കൊച്ചി: സംസ്ഥാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പാൽ സംഭരണത്തിലും വിൽപ്പനയിലും മിൽമ മാറ്റങ്ങൾ വരുത്തി. സംസ്ഥാനത്തിനു പുറത്തുനിന്നു വിപണിയിൽ എത്തിയിരുന്ന പാൽ നിലവിൽ വരുന്നില്ലെങ്കിലും പാലിന്റെ ഏത് ആവശ്യവും നേരിടാൻ മിൽമ സുശക്തമാണെന്നു മിൽമ ചെയർമാൻ ജോണ് തെരുവത്ത് അറിയിച്ചു. ക്ഷീരസംഘങ്ങളുടെ പ്രാദേശിക വിൽപ്പന കുറഞ്ഞതോടെ സംഘങ്ങൾ വഴി മിൽമയിലേക്കു വരുന്ന പാലിന്റെ അളവ് വർധിച്ചിട്ടുണ്ട്.
നിലവിൽ എറണാകുളം മേഖലയിൽ ഏകദേശം 3.75 ലക്ഷത്തോളം ലിറ്റർ പാൽ മിൽമ വിൽപന നടത്തുന്നു. പാലിനു യാതൊരുവിധ ക്ഷാമവും ഉണ്ടാവുകയില്ല. ബൂത്തുകൾ തുറക്കുന്ന രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ വിതരണം നടക്കും. പാൽ സംഭരണം ക്രമാതീതമായി വർധിച്ചാൽ അധിക പാൽ പാൽപ്പൊടിയാക്കി മാറ്റേണ്ടിവരും.
നിലവിൽ എറണാകുളം മേഖലയിൽ ഏകദേശം 3.75 ലക്ഷത്തോളം ലിറ്റർ പാൽ മിൽമ വിൽപന നടത്തുന്നു. പാലിനു യാതൊരുവിധ ക്ഷാമവും ഉണ്ടാവുകയില്ല. ബൂത്തുകൾ തുറക്കുന്ന രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ വിതരണം നടക്കും. പാൽ സംഭരണം ക്രമാതീതമായി വർധിച്ചാൽ അധിക പാൽ പാൽപ്പൊടിയാക്കി മാറ്റേണ്ടിവരും.