മുംബൈ: പ്രതീക്ഷിച്ചതരം ഉത്തേജന പദ്ധതി ഉണ്ടായില്ലെങ്കിലും ഓഹരിവിപണി മികച്ച നേട്ടം കൈവരിച്ചു. തുടർച്ചയായ മൂന്നാം ദിവസവും സൂചികകൾ ഉയർന്നു.
ധനമന്ത്രി നിർമല സീതാരാമൻ വിവിധ ദുർബല വിഭാഗങ്ങൾക്കായി 1.7 ലക്ഷം കോടിരൂപയുടെ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചു. കന്പനികൾക്കും ഓഹരിവിപണിക്കും ആവേശം പകരുന്ന കാര്യങ്ങൾ അവയിൽ ഉണ്ടായിരുന്നില്ലെങ്കിലും ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു.
സെൻസെക്സ് 1410.99 പോയിന്റ് (4.94 ശതമാനം) ഉയർന്ന് 29946.77 ൽ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 323.6 പോയിന്റ് (3.89 ശതമാനം) ഉയർന്ന് 8641.45 ൽ ക്ലോസ് ചെയ്തു. രണ്ടു സുചികകളും മൂന്നു വർഷത്തിനിടയിലെ ഏറ്റവും താണ നിലയിലാണ്.ഇൻഡസ് ഇൻഡ് ബാങ്ക് ഓഹരികൾ 45 ശതമാനം ഉയർന്നതാണ് ഇന്നലത്തെ സവിശേഷ കാര്യം. റിലയൻസും നേട്ടത്തിലായിരുന്നു.
ഗവൺമെന്റ് ഒഴിവാക്കിയ വ്യവസായങ്ങൾ പലതിനും പ്രവർത്തിക്കാൻ പറ്റുന്നില്ല. ഇ-കൊമേഴ്സിനു മുതൽ സ്റ്റീൽ വ്യവസായത്തിനുവരെ ഇതു പ്രശ്നമാണ്.ഹിൻഡാൽകോ, ഗ്രാസിം, ജിൻഡൽ സ്റ്റെയിൻലെസ്, എവറെഡി തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തി.
ഉത്പാദന മേഖലയിൽ ഉണ്ടാകുന്ന നഷ്ടം നേരത്തേ കണക്കാക്കിയതിലും കൂടുതലാകുമെന്നാണു സൂചന.
ധനമന്ത്രി നിർമല സീതാരാമൻ വിവിധ ദുർബല വിഭാഗങ്ങൾക്കായി 1.7 ലക്ഷം കോടിരൂപയുടെ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചു. കന്പനികൾക്കും ഓഹരിവിപണിക്കും ആവേശം പകരുന്ന കാര്യങ്ങൾ അവയിൽ ഉണ്ടായിരുന്നില്ലെങ്കിലും ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു.
സെൻസെക്സ് 1410.99 പോയിന്റ് (4.94 ശതമാനം) ഉയർന്ന് 29946.77 ൽ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 323.6 പോയിന്റ് (3.89 ശതമാനം) ഉയർന്ന് 8641.45 ൽ ക്ലോസ് ചെയ്തു. രണ്ടു സുചികകളും മൂന്നു വർഷത്തിനിടയിലെ ഏറ്റവും താണ നിലയിലാണ്.ഇൻഡസ് ഇൻഡ് ബാങ്ക് ഓഹരികൾ 45 ശതമാനം ഉയർന്നതാണ് ഇന്നലത്തെ സവിശേഷ കാര്യം. റിലയൻസും നേട്ടത്തിലായിരുന്നു.
ഗവൺമെന്റ് ഒഴിവാക്കിയ വ്യവസായങ്ങൾ പലതിനും പ്രവർത്തിക്കാൻ പറ്റുന്നില്ല. ഇ-കൊമേഴ്സിനു മുതൽ സ്റ്റീൽ വ്യവസായത്തിനുവരെ ഇതു പ്രശ്നമാണ്.ഹിൻഡാൽകോ, ഗ്രാസിം, ജിൻഡൽ സ്റ്റെയിൻലെസ്, എവറെഡി തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തി.
ഉത്പാദന മേഖലയിൽ ഉണ്ടാകുന്ന നഷ്ടം നേരത്തേ കണക്കാക്കിയതിലും കൂടുതലാകുമെന്നാണു സൂചന.