മുംബൈ: സാന്പത്തിക ഉത്തേജക പദ്ധതി പ്രതീക്ഷിച്ച സ്ഥാനത്ത് ചില ചില്ലറ ആനുകൂല്യങ്ങൾ മാത്രം. ഓഹരിവിപണി ഉത്സാഹപൂർവം കാത്തിരുന്ന പ്രഖ്യാപനം നിരാശപ്പെടുത്തി. വിപണിയിലുണ്ടായ ആശ്വാസറാലി ദുർബലമായി.
ധനമന്ത്രി നിർമല സീതാരാമന്റെ മാധ്യമസമ്മേളനത്തെ വലിയ പ്രതീക്ഷയോടെയാണ് വിപണി കാത്തിരുന്നത്. തിങ്കളാഴ്ചത്തെ വൻ തകർച്ചയ്ക്കുശേഷം നല്ല ആശ്വാസറാലി ഉണ്ടാകുകയും ചെയ്തതാണ്. പക്ഷേ, ഒടുവിൽ റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള തീയതികൾ നീട്ടിയതും മൂന്നുമാസം ബാങ്കിൽ മിനിമം ബാലൻസ് വേണ്ടെന്നതും പോലുള്ള ചില്ലറ പ്രഖ്യാപനങ്ങൾ മാത്രം.
സാന്പത്തിക ഉത്തേജക പദ്ധതി രൂപംകൊണ്ടു വരുന്നതേയുള്ളൂവെന്നാണു നിർമല സീതാരാമൻ പറഞ്ഞത്. കോവിഡ് മഹാമാരിയെത്തുടർന്നു ലോകമാകെ മാന്ദ്യത്തിലായി. ഇന്ത്യയും അങ്ങനെതന്നെ. സന്പദ്ഘടനയ്ക്ക് ഇനി വെറും ഉത്തേജനം പേരാ, പുനരുജ്ജീവനമാണു വേണ്ടത്. അതിനു ചില്ലറ പ്രഖ്യാപനങ്ങൾ പോരാ. അതു പിന്നാലെ വരുമെന്നാണു മന്ത്രി പറയുന്നത്.
നിർണായക പ്രഖ്യാപനം ഉണ്ടാകാത്തതിനാൽ ആശ്വാസറാലിയിൽനിന്നു വിപണി പിന്മാറി. സെൻസെക്സ് 692.79 പോയിന്റ് (2.67 ശതമാനം) ഉയർന്ന് 26674.03ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 190.8 പോയിന്റ് (2.51 ശതമാനം) ഉയർന്ന് 7801.05ൽ ക്ലോസ് ചെയ്തു. ഒരവസരത്തിൽ സെൻസെക്സ് 27462.87 വരെ കയറുകയും 25638.9 വരെ താഴുകയും ചെയ്തതാണ്.
ബാങ്ക് ഓഹരികൾ ഇന്നലെയും താഴോട്ടു നീങ്ങാൻ ശ്രമിച്ചു. ഒടുവിൽ ബാങ്ക് നിഫ്റ്റി ഒരു ശതമാനം ഉയർച്ചയിൽ ക്ലോസ് ചെയ്തു.ഇൻഫോസിസ് മാനേജ്മെന്റിനെതിരായ ആരോപണങ്ങൾ അമേരിക്കൻ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മീഷൻ തള്ളിക്കളഞ്ഞത് ഇൻഫോസിസിന്റെ ഓഹരിവില 13 ശതമാനം ഉയരാൻ ഇടയാക്കി.
ധനമന്ത്രി നിർമല സീതാരാമന്റെ മാധ്യമസമ്മേളനത്തെ വലിയ പ്രതീക്ഷയോടെയാണ് വിപണി കാത്തിരുന്നത്. തിങ്കളാഴ്ചത്തെ വൻ തകർച്ചയ്ക്കുശേഷം നല്ല ആശ്വാസറാലി ഉണ്ടാകുകയും ചെയ്തതാണ്. പക്ഷേ, ഒടുവിൽ റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള തീയതികൾ നീട്ടിയതും മൂന്നുമാസം ബാങ്കിൽ മിനിമം ബാലൻസ് വേണ്ടെന്നതും പോലുള്ള ചില്ലറ പ്രഖ്യാപനങ്ങൾ മാത്രം.
സാന്പത്തിക ഉത്തേജക പദ്ധതി രൂപംകൊണ്ടു വരുന്നതേയുള്ളൂവെന്നാണു നിർമല സീതാരാമൻ പറഞ്ഞത്. കോവിഡ് മഹാമാരിയെത്തുടർന്നു ലോകമാകെ മാന്ദ്യത്തിലായി. ഇന്ത്യയും അങ്ങനെതന്നെ. സന്പദ്ഘടനയ്ക്ക് ഇനി വെറും ഉത്തേജനം പേരാ, പുനരുജ്ജീവനമാണു വേണ്ടത്. അതിനു ചില്ലറ പ്രഖ്യാപനങ്ങൾ പോരാ. അതു പിന്നാലെ വരുമെന്നാണു മന്ത്രി പറയുന്നത്.
നിർണായക പ്രഖ്യാപനം ഉണ്ടാകാത്തതിനാൽ ആശ്വാസറാലിയിൽനിന്നു വിപണി പിന്മാറി. സെൻസെക്സ് 692.79 പോയിന്റ് (2.67 ശതമാനം) ഉയർന്ന് 26674.03ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 190.8 പോയിന്റ് (2.51 ശതമാനം) ഉയർന്ന് 7801.05ൽ ക്ലോസ് ചെയ്തു. ഒരവസരത്തിൽ സെൻസെക്സ് 27462.87 വരെ കയറുകയും 25638.9 വരെ താഴുകയും ചെയ്തതാണ്.
ബാങ്ക് ഓഹരികൾ ഇന്നലെയും താഴോട്ടു നീങ്ങാൻ ശ്രമിച്ചു. ഒടുവിൽ ബാങ്ക് നിഫ്റ്റി ഒരു ശതമാനം ഉയർച്ചയിൽ ക്ലോസ് ചെയ്തു.ഇൻഫോസിസ് മാനേജ്മെന്റിനെതിരായ ആരോപണങ്ങൾ അമേരിക്കൻ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മീഷൻ തള്ളിക്കളഞ്ഞത് ഇൻഫോസിസിന്റെ ഓഹരിവില 13 ശതമാനം ഉയരാൻ ഇടയാക്കി.