കൊച്ചി: ലോക്ക് ഡൗണ്‍ തുടരുമ്പോഴും സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നു. ഇന്നലെ മാത്രം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഉയര്‍ന്നു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 3,900 രൂപയും പവന് 31,200 രൂപയുമായി. സംസ്ഥാനത്തെ സ്വര്‍ണാഭരണ വിപണിക്ക് അവധിയാണെങ്കിലും അഡ്വാന്‍സ് ബുക്ക് ചെയ്തവര്‍ക്കും മുന്‍ നിശ്ചയപ്രകാരം വിവാഹം നടത്തേണ്ടവര്‍ക്കും സ്വര്‍ണാഭരണം നല്‍കേണ്ടതിനാലാണു വില നിശ്ചയിക്കേണ്ടിവന്നത്.
സംസ്ഥാനത്തെ സ്വര്‍ണവ്യാപാര സ്ഥാപനങ്ങള്‍ കഴിഞ്ഞ 22 മുതല്‍ അടഞ്ഞുകിടക്കുകയാണ്. സ്വര്‍ണക്കടകള്‍ ലക്ഷ്യമിട്ടു മോഷ്ടാക്കള്‍ എത്താനുള്ള സാധ്യതയുള്ളതിനാല്‍ സ്വര്‍ണക്കടകള്‍ കേന്ദ്രീകരിച്ചു പട്രോളിംഗ് ശക്തമാക്കാന്‍ പോലീസിന് ആവശ്യമായ നിര്‍ദേശം നല്‍കണമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഉടമകള്‍ക്ക് കടകള്‍ തുറന്നു പരിശോധിക്കാൻ നിശ്ചിത സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
60 വയസ് കഴിഞ്ഞവരാണ് മിക്ക സ്വര്ണക്കടകളിലെയും സുരക്ഷാ ജീവനക്കാര്‍.
നിലവിലെ സാഹചര്യത്തില്‍ പലരും അവധി ചോദിച്ചിരിക്കുകയാണ്. ചെറുകിട സ്വര്‍ണക്കടകളില്‍ സുരക്ഷാ ജീവനക്കാരില്ല. നിലവിലെ സാഹചര്യങ്ങളില്‍ ഏപ്രില്‍ 14 കഴിഞ്ഞു മാത്രമേ സ്വര്‍ണക്കടകള്‍ തുറന്നുപ്രവര്‍ത്തിക്കൂ.
സംസ്ഥാനത്തെ സ്വര്‍ണവ്യാപാര സ്ഥാപനങ്ങള്‍ കഴിഞ്ഞ 22 മുതല്‍ അടഞ്ഞുകിടക്കുകയാണ്. സ്വര്‍ണക്കടകള്‍ ലക്ഷ്യമിട്ടു മോഷ്ടാക്കള്‍ എത്താനുള്ള സാധ്യതയുള്ളതിനാല്‍ സ്വര്‍ണക്കടകള്‍ കേന്ദ്രീകരിച്ചു പട്രോളിംഗ് ശക്തമാക്കാന്‍ പോലീസിന് ആവശ്യമായ നിര്‍ദേശം നല്‍കണമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഉടമകള്‍ക്ക് കടകള്‍ തുറന്നു പരിശോധിക്കാൻ നിശ്ചിത സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
60 വയസ് കഴിഞ്ഞവരാണ് മിക്ക സ്വര്ണക്കടകളിലെയും സുരക്ഷാ ജീവനക്കാര്‍.
നിലവിലെ സാഹചര്യത്തില്‍ പലരും അവധി ചോദിച്ചിരിക്കുകയാണ്. ചെറുകിട സ്വര്‍ണക്കടകളില്‍ സുരക്ഷാ ജീവനക്കാരില്ല. നിലവിലെ സാഹചര്യങ്ങളില്‍ ഏപ്രില്‍ 14 കഴിഞ്ഞു മാത്രമേ സ്വര്‍ണക്കടകള്‍ തുറന്നുപ്രവര്‍ത്തിക്കൂ.