ജനീവ: ലോകം സാന്പത്തിക മാന്ദ്യത്തിലാണെന്ന് ആവർത്തിച്ച് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോർജിയേവ. 2008-09 ലെ മഹാ മാന്ദ്യത്തേക്കാൾ കടുത്തതാകും ഇതെന്നും അവർ പറഞ്ഞു.
വികസ്വര-അവികസിത രാജ്യങ്ങൾക്ക് വലിയ സഹായം ആവശ്യമായിരിക്കുന്ന സമയമാണിത്. വികസ്വര രാജ്യങ്ങളിൽനിന്ന് 8300 കോടി ഡോളറാണ് വിദേശ നിക്ഷേപകർ കഴിഞ്ഞയാഴ്ച പിൻവലിച്ചതെന്നും ജോർജിയേവ പറഞ്ഞു.
അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഈ വർഷം ലോക സന്പദ്ഘടന 0.5 ശതമാനം ചുരുങ്ങും എന്നാണ് വിലയിരുത്തുന്നത്. ആഗോള സന്പദ്ഘടന അഭൂതപൂർവമായ ആഘാതമാണ് അനുഭവിക്കുന്നതെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് വിലയിരുത്തുന്നു.
ഇന്ത്യ 2020-ൽ (ജനുവരി-ഡിസംബർ) 2.5 ശതമാനമേ വളരൂ എന്നാണ് മൂഡീസ് നിഗമനം. നേരത്തേ അവരുടെ നിഗമനം 5.3 ശതമാനം വളർച്ചയായിരുന്നു. 2021-ൽ ഇന്ത്യ 5.8 ശതമാനം വളരുമെന്ന് അവർ കണക്കാക്കുന്നു.
ചൈന ഈ വർഷം 3.3 ശതമാനവും 2021-ൽ ആറു ശതമാനവും വളരുമെന്നാണു മൂഡീസ് പറയുന്നത്. അമേരിക്ക ഈ വർഷം രണ്ടു ശതമാനവും യൂറോപ്പ് 2.2 ശതമാനവും ചുരുങ്ങും.
2021-ൽ അമേരിക്ക 2.3 ഉം യൂറോപ്പ് രണ്ടും ശതമാനം വളരുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ റേറ്റിംഗ് ഏജൻസിയായ ഇക്ര 2020-21 ൽ കാണുന്ന വളർച്ചനിരക്ക് രണ്ടു ശതമാനം മാത്രമാണ്. ഏപ്രിൽ- ജൂണിൽ ജിഡിപി 4.5 ശതമാനം ചുരുങ്ങുമെന്നും അവർ വിലയിരുത്തുന്നു. റിസർവ് ബാങ്കിന്റെ പലിശകുറയ്ക്കലും പണലഭ്യത കൂട്ടലും നടപടികൾ കണക്കിലെടുത്ത ശേഷമാണ് ഈ വിലയിരുത്തൽ.
വികസ്വര-അവികസിത രാജ്യങ്ങൾക്ക് വലിയ സഹായം ആവശ്യമായിരിക്കുന്ന സമയമാണിത്. വികസ്വര രാജ്യങ്ങളിൽനിന്ന് 8300 കോടി ഡോളറാണ് വിദേശ നിക്ഷേപകർ കഴിഞ്ഞയാഴ്ച പിൻവലിച്ചതെന്നും ജോർജിയേവ പറഞ്ഞു.
അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഈ വർഷം ലോക സന്പദ്ഘടന 0.5 ശതമാനം ചുരുങ്ങും എന്നാണ് വിലയിരുത്തുന്നത്. ആഗോള സന്പദ്ഘടന അഭൂതപൂർവമായ ആഘാതമാണ് അനുഭവിക്കുന്നതെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് വിലയിരുത്തുന്നു.
ഇന്ത്യ 2020-ൽ (ജനുവരി-ഡിസംബർ) 2.5 ശതമാനമേ വളരൂ എന്നാണ് മൂഡീസ് നിഗമനം. നേരത്തേ അവരുടെ നിഗമനം 5.3 ശതമാനം വളർച്ചയായിരുന്നു. 2021-ൽ ഇന്ത്യ 5.8 ശതമാനം വളരുമെന്ന് അവർ കണക്കാക്കുന്നു.
ചൈന ഈ വർഷം 3.3 ശതമാനവും 2021-ൽ ആറു ശതമാനവും വളരുമെന്നാണു മൂഡീസ് പറയുന്നത്. അമേരിക്ക ഈ വർഷം രണ്ടു ശതമാനവും യൂറോപ്പ് 2.2 ശതമാനവും ചുരുങ്ങും.
2021-ൽ അമേരിക്ക 2.3 ഉം യൂറോപ്പ് രണ്ടും ശതമാനം വളരുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ റേറ്റിംഗ് ഏജൻസിയായ ഇക്ര 2020-21 ൽ കാണുന്ന വളർച്ചനിരക്ക് രണ്ടു ശതമാനം മാത്രമാണ്. ഏപ്രിൽ- ജൂണിൽ ജിഡിപി 4.5 ശതമാനം ചുരുങ്ങുമെന്നും അവർ വിലയിരുത്തുന്നു. റിസർവ് ബാങ്കിന്റെ പലിശകുറയ്ക്കലും പണലഭ്യത കൂട്ടലും നടപടികൾ കണക്കിലെടുത്ത ശേഷമാണ് ഈ വിലയിരുത്തൽ.