കൊച്ചി: കോവിഡ്- 19 സമൂഹവ്യാപനത്തിലൂടെ ഇന്ത്യയിൽ പടർന്നുപിടിക്കുകയാണെങ്കിൽ ഒരാഴ്ചയ്ക്കകംതന്നെ ഒരു കോടിയിലേറെ ഐസൊലേഷൻ ബെഡുകൾ തയാറാക്കാനുള്ള ആശയവുമായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യയിലെ മുൻനിര ബിൽഡറായ അസറ്റ് ഹോംസ്.
ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള റെയിൽവേ കോച്ചുകൾ ഉപയോഗിച്ച് സഞ്ചരിക്കുന്ന ഐസൊലേഷൻ ബെഡുകളും ചികിത്സാകേന്ദ്രങ്ങളും സജ്ജമാക്കാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡിസാസ്റ്റർ മാനേജ്മെന്റ് അധികൃതർക്കും സമർപ്പിച്ചിരിക്കുന്ന ആശയത്തിൽ അസറ്റ് ഹോംസ് ഉന്നയിച്ചിരിക്കുന്നതെന്നു മാനേജിംഗ് ഡയറക്ടർ വി. സുനിൽ കുമാർ പറഞ്ഞു.
ശരാശരി 2330 കോച്ചുകളുള്ള 12,617 ട്രെയിനുകൾ ഇന്ത്യയിലുണ്ട്. ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഇവ ഹോസ്പിറ്റലുകളാക്കി മാറ്റാൻ വലിയ പ്രയാസമില്ല. ഓരോ ട്രെയിനിലും ഒരു കണ്സൾട്ടേഷൻ റൂം, മെഡിക്കൽ സ്റ്റോർ, ചുരുങ്ങിയത് ആയിരം ബെഡ്, ഒരു ഐസിയു, പാൻട്രി എന്നിവ ഇങ്ങനെ ഒരുക്കാം. കോച്ചുകളിൽ ടോയ് ലെറ്റ് സൗകര്യം നേരത്തെതന്നെയുണ്ട്. ഇന്ത്യയിലെന്പാടുമായുള്ള 7500ലേറെ വരുന്ന വലുതും ചെറുതുമായ റെയിൽവേ സ്റ്റേഷനുകൾ വഴി ഈ സേവനത്തിലേക്കുള്ള പ്രവേശനം നൽകാമെന്നും രാജ്യത്തെ ഒരു കോടി കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ശൃംഖല മുഴുവൻ ഈ സേവനം ലഭ്യമാക്കാമെന്നും സുനിൽ കുമാർ ചൂണ്ടിക്കാട്ടി.
രോഗബാധയുള്ള സ്ഥലങ്ങളിലേക്കു പെട്ടെന്നുതന്നെ ഈ കോച്ചുകൾ എത്തിക്കാൻ കഴിയും. ഓരോ റെയിൽവേ സ്റ്റേഷനിലും ചുരുങ്ങിയത് ആയിരം ബെഡുള്ള രണ്ട് ട്രെയിനുകൾ വിന്യസിച്ച് ദിവസം രണ്ടായിരം പേർക്ക് സേവനമെത്തിക്കാമെന്നാണ് നിർദേശം. ലാഭേച്ഛയില്ലാതെ ഈ പദ്ധതിയുമായി വിവിധ രീതിയിൽ സഹകരിക്കാനുള്ള സന്നദ്ധതയും അസറ്റ് ഹോംസ് അധികൃതർ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള റെയിൽവേ കോച്ചുകൾ ഉപയോഗിച്ച് സഞ്ചരിക്കുന്ന ഐസൊലേഷൻ ബെഡുകളും ചികിത്സാകേന്ദ്രങ്ങളും സജ്ജമാക്കാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡിസാസ്റ്റർ മാനേജ്മെന്റ് അധികൃതർക്കും സമർപ്പിച്ചിരിക്കുന്ന ആശയത്തിൽ അസറ്റ് ഹോംസ് ഉന്നയിച്ചിരിക്കുന്നതെന്നു മാനേജിംഗ് ഡയറക്ടർ വി. സുനിൽ കുമാർ പറഞ്ഞു.
ശരാശരി 2330 കോച്ചുകളുള്ള 12,617 ട്രെയിനുകൾ ഇന്ത്യയിലുണ്ട്. ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഇവ ഹോസ്പിറ്റലുകളാക്കി മാറ്റാൻ വലിയ പ്രയാസമില്ല. ഓരോ ട്രെയിനിലും ഒരു കണ്സൾട്ടേഷൻ റൂം, മെഡിക്കൽ സ്റ്റോർ, ചുരുങ്ങിയത് ആയിരം ബെഡ്, ഒരു ഐസിയു, പാൻട്രി എന്നിവ ഇങ്ങനെ ഒരുക്കാം. കോച്ചുകളിൽ ടോയ് ലെറ്റ് സൗകര്യം നേരത്തെതന്നെയുണ്ട്. ഇന്ത്യയിലെന്പാടുമായുള്ള 7500ലേറെ വരുന്ന വലുതും ചെറുതുമായ റെയിൽവേ സ്റ്റേഷനുകൾ വഴി ഈ സേവനത്തിലേക്കുള്ള പ്രവേശനം നൽകാമെന്നും രാജ്യത്തെ ഒരു കോടി കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ശൃംഖല മുഴുവൻ ഈ സേവനം ലഭ്യമാക്കാമെന്നും സുനിൽ കുമാർ ചൂണ്ടിക്കാട്ടി.
രോഗബാധയുള്ള സ്ഥലങ്ങളിലേക്കു പെട്ടെന്നുതന്നെ ഈ കോച്ചുകൾ എത്തിക്കാൻ കഴിയും. ഓരോ റെയിൽവേ സ്റ്റേഷനിലും ചുരുങ്ങിയത് ആയിരം ബെഡുള്ള രണ്ട് ട്രെയിനുകൾ വിന്യസിച്ച് ദിവസം രണ്ടായിരം പേർക്ക് സേവനമെത്തിക്കാമെന്നാണ് നിർദേശം. ലാഭേച്ഛയില്ലാതെ ഈ പദ്ധതിയുമായി വിവിധ രീതിയിൽ സഹകരിക്കാനുള്ള സന്നദ്ധതയും അസറ്റ് ഹോംസ് അധികൃതർ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.