കോട്ടയം: നാലു ശതമാനം പലിശയ്ക്കു സ്വർണപ്പണയ കാർഷിക വായ്പ എടുത്തവരുടെ തിരിച്ചടവുസംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. മോറട്ടോറിയം പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ റിസർവ് ബാങ്കിനു കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. റിസർവ് ബാങ്കിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു മോറട്ടോറിയം അനുവദിച്ചാൽ ജൂണ് 30 വരെ കാലാവധി നീട്ടി ലഭിക്കും.
അല്ലാത്തപക്ഷം ഈ മാസം 31നു മുന്പ് പുതുക്കിയാൽ മാത്രമേ നിലവിലെ വായ്പയ്ക്കു പലിശ ഇളവ് ലഭിക്കൂ. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ 18നാണു സംസ്ഥാന സർക്കാർ ബാങ്ക് ലോണുകൾക്കു മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് അനുമതിക്ക് അന്നുതന്നെ റിസർവ് ബാങ്കിനെ സമീപിക്കുകയും ചെയ്തു. ഈ ആഴ്ച മോറട്ടോറിയം പ്രഖ്യാപിച്ചു കൊണ്ടുള്ള റിസർവ് ബാങ്കിന്റെ അനുമതി ലഭിക്കുമെന്നാണ് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്എൽബിസി) പ്രതീക്ഷിക്കുന്നത്. അനുമതി ലഭിക്കാത്ത പക്ഷം 31നു മുന്പ് വായ്പ പുതുക്കുകയോ തിരിച്ചടയ്ക്കുകയോ ചെയ്യേണ്ടിവരും.
ഇതിനിടെ, സ്വർണപ്പണയ കാർഷിക വായ്പ പുതുക്കാൻ ബാങ്കുകളിൽനിന്ന് അറിയിപ്പ് വന്നു തുടങ്ങിയതോടെ സാധാരണക്കാർ ആശങ്കയിലാണ്. വായ്പാ സബ്സിഡി മാർച്ച് 31 വരെ മാത്രമായതിനാൽ അതിനു മുന്പ് പുതുക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. 30 ലക്ഷത്തിനു മുകളിൽ ആളുകളാണ് സംസ്ഥാനത്തു സ്വർണപ്പണയ കാർഷിക വായ്പ എടുത്തിട്ടുള്ളത്. നാലു ശതമാനം പലിശ ഇളവോടെ സ്വർണം പണയം വച്ചുളള വായ്പ അനർഹർ ഉപയോഗിക്കുന്നെന്നു കണ്ടെത്തിയതോടെയാണ് ഇതൊഴിവാക്കി 2019 ഒക്ടോബർ ഒന്നു മുതൽ കാർഷിക വായ്പ സബ്സിഡി കിസാൻ ക്രെഡിറ്റ് വഴി മാത്രം നൽകാൻ റിസർവ് ബാങ്ക് നിർദേശം നൽകിയത്.
2019 ഒക്ടോബർ ഒന്നിനു മുന്പു പണയം വച്ചവർക്കു മാർച്ച് 31 വരെ പലിശ സബ്സിഡിക്ക് അർഹതയുണ്ടാകുമെന്നു പിന്നീട് ഉത്തരവിറക്കി. ഈ കാലാവധി കഴിയുന്നതിനാൽ 31നകം വായ്പ പുതുക്കുകയോ എടുക്കുകയോ ചെയ്യണമെന്നാണു ചില ബാങ്കുകൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. കോവിഡ് വൈറസ് ബാധയെത്തുടർന്നുണ്ടായ സാന്പത്തിക ബുദ്ധിമുട്ടുകൾക്കിടിയിൽ വായ്പ തിരിച്ചടയ്ക്കേണ്ടിവന്നാൽ ജനങ്ങൾക്ക് ഇരട്ടിഭാരമാകും.
ജോമി കുര്യാക്കോസ്
അല്ലാത്തപക്ഷം ഈ മാസം 31നു മുന്പ് പുതുക്കിയാൽ മാത്രമേ നിലവിലെ വായ്പയ്ക്കു പലിശ ഇളവ് ലഭിക്കൂ. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ 18നാണു സംസ്ഥാന സർക്കാർ ബാങ്ക് ലോണുകൾക്കു മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് അനുമതിക്ക് അന്നുതന്നെ റിസർവ് ബാങ്കിനെ സമീപിക്കുകയും ചെയ്തു. ഈ ആഴ്ച മോറട്ടോറിയം പ്രഖ്യാപിച്ചു കൊണ്ടുള്ള റിസർവ് ബാങ്കിന്റെ അനുമതി ലഭിക്കുമെന്നാണ് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്എൽബിസി) പ്രതീക്ഷിക്കുന്നത്. അനുമതി ലഭിക്കാത്ത പക്ഷം 31നു മുന്പ് വായ്പ പുതുക്കുകയോ തിരിച്ചടയ്ക്കുകയോ ചെയ്യേണ്ടിവരും.
ഇതിനിടെ, സ്വർണപ്പണയ കാർഷിക വായ്പ പുതുക്കാൻ ബാങ്കുകളിൽനിന്ന് അറിയിപ്പ് വന്നു തുടങ്ങിയതോടെ സാധാരണക്കാർ ആശങ്കയിലാണ്. വായ്പാ സബ്സിഡി മാർച്ച് 31 വരെ മാത്രമായതിനാൽ അതിനു മുന്പ് പുതുക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. 30 ലക്ഷത്തിനു മുകളിൽ ആളുകളാണ് സംസ്ഥാനത്തു സ്വർണപ്പണയ കാർഷിക വായ്പ എടുത്തിട്ടുള്ളത്. നാലു ശതമാനം പലിശ ഇളവോടെ സ്വർണം പണയം വച്ചുളള വായ്പ അനർഹർ ഉപയോഗിക്കുന്നെന്നു കണ്ടെത്തിയതോടെയാണ് ഇതൊഴിവാക്കി 2019 ഒക്ടോബർ ഒന്നു മുതൽ കാർഷിക വായ്പ സബ്സിഡി കിസാൻ ക്രെഡിറ്റ് വഴി മാത്രം നൽകാൻ റിസർവ് ബാങ്ക് നിർദേശം നൽകിയത്.
2019 ഒക്ടോബർ ഒന്നിനു മുന്പു പണയം വച്ചവർക്കു മാർച്ച് 31 വരെ പലിശ സബ്സിഡിക്ക് അർഹതയുണ്ടാകുമെന്നു പിന്നീട് ഉത്തരവിറക്കി. ഈ കാലാവധി കഴിയുന്നതിനാൽ 31നകം വായ്പ പുതുക്കുകയോ എടുക്കുകയോ ചെയ്യണമെന്നാണു ചില ബാങ്കുകൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. കോവിഡ് വൈറസ് ബാധയെത്തുടർന്നുണ്ടായ സാന്പത്തിക ബുദ്ധിമുട്ടുകൾക്കിടിയിൽ വായ്പ തിരിച്ചടയ്ക്കേണ്ടിവന്നാൽ ജനങ്ങൾക്ക് ഇരട്ടിഭാരമാകും.
ജോമി കുര്യാക്കോസ്