1. എല്ലാ കാലാവധി വായ്പകൾക്കും മൂന്നുമാസം മോറട്ടോറിയം.
ഭവന- വാഹന-പഴ്സണൽ വായ്പകളാണ് ഇവയിൽ പ്രധാനം. ഇവയുടെ ഗഡുവും പലിശയും ചേർന്ന ഇഎംഐ ഇനി മൂന്നുമാസം അടയ്ക്കേണ്ട. ഇവയുടെ കാലാവധി മൂന്നുമാസംകൂടി നീട്ടിയിരിക്കുന്നു എന്നാണ് പ്രഖ്യാപനത്തിന്റെ അർഥം. മൂന്നുമാസം കഴിഞ്ഞ് കൃത്യമായി അടയ്ക്കണം. കാർഷികവായ്പകളും മറ്റും എടുത്തിട്ടുള്ളവർക്ക് ഈ മൂന്നുമാസത്തിനുള്ളിലാണ് കാലാവധി ആകുന്നതെങ്കിൽ മോറട്ടോറിയം കാലാവധി കഴിഞ്ഞു മാത്രം അടച്ചാൽ മതി.
2. ആരൊക്കെ നൽകിയ വായ്പകളാണ് ഇങ്ങനെ മോറട്ടോറിയത്തിലാകുക?
വാണിജ്യബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ലോക്കൽ ഏരിയ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഭവനവായ്പാ കന്പനികൾ, ബാങ്കിതര ധനകാര്യ കന്പനികൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം വായ്പകൾ ഇതിൽപ്പെടും.
3. വർക്കിംഗ് ക്യാപ്പിറ്റൽ/കാഷ് ക്രെഡിറ്റ്/ഓവർ ഡ്രാഫ്റ്റ് എന്നിവയുടെ പലിശ അടവിനു മൂന്നുമാസം സാവകാശം.
വ്യവസായങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ഇത്തരം വായ്പകളിലെ പലിശ അടയ്ക്കലിനു സാവകാശം. പലിശ ഇക്കാലയളവിൽ അടയ്ക്കാത്തതിന്റെ പേരിൽ വായ്പ പ്രശ്നവായ്പ ആയി പരിഗണിക്കില്ല. ബാങ്ക് ഈ വായ്പയ്ക്കായി പ്രത്യേക വകയിരുത്തലും നടത്തേണ്ട. വായ്പയെടുത്തവരുടെ സിബിൽ സ്കോറിലും പ്രശ്നം വരില്ല.
4. റീപോ നിരക്ക് 0.75 ശമാനം കുറച്ചു.
5.15 ശതമാനമായിരുന്ന റീപോ നിരക്ക് 4.4 ശതമാനമാക്കി. ഇതുവഴി ബാങ്കുകൾക്കു വായ്പാ പലിശ കുറയ്ക്കാനാവും. മിക്ക ബാങ്കുകളും ഇപ്പോൾ വായ്പാ പലിശ റീപോയുമായി ബന്ധിച്ചിട്ടുണ്ട്. അതിനാൽ റീപോയിലെ മാറ്റം പലിശനിരക്കിലും വരും. ബാങ്കുകൾക്ക് അടിയന്തരഘട്ടത്തിൽ റിസർവ് ബാങ്കിൽനിന്നു കിട്ടുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റീപോ നിരക്ക്.
5. റിവേഴ്സ് റീപോ നിരക്ക് 0.9 ശതമാനം കുറച്ചു.
റീപോയും റിവേഴ്സ് റീപോയും തമ്മിൽ 0.25 ശതമാനം വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഈ വ്യത്യാസം 0.40 ശതമാനമായി കൂട്ടി. വായ്പ നൽകാൻ ബാങ്കുകളെ പ്രേരിപ്പിക്കുന്നതിനാണ് ഇത്. നേരത്തേ റിവേഴ്സ് റീപോ 4.9 ശതമാനം ഉണ്ടായിരുന്നപ്പോൾ വായ്പ നൽകുന്നതിനു പകരം റിസർവ് ബാങ്കിനു പണം നൽകുന്നതായിരുന്നു ലാഭം. ആ നില മാറും.
6. കരുതൽപണ അനുപാതം (സിആർആർ) കുറച്ചു.
ബാങ്കുകളിലെ നിക്ഷേപത്തിന്റെ നാലു ശതമാനം വായ്പ നൽകാതെ റിസർവ് ബാങ്കിൽ കരുതലായി സൂക്ഷിക്കണം എന്നുണ്ട് . ഇതാണ് സിആർആർ. ഇത് ഒരുശതമാനം കുറച്ചപ്പോൾ 1.37 ലക്ഷം കോടി രൂപകൂടി വായ്പയ്ക്കായി ഉപയോഗിക്കാം. ഒരുവർഷത്തേക്കു മാത്രമാണ് ഈ ആനുകൂല്യം.
7. സിആർആറിന്റെ പ്രതിദിന നിരക്ക് 90 ശതമാനത്തിൽനിന്ന് 80 ശതമാനമായി കുറച്ചു.
സിആർആർ പ്രകാരം അടയ്ക്കേണ്ട തുകയുടെ 90 ശതമാനം അടച്ചാലും വ്യവസ്ഥ പാലിച്ചെന്നു വരുമായിരുന്നു. ഇത് 80 ശതമാനമാക്കുന്പോൾ ബാങ്കുകൾക്ക് കുറേക്കൂടി പണം വായ്പ നൽകാം.
8. ബാങ്കുകൾക്ക് 3.74 ലക്ഷം കോടി രൂപ കൂടുതൽ കൈകാര്യം ചെയ്യാം.
ബാങ്കുകളിലെ ഇപ്പോഴത്തെ മൊത്തം നിക്ഷേപത്തിന്റെ 2.6 ശതമാനം വരുന്ന തുകയാണിത്. ഇത്രയും തുകകൂടി വായ്പ നൽകാനാകും.
രാജ്യത്തെ പ്രതീക്ഷിത ജിഡിപിയുടെ ഒന്നര ശതമാനത്തിലേറെ വരുന്നതാണ് ഈ തുക. ഇത്രയും വ്യവസായമേഖല വായ്പയെടുത്ത് ഉപയോഗിച്ചാൽ വലിയ ഉണർവ് പ്രതീക്ഷിക്കാം.
ഭവന- വാഹന-പഴ്സണൽ വായ്പകളാണ് ഇവയിൽ പ്രധാനം. ഇവയുടെ ഗഡുവും പലിശയും ചേർന്ന ഇഎംഐ ഇനി മൂന്നുമാസം അടയ്ക്കേണ്ട. ഇവയുടെ കാലാവധി മൂന്നുമാസംകൂടി നീട്ടിയിരിക്കുന്നു എന്നാണ് പ്രഖ്യാപനത്തിന്റെ അർഥം. മൂന്നുമാസം കഴിഞ്ഞ് കൃത്യമായി അടയ്ക്കണം. കാർഷികവായ്പകളും മറ്റും എടുത്തിട്ടുള്ളവർക്ക് ഈ മൂന്നുമാസത്തിനുള്ളിലാണ് കാലാവധി ആകുന്നതെങ്കിൽ മോറട്ടോറിയം കാലാവധി കഴിഞ്ഞു മാത്രം അടച്ചാൽ മതി.
2. ആരൊക്കെ നൽകിയ വായ്പകളാണ് ഇങ്ങനെ മോറട്ടോറിയത്തിലാകുക?
വാണിജ്യബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ലോക്കൽ ഏരിയ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഭവനവായ്പാ കന്പനികൾ, ബാങ്കിതര ധനകാര്യ കന്പനികൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം വായ്പകൾ ഇതിൽപ്പെടും.
3. വർക്കിംഗ് ക്യാപ്പിറ്റൽ/കാഷ് ക്രെഡിറ്റ്/ഓവർ ഡ്രാഫ്റ്റ് എന്നിവയുടെ പലിശ അടവിനു മൂന്നുമാസം സാവകാശം.
വ്യവസായങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ഇത്തരം വായ്പകളിലെ പലിശ അടയ്ക്കലിനു സാവകാശം. പലിശ ഇക്കാലയളവിൽ അടയ്ക്കാത്തതിന്റെ പേരിൽ വായ്പ പ്രശ്നവായ്പ ആയി പരിഗണിക്കില്ല. ബാങ്ക് ഈ വായ്പയ്ക്കായി പ്രത്യേക വകയിരുത്തലും നടത്തേണ്ട. വായ്പയെടുത്തവരുടെ സിബിൽ സ്കോറിലും പ്രശ്നം വരില്ല.
4. റീപോ നിരക്ക് 0.75 ശമാനം കുറച്ചു.
5.15 ശതമാനമായിരുന്ന റീപോ നിരക്ക് 4.4 ശതമാനമാക്കി. ഇതുവഴി ബാങ്കുകൾക്കു വായ്പാ പലിശ കുറയ്ക്കാനാവും. മിക്ക ബാങ്കുകളും ഇപ്പോൾ വായ്പാ പലിശ റീപോയുമായി ബന്ധിച്ചിട്ടുണ്ട്. അതിനാൽ റീപോയിലെ മാറ്റം പലിശനിരക്കിലും വരും. ബാങ്കുകൾക്ക് അടിയന്തരഘട്ടത്തിൽ റിസർവ് ബാങ്കിൽനിന്നു കിട്ടുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റീപോ നിരക്ക്.
5. റിവേഴ്സ് റീപോ നിരക്ക് 0.9 ശതമാനം കുറച്ചു.
റീപോയും റിവേഴ്സ് റീപോയും തമ്മിൽ 0.25 ശതമാനം വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഈ വ്യത്യാസം 0.40 ശതമാനമായി കൂട്ടി. വായ്പ നൽകാൻ ബാങ്കുകളെ പ്രേരിപ്പിക്കുന്നതിനാണ് ഇത്. നേരത്തേ റിവേഴ്സ് റീപോ 4.9 ശതമാനം ഉണ്ടായിരുന്നപ്പോൾ വായ്പ നൽകുന്നതിനു പകരം റിസർവ് ബാങ്കിനു പണം നൽകുന്നതായിരുന്നു ലാഭം. ആ നില മാറും.
6. കരുതൽപണ അനുപാതം (സിആർആർ) കുറച്ചു.
ബാങ്കുകളിലെ നിക്ഷേപത്തിന്റെ നാലു ശതമാനം വായ്പ നൽകാതെ റിസർവ് ബാങ്കിൽ കരുതലായി സൂക്ഷിക്കണം എന്നുണ്ട് . ഇതാണ് സിആർആർ. ഇത് ഒരുശതമാനം കുറച്ചപ്പോൾ 1.37 ലക്ഷം കോടി രൂപകൂടി വായ്പയ്ക്കായി ഉപയോഗിക്കാം. ഒരുവർഷത്തേക്കു മാത്രമാണ് ഈ ആനുകൂല്യം.
7. സിആർആറിന്റെ പ്രതിദിന നിരക്ക് 90 ശതമാനത്തിൽനിന്ന് 80 ശതമാനമായി കുറച്ചു.
സിആർആർ പ്രകാരം അടയ്ക്കേണ്ട തുകയുടെ 90 ശതമാനം അടച്ചാലും വ്യവസ്ഥ പാലിച്ചെന്നു വരുമായിരുന്നു. ഇത് 80 ശതമാനമാക്കുന്പോൾ ബാങ്കുകൾക്ക് കുറേക്കൂടി പണം വായ്പ നൽകാം.
8. ബാങ്കുകൾക്ക് 3.74 ലക്ഷം കോടി രൂപ കൂടുതൽ കൈകാര്യം ചെയ്യാം.
ബാങ്കുകളിലെ ഇപ്പോഴത്തെ മൊത്തം നിക്ഷേപത്തിന്റെ 2.6 ശതമാനം വരുന്ന തുകയാണിത്. ഇത്രയും തുകകൂടി വായ്പ നൽകാനാകും.
രാജ്യത്തെ പ്രതീക്ഷിത ജിഡിപിയുടെ ഒന്നര ശതമാനത്തിലേറെ വരുന്നതാണ് ഈ തുക. ഇത്രയും വ്യവസായമേഖല വായ്പയെടുത്ത് ഉപയോഗിച്ചാൽ വലിയ ഉണർവ് പ്രതീക്ഷിക്കാം.