തിരുവനന്തപുരം: കോവിഡ് കാലത്തും ട്രഷറി നിയന്ത്രണത്തിൽ ഇളവില്ല. സംസ്ഥാനത്തെ ട്രഷറികളിൽനിന്നു മാറി നൽകാവുന്ന തുകയുടെ പരിധി അരലക്ഷം തന്നെ. ട്രഷറി നിയന്ത്രണ പ്രകാരം പാസാക്കാനാകുന്ന അരലക്ഷം രൂപ വരെയുള്ള ബില്ലുകളും ചെക്കുകളും മാത്രം മാറി നൽകിയാൽ മതിയെന്നു ട്രഷറി ഡയറക്ടർ ട്രഷറി ഓഫീസ൪മാ൪ക്കു നൽകിയ നിർദേശത്തിൽ പറയുന്നു.
സാമ്പത്തിക വർഷം അവസാനിക്കുന്ന ഈ മാസം 30നു വൈകുന്നേരം അഞ്ചു വരെയുള്ള ബില്ലുകളും ചെക്കുകളും മാത്രമേ ട്രഷറിയിൽ സ്വീകരിക്കേണ്ടതുള്ളൂ. നിലവിലെ ട്രഷറി നിയന്ത്രണം മൂലം പാസാക്കാനാകാതെ ട്രഷറിയിൽ സൂക്ഷിച്ചിട്ടുള്ള ബില്ലുകൾ മുൻഗണനാ ക്രമപ്രകാരം ഓൺലൈൻ ടോക്കൺ രജിസ്റ്ററിൽ 31നകം ചേ൪ക്കേണ്ടതും ഏപ്രിൽ എട്ടിനകം ക്യൂവിവേക്കു മാറ്റേണ്ടതുമാണ്.
27നും 30നുമിടയിൽ സമർപ്പിക്കുന്ന ബില്ലുകൾ നിലവിലുള്ള പെൻഡിംഗ് ബില്ലുകളെ പിന്തുടർന്ന് ഓൺലൈൻ ടോക്കൺ രജിസ്റ്ററിൽ ചേർക്കണം. ക്യൂവിലേക്കു മാറ്റിയ ബില്ലുകൾ അടുത്ത സാമ്പത്തിക വർഷം പാസാക്കുന്നതിലേക്കു മാറ്റാം.
ഇതിനായി സർക്കാർ നിർദേശം ലഭിച്ചു പുതിയ ബിൽ ഡിഡിഒമാർ സമർപ്പിക്കുന്ന മുറയ്ക്കു മാറി നൽകാം.
മാർച്ചിലെ ശമ്പളബില്ലുകൾ ഇ സബ്മിറ്റ് ചെയ്താൽ മതി. ഇവ സ്പാ൪ക്കിൽനിന്നു ഡൗൺലോഡ് ചെയ്ത് അതതു ട്രഷറിയിലേക്ക് ഇ മെയിൽ ചെയ്യാനും നിർദേശം നൽകി.
സാമ്പത്തിക വർഷം അവസാനിക്കുന്ന ഈ മാസം 30നു വൈകുന്നേരം അഞ്ചു വരെയുള്ള ബില്ലുകളും ചെക്കുകളും മാത്രമേ ട്രഷറിയിൽ സ്വീകരിക്കേണ്ടതുള്ളൂ. നിലവിലെ ട്രഷറി നിയന്ത്രണം മൂലം പാസാക്കാനാകാതെ ട്രഷറിയിൽ സൂക്ഷിച്ചിട്ടുള്ള ബില്ലുകൾ മുൻഗണനാ ക്രമപ്രകാരം ഓൺലൈൻ ടോക്കൺ രജിസ്റ്ററിൽ 31നകം ചേ൪ക്കേണ്ടതും ഏപ്രിൽ എട്ടിനകം ക്യൂവിവേക്കു മാറ്റേണ്ടതുമാണ്.
27നും 30നുമിടയിൽ സമർപ്പിക്കുന്ന ബില്ലുകൾ നിലവിലുള്ള പെൻഡിംഗ് ബില്ലുകളെ പിന്തുടർന്ന് ഓൺലൈൻ ടോക്കൺ രജിസ്റ്ററിൽ ചേർക്കണം. ക്യൂവിലേക്കു മാറ്റിയ ബില്ലുകൾ അടുത്ത സാമ്പത്തിക വർഷം പാസാക്കുന്നതിലേക്കു മാറ്റാം.
ഇതിനായി സർക്കാർ നിർദേശം ലഭിച്ചു പുതിയ ബിൽ ഡിഡിഒമാർ സമർപ്പിക്കുന്ന മുറയ്ക്കു മാറി നൽകാം.
മാർച്ചിലെ ശമ്പളബില്ലുകൾ ഇ സബ്മിറ്റ് ചെയ്താൽ മതി. ഇവ സ്പാ൪ക്കിൽനിന്നു ഡൗൺലോഡ് ചെയ്ത് അതതു ട്രഷറിയിലേക്ക് ഇ മെയിൽ ചെയ്യാനും നിർദേശം നൽകി.