുത്തില്ല. പലിശനിരക്കുകളിൽ കുറവ് പ്രഖ്യാപിച്ചെങ്കിലും കോവിഡ്-19 രാജ്യത്തു സൃഷ്ടിക്കാൻ ഇടയുള്ള ആഘാതത്തിന്റെ കാഠിന്യം കണക്കിലെടുത്താൽ സാമ്പത്തിക മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന അവസ്ഥയാണുള്ളത്.
ഇന്ത്യൻ മാർക്കറ്റ് ആറാം വാരത്തിലും നഷ്ടത്തിലാണ്. റിക്കാർഡ് തലത്തിൽനിന്നുള്ള തളർച്ച കണക്കിലെുത്താൽ സാങ്കേതിക തിരുത്തൽ തുടരാം. ഏതാണ്ട് 38 ശതമാനം തളർന്നെങ്കിലും അത് അമ്പതിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ക്രൈഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഈ വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 2.5 ശതമാനമാക്കി കുറച്ചു. അതേസമയം 2021ൽ വളർച്ച 5.8 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷ നിലനിർത്തി. താത്കാലികമായി വളർച്ച മുരടിച്ചാൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ സാന്പത്തിക പ്രതിസന്ധി രൂക്ഷമാകാം.
സെൻസെക്സും നിഫ്റ്റിയും വാരാരംഭത്തിൽ തളർച്ചയിലായിരുന്നങ്കിലും വാരമധ്യം പിന്നിട്ടതോടെ ചെറിയ മാറ്റമുണ്ടായി. മുൻവാരം സൂചിപ്പിച്ചതുപോലെ മാർച്ച് സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായുള്ള ഷോട്ട് കവറിംഗിന്റെ പിൻബലത്തിൽ നിഫ്റ്റി 7511ൽനിന്ന് 9038 -ലേക്കു കുതിച്ചെങ്കിലും വ്യാപാരാന്ത്യം സൂചിക 8660 ലാണ്. തൊട്ട് മുൻവാരം നിഫ്റ്റി 8745 പോയിന്റിലായിരുന്നു. അതായത് പ്രതിവാര നഷ്ടം 85 പോയിന്റ്.
കേവലം ഒരു കോടി ഓഹരികളുമായി നിഫ്റ്റി ഏപ്രിൽ സീരീസ് ആരംഭിച്ചു, 2008നുശേഷം വ്യാപ്തി ഇത്രയേറെ ചുരുങ്ങുന്നത് ആദ്യമാണ്. മാർച്ച് സീരീസിൽ വിദേശ ഫണ്ടുകൾ 60,000 കോടി രൂപയുടെ വിൽപ്പന നടത്തിയപ്പോൾ ആഭ്യന്തര ഫണ്ടുകൾ 55,000 കോടി രൂപയുടെ വാങ്ങൽ നടത്തി.
മുൻവാരം വ്യക്തമാക്കിയപോലെ നിഫ്റ്റിക്ക് 9500നു മുകളിൽ ഇടം കണ്ടത്താനായില്ല. ആ നിലയ്ക്ക് ഈ വാരം 9295 ആദ്യ പ്രതിരോധമായി മാറാം. വീണ്ടും ഒരു തിരുത്തൽ സംഭവിച്ചാൽ 7768 താങ്ങുണ്ടെങ്കിലും ഇതു നഷ്ടപ്പെട്ടാൽ നിഫ്റ്റി 6876 റേഞ്ചിലേക്കു നീങ്ങാം. ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിലാണെങ്കിലും പാരാബോളിക് എസ്എആർ ബയ്യിംഗ് സിഗ്നലിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്എന്നിവ പുൾ ബാക്ക് റാലിക്കുള്ള ശ്രമത്തിലും.
ബോംബെ സെൻസെക്സ് 29,915ൽനിന്ന് 25,638 ലേക്ക് തകർന്നടിഞ്ഞങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിൽ 31,126 ലേക്ക് ഉയർന്നതു നിക്ഷേപകരെ ആകർഷിച്ചു. എന്നാൽ തിരക്കിട്ടുള്ള വാങ്ങലുകൾക്ക് ഫണ്ടുകൾ ഉത്സാഹിച്ചില്ല. എന്തായാലും വീണ്ടും ഒരു തിരുത്തൽ ഫണ്ട് മാനേജർമാർ പ്രതീക്ഷിക്കുന്നതായിവേണം ഇതിലൂടെ അനുമാനിക്കാൻ. വാരാന്ത്യം 29,815 പോയിന്റിൽ നിലകൊള്ളുന്ന സെൻസെക്സിന് ഈ വാരം 32,081ൽ പ്രതിരോധമുണ്ട്.
ഇതു മറികടക്കാനുള്ള കരുത്തുലഭ്യമായില്ലെങ്കിൽ 26,593‐23,371റേഞ്ചിലേക്കു പരീക്ഷണങ്ങൾക്കു ശ്രമിക്കാം. ഈവാരം ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങും.
വിദേശ ഫണ്ടുകൾ വ്യാഴാഴ്ച അവർ 448.75കോടി രൂപയുടെ ഓഹരികൾ വിറ്റു. എന്നാൽ വെള്ളിയാഴ്ച അവർ 355 കോടി രൂപ നിക്ഷേപിച്ചു. മാർച്ചിൽ ഇതിനകം 7135 കോടി രൂപയുടെ വിൽപ്പന നടന്നു. ആഭ്യന്തര ഫണ്ടുകൾ പോയവാരം 4300 കോടി രൂപ നിക്ഷേപിച്ചു.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് അപായസൂചന നൽകി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 86.63വരെ കയറിയശേഷം 70.38 ലാണ്. താത്കാലികമായി വോളാറ്റിലിറ്റി സൂചിക 50.70 ന് മുകളിൽ സഞ്ചരിക്കാം.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപ 76.06ൽനിന്ന് 76.45 ലേക്ക് ഇടിഞ്ഞശേഷം 75.12 ലാണ്. കൊറോണ പ്രശ്നം നിയന്ത്രിക്കുന്നതിൽ പൊടുന്നനെ വിജയം കൈവരിക്കാനായില്ലെങ്കിൽ വിനിമയനിരക്ക് 80‐82 റേഞ്ചിലേക്ക് ജൂലൈ‐ഓഗസ്റ്റിൽ പതിക്കാം.
ക്രൂഡ് ഓയിൽ വില അൽപ്പം ഉയർന്നെങ്കിലും മാന്ദ്യം വിട്ടുമാറിയില്ല. പിന്നിട്ടവാരം എണ്ണ വില നാല് ശതമാനം കരുത്ത് തിരിച്ചുപിടിച്ച് ബാരലിന് 21.80 ഡോളറിലാണ്.
ഓഹരി സൂചികയുടെ തകർച്ചയ്ക്കു തടയിടാൻ ധനമന്ത്രാലയം നടത്തുന്ന നീക്കങ്ങൾക്ക് വേണ്ടത്ര കരുത്തില്ല. പലിശനിരക്കുകളിൽ കുറവ് പ്രഖ്യാപിച്ചെങ്കിലും കോവിഡ്-19 രാജ്യത്തു സൃഷ്ടിക്കാൻ ഇടയുള്ള ആഘാതത്തിന്റെ കാഠിന്യം കണക്കിലെടുത്താൽ സാമ്പത്തിക മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന അവസ്ഥയാണുള്ളത്.
ഇന്ത്യൻ മാർക്കറ്റ് ആറാം വാരത്തിലും നഷ്ടത്തിലാണ്. റിക്കാർഡ് തലത്തിൽനിന്നുള്ള തളർച്ച കണക്കിലെുത്താൽ സാങ്കേതിക തിരുത്തൽ തുടരാം. ഏതാണ്ട് 38 ശതമാനം തളർന്നെങ്കിലും അത് അമ്പതിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ക്രൈഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഈ വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 2.5 ശതമാനമാക്കി കുറച്ചു. അതേസമയം 2021ൽ വളർച്ച 5.8 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷ നിലനിർത്തി. താത്കാലികമായി വളർച്ച മുരടിച്ചാൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ സാന്പത്തിക പ്രതിസന്ധി രൂക്ഷമാകാം.
സെൻസെക്സും നിഫ്റ്റിയും വാരാരംഭത്തിൽ തളർച്ചയിലായിരുന്നങ്കിലും വാരമധ്യം പിന്നിട്ടതോടെ ചെറിയ മാറ്റമുണ്ടായി. മുൻവാരം സൂചിപ്പിച്ചതുപോലെ മാർച്ച് സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായുള്ള ഷോട്ട് കവറിംഗിന്റെ പിൻബലത്തിൽ നിഫ്റ്റി 7511ൽനിന്ന് 9038 -ലേക്കു കുതിച്ചെങ്കിലും വ്യാപാരാന്ത്യം സൂചിക 8660 ലാണ്. തൊട്ട് മുൻവാരം നിഫ്റ്റി 8745 പോയിന്റിലായിരുന്നു. അതായത് പ്രതിവാര നഷ്ടം 85 പോയിന്റ്.
കേവലം ഒരു കോടി ഓഹരികളുമായി നിഫ്റ്റി ഏപ്രിൽ സീരീസ് ആരംഭിച്ചു, 2008നുശേഷം വ്യാപ്തി ഇത്രയേറെ ചുരുങ്ങുന്നത് ആദ്യമാണ്. മാർച്ച് സീരീസിൽ വിദേശ ഫണ്ടുകൾ 60,000 കോടി രൂപയുടെ വിൽപ്പന നടത്തിയപ്പോൾ ആഭ്യന്തര ഫണ്ടുകൾ 55,000 കോടി രൂപയുടെ വാങ്ങൽ നടത്തി.
മുൻവാരം വ്യക്തമാക്കിയപോലെ നിഫ്റ്റിക്ക് 9500നു മുകളിൽ ഇടം കണ്ടത്താനായില്ല. ആ നിലയ്ക്ക് ഈ വാരം 9295 ആദ്യ പ്രതിരോധമായി മാറാം. വീണ്ടും ഒരു തിരുത്തൽ സംഭവിച്ചാൽ 7768 താങ്ങുണ്ടെങ്കിലും ഇതു നഷ്ടപ്പെട്ടാൽ നിഫ്റ്റി 6876 റേഞ്ചിലേക്കു നീങ്ങാം. ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിലാണെങ്കിലും പാരാബോളിക് എസ്എആർ ബയ്യിംഗ് സിഗ്നലിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്എന്നിവ പുൾ ബാക്ക് റാലിക്കുള്ള ശ്രമത്തിലും.
ബോംബെ സെൻസെക്സ് 29,915ൽനിന്ന് 25,638 ലേക്ക് തകർന്നടിഞ്ഞങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിൽ 31,126 ലേക്ക് ഉയർന്നതു നിക്ഷേപകരെ ആകർഷിച്ചു. എന്നാൽ തിരക്കിട്ടുള്ള വാങ്ങലുകൾക്ക് ഫണ്ടുകൾ ഉത്സാഹിച്ചില്ല. എന്തായാലും വീണ്ടും ഒരു തിരുത്തൽ ഫണ്ട് മാനേജർമാർ പ്രതീക്ഷിക്കുന്നതായിവേണം ഇതിലൂടെ അനുമാനിക്കാൻ. വാരാന്ത്യം 29,815 പോയിന്റിൽ നിലകൊള്ളുന്ന സെൻസെക്സിന് ഈ വാരം 32,081ൽ പ്രതിരോധമുണ്ട്.
ഇതു മറികടക്കാനുള്ള കരുത്തുലഭ്യമായില്ലെങ്കിൽ 26,593‐23,371റേഞ്ചിലേക്കു പരീക്ഷണങ്ങൾക്കു ശ്രമിക്കാം. ഈവാരം ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങും.
വിദേശ ഫണ്ടുകൾ വ്യാഴാഴ്ച അവർ 448.75കോടി രൂപയുടെ ഓഹരികൾ വിറ്റു. എന്നാൽ വെള്ളിയാഴ്ച അവർ 355 കോടി രൂപ നിക്ഷേപിച്ചു. മാർച്ചിൽ ഇതിനകം 7135 കോടി രൂപയുടെ വിൽപ്പന നടന്നു. ആഭ്യന്തര ഫണ്ടുകൾ പോയവാരം 4300 കോടി രൂപ നിക്ഷേപിച്ചു.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് അപായസൂചന നൽകി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 86.63വരെ കയറിയശേഷം 70.38 ലാണ്. താത്കാലികമായി വോളാറ്റിലിറ്റി സൂചിക 50.70 ന് മുകളിൽ സഞ്ചരിക്കാം.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപ 76.06ൽനിന്ന് 76.45 ലേക്ക് ഇടിഞ്ഞശേഷം 75.12 ലാണ്. കൊറോണ പ്രശ്നം നിയന്ത്രിക്കുന്നതിൽ പൊടുന്നനെ വിജയം കൈവരിക്കാനായില്ലെങ്കിൽ വിനിമയനിരക്ക് 80‐82 റേഞ്ചിലേക്ക് ജൂലൈ‐ഓഗസ്റ്റിൽ പതിക്കാം.
ക്രൂഡ് ഓയിൽ വില അൽപ്പം ഉയർന്നെങ്കിലും മാന്ദ്യം വിട്ടുമാറിയില്ല. പിന്നിട്ടവാരം എണ്ണ വില നാല് ശതമാനം കരുത്ത് തിരിച്ചുപിടിച്ച് ബാരലിന് 21.80 ഡോളറിലാണ്.