തൊടുപുഴ: കർണാടകയിൽ ഏത്തവാഴക്കൃഷി റിക്കാർഡ് ഉത്പാദനത്തിലെത്തിയതോടെ സംസ്ഥാനത്തു നേന്ത്രക്കായ വില കുത്തനെയിടിഞ്ഞ് കർഷകർ കടുത്ത പ്രതിസന്ധിയിലായി. കിലോയ്ക്ക് 30-40 രൂപ വരെ ശരാശരി വില ലഭിച്ചിരുന്ന നേന്ത്രക്കായ വിലയാണ് 20-22 രൂപയിലേക്കു കൂപ്പുകുത്തിയത്. വയനാട്ടിൽ ഇന്നലെ 10-13 രൂപയായിരുന്നു മൊത്തവില. ചില്ലറ വില 18-20 രൂപയിലെത്തി. പഴം 25 രൂപയ്ക്കാണ് വിൽപ്പന നടന്നത്. വിലയിടിവുമൂലം പ്രതിസന്ധിയിലായ കർഷകർ ഉത്പന്നം വിറ്റഴിക്കാനാകാതെ ബുദ്ധിമുട്ടുകയാണ്.
കർണാടകയിൽനിന്നു ദിവസവും ടണ്കണക്കിനു നേന്ത്രക്കായയാണു കേരളത്തിലേക്ക് എത്തുന്നത്. കർണാടകയിൽ സ്ഥലം പാട്ടത്തിനെടുത്തു വ്യാപകമായി ഇഞ്ചി ക്കൃഷി ചെയ്തിരുന്നത് കഴിഞ്ഞ പ്രളയത്തിൽ നശിച്ചതോടെയാണു കർഷകർ വാഴക്കൃഷിയിലേക്കു തിരിഞ്ഞത്. തെക്കൻ കർണാടകയിലെ മൈസൂരു, ഷിമോഗ, ഷിക്കാരിപുരം, എച്ച്ഡി കോട്ട, ചാമരാജ് നഗർ തുടങ്ങിയ പ്രദേശങ്ങളിലാണ് നേന്ത്രവാഴക്കൃഷി കൂടുതൽ. ഇവിടെ കൃഷി ചെയ്യുന്നവരിൽ കൂടുതൽ പേരും വയനാട്ടിൽനിന്നുള്ളവരാണ്.ഏക്കറിന് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ പാട്ടം നൽകിയാണ് കൃഷി നടത്തുന്നത്.
പതിനായിരക്കണക്കിനു വാഴയാണ് ഓരോരുത്തരും കൃഷി ചെയ്തിട്ടുള്ളത്. ജലസേചന സൗകര്യമുള്ളതിനാൽ നല്ല വിളവാണ്.നേരത്തെ കിലോയ്ക്ക് 35-40 രൂപ വരെ വില ലഭിച്ചിരുന്നതിനാൽ കൃഷി ലാഭകരമായതിനാലാണ് കൂടുതൽപേരും വാഴകൃഷി ചെയ്യാൻ തയാറായത്. ഇതു മുൻവർഷങ്ങളെ അപേക്ഷിച്ച് റിക്കാർഡ് ഉത്പാദനത്തിനു കാരണമായി.
തെക്കൻ കർണാടകയിൽ വാഴകൃഷികൂടുതലുള്ള പ്രദേശങ്ങളിൽ ചൂടുകാറ്റ് ആരംഭിച്ചതോടെ ഒടിഞ്ഞു നശിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് വിളവെടുപ്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കർഷകർ.ഇതു വിപണിയിലേക്ക് കൂടുതൽ നേന്ത്രക്കായ എത്താനും കാരണമായി. രണ്ടാഴ്ചകൂടി കഴിഞ്ഞാൽ കർണാടകയിലെ വിളവെടുപ്പ് പൂർത്തിയാകുമെങ്കിലും തമിഴ്നാട്ടിൽ വിളവെടുപ്പ് ആരംഭിക്കും. ഇതുമൂലം ഉടൻ വില ഉയരാനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിലാണ് വ്യാപാരികൾ.
നിലവിലെ വിലയനുസരിച്ചു സ്ഥലം പാട്ടത്തിനെടുത്തും ബാങ്ക്വായ്പ തരപ്പെടുത്തിയും കൃഷിയിറക്കുന്ന കർഷകന് നിലവിലെ വിലയനുസരിച്ചു നഷ്ടത്തിന്റെ കണക്കു മാത്രമാണ് ബാക്കിപത്രം. കഴിഞ്ഞ രണ്ടുവർഷവും പ്രളയവും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ വാഴകർഷകർക്കു കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതിനിടെ വിലയിടിവും കൂടിയായതോടെ നിരവധി കർഷകർ വലിയ കടക്കെണിയിലകപ്പെട്ടിരിക്കുകയാണ്.
ജെയിസ് വാട്ടപ്പിള്ളിൽ
കർണാടകയിൽനിന്നു ദിവസവും ടണ്കണക്കിനു നേന്ത്രക്കായയാണു കേരളത്തിലേക്ക് എത്തുന്നത്. കർണാടകയിൽ സ്ഥലം പാട്ടത്തിനെടുത്തു വ്യാപകമായി ഇഞ്ചി ക്കൃഷി ചെയ്തിരുന്നത് കഴിഞ്ഞ പ്രളയത്തിൽ നശിച്ചതോടെയാണു കർഷകർ വാഴക്കൃഷിയിലേക്കു തിരിഞ്ഞത്. തെക്കൻ കർണാടകയിലെ മൈസൂരു, ഷിമോഗ, ഷിക്കാരിപുരം, എച്ച്ഡി കോട്ട, ചാമരാജ് നഗർ തുടങ്ങിയ പ്രദേശങ്ങളിലാണ് നേന്ത്രവാഴക്കൃഷി കൂടുതൽ. ഇവിടെ കൃഷി ചെയ്യുന്നവരിൽ കൂടുതൽ പേരും വയനാട്ടിൽനിന്നുള്ളവരാണ്.ഏക്കറിന് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ പാട്ടം നൽകിയാണ് കൃഷി നടത്തുന്നത്.
പതിനായിരക്കണക്കിനു വാഴയാണ് ഓരോരുത്തരും കൃഷി ചെയ്തിട്ടുള്ളത്. ജലസേചന സൗകര്യമുള്ളതിനാൽ നല്ല വിളവാണ്.നേരത്തെ കിലോയ്ക്ക് 35-40 രൂപ വരെ വില ലഭിച്ചിരുന്നതിനാൽ കൃഷി ലാഭകരമായതിനാലാണ് കൂടുതൽപേരും വാഴകൃഷി ചെയ്യാൻ തയാറായത്. ഇതു മുൻവർഷങ്ങളെ അപേക്ഷിച്ച് റിക്കാർഡ് ഉത്പാദനത്തിനു കാരണമായി.
തെക്കൻ കർണാടകയിൽ വാഴകൃഷികൂടുതലുള്ള പ്രദേശങ്ങളിൽ ചൂടുകാറ്റ് ആരംഭിച്ചതോടെ ഒടിഞ്ഞു നശിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് വിളവെടുപ്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കർഷകർ.ഇതു വിപണിയിലേക്ക് കൂടുതൽ നേന്ത്രക്കായ എത്താനും കാരണമായി. രണ്ടാഴ്ചകൂടി കഴിഞ്ഞാൽ കർണാടകയിലെ വിളവെടുപ്പ് പൂർത്തിയാകുമെങ്കിലും തമിഴ്നാട്ടിൽ വിളവെടുപ്പ് ആരംഭിക്കും. ഇതുമൂലം ഉടൻ വില ഉയരാനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിലാണ് വ്യാപാരികൾ.
നിലവിലെ വിലയനുസരിച്ചു സ്ഥലം പാട്ടത്തിനെടുത്തും ബാങ്ക്വായ്പ തരപ്പെടുത്തിയും കൃഷിയിറക്കുന്ന കർഷകന് നിലവിലെ വിലയനുസരിച്ചു നഷ്ടത്തിന്റെ കണക്കു മാത്രമാണ് ബാക്കിപത്രം. കഴിഞ്ഞ രണ്ടുവർഷവും പ്രളയവും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ വാഴകർഷകർക്കു കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതിനിടെ വിലയിടിവും കൂടിയായതോടെ നിരവധി കർഷകർ വലിയ കടക്കെണിയിലകപ്പെട്ടിരിക്കുകയാണ്.
ജെയിസ് വാട്ടപ്പിള്ളിൽ