കോഴിക്കോട്: പൊതുവിപണിയിൽ ഉയർന്ന വിലയുള്ളപ്പോൾ കൊറോണ ഭീതി നാളികേര സംഭരണത്തിനും തിരിച്ചടിയായി. ഒരു കിലോയ്ക്ക് 32 രൂപയോളം വില കിട്ടിയപ്പോഴാണ് ഈ അപ്രതീക്ഷിത സ്തംഭനം. സംസ്ഥാനത്ത്തന്നെ ഏറ്റവും അധികം നാളികേര കർഷകരുള്ള ജില്ലയാണ് കോഴിക്കോട്. അതിനു പുറമെ മലയോര മേഖലയിലുള്ളവരുടെയുൾപ്പെടെ പ്രധാന ഉപജീവന മാർഗം കൂടിയാണിത്. ഏറ്റവും കൂടുതൽ നാളികേരം സംഭരിക്കുന്ന ഈ മാസങ്ങളിൽ അപ്രതീക്ഷിതമായ സ്തംഭനമുണ്ടായതോടെ ആശങ്കയിലാണ് കർഷകരും കച്ചവടക്കാരും.
ജോലിക്കാരും വാഹനങ്ങളും ഇല്ലാതായതോടെ വിത്ത് തേങ്ങ സംഭരണവും നിലച്ചിരിക്കുകയാണ്. മലഞ്ചരക്ക് വ്യാപാരകേന്ദ്രങ്ങളിലുൾപ്പെടെ തേങ്ങകൾ കെട്ടിക്കിടക്കുന്നു. വെളിച്ചെണ്ണ ഉത്പാദനം നിലച്ചതോടെ മില്ലുടമകൾ നാളികേരം വാങ്ങാത്തതും ആഘാതമായി. പ്രതിദിനം 50 ലോഡ് തേങ്ങയായിരുന്നു കോഴിക്കോട്ടുനിന്നു മാത്രം തമിഴ് നാട്ടിലേക്ക് കൊണ്ടുപോയിരുന്നത്. കുംഭം, മീനം മാസങ്ങളിൽ വലിയതോതിൽ നാളികേര വിപണനം നടക്കുന്ന സമയവുമാണ്.
എന്നാൽ കൊറോണ ഭീതി വന്നതോടെ എല്ലാം തകിടം മറിഞ്ഞു. വീടുകളിലും നാളികേരം കെട്ടികിടക്കുകയാണ്. പലതും നശിച്ച് തുടങ്ങി. പേരുകേട്ട കുറ്റ്യാടിതേങ്ങ ഉപയോഗിച്ചുള്ള വിത്ത് തേങ്ങ സംഭരണവും നടത്താൻ സാധിക്കുന്നില്ല. മികച്ച ഗുണമേന്മയുള്ള കുറ്റ്യാടിതേങ്ങ പ്രതിദിനം അഞ്ചു ലോഡ് കയറ്റിഅയച്ചിരുന്നു.
ജോലിക്കാരും വാഹനങ്ങളും ഇല്ലാതായതോടെ വിത്ത് തേങ്ങ സംഭരണവും നിലച്ചിരിക്കുകയാണ്. മലഞ്ചരക്ക് വ്യാപാരകേന്ദ്രങ്ങളിലുൾപ്പെടെ തേങ്ങകൾ കെട്ടിക്കിടക്കുന്നു. വെളിച്ചെണ്ണ ഉത്പാദനം നിലച്ചതോടെ മില്ലുടമകൾ നാളികേരം വാങ്ങാത്തതും ആഘാതമായി. പ്രതിദിനം 50 ലോഡ് തേങ്ങയായിരുന്നു കോഴിക്കോട്ടുനിന്നു മാത്രം തമിഴ് നാട്ടിലേക്ക് കൊണ്ടുപോയിരുന്നത്. കുംഭം, മീനം മാസങ്ങളിൽ വലിയതോതിൽ നാളികേര വിപണനം നടക്കുന്ന സമയവുമാണ്.
എന്നാൽ കൊറോണ ഭീതി വന്നതോടെ എല്ലാം തകിടം മറിഞ്ഞു. വീടുകളിലും നാളികേരം കെട്ടികിടക്കുകയാണ്. പലതും നശിച്ച് തുടങ്ങി. പേരുകേട്ട കുറ്റ്യാടിതേങ്ങ ഉപയോഗിച്ചുള്ള വിത്ത് തേങ്ങ സംഭരണവും നടത്താൻ സാധിക്കുന്നില്ല. മികച്ച ഗുണമേന്മയുള്ള കുറ്റ്യാടിതേങ്ങ പ്രതിദിനം അഞ്ചു ലോഡ് കയറ്റിഅയച്ചിരുന്നു.