ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ എടിഎമ്മുകളിൽനിന്നു കിട്ടാത്ത കാലം വരുന്നു. പല ബാങ്കുകളും 2000 രൂപയുടെ കറൻസി വയ്ക്കാനുള്ള ട്രേ ഇല്ലാതാക്കി. 500 രൂപ, 200 രൂപ, 100 രൂപ കറൻസികൾക്കുള്ള ട്രേകളാണു പല മെഷീനുകളിലും ഉള്ളത്.
2000 രൂപ നോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് ഒരു വർഷം മുന്പേ നിർത്തിയിരുന്നു. 2016-17ൽ 2000 രൂപയുടെ 354.2991 കോടി കറൻസി അച്ചടിച്ചു നൽകി. 2017-18ൽ 11.1507 കോടി എണ്ണം മാത്രമേ അച്ചടിച്ചുള്ളൂ. 2018-19ൽ 4.669 കോടി നോട്ടുകൾ മാത്രം.
ഇതിനർഥം 2000 രൂപയുടെ കറൻസി നിയമാനുസൃത കറൻസിയായി തുടരുമെങ്കിലും ക്രമേണ അവ ഇല്ലാതാകുമെന്നാണ്. കള്ളപ്പണം സൂക്ഷിക്കാൻ വലിയ തുകയുടെ കറൻസി സഹായകമാണെന്നു പറഞ്ഞാണ് 1000 രൂപ, 500 രൂപ നോട്ടുകൾ 2016 നവംബർ എട്ടിനു നിരോധിച്ചത്. പിന്നീടാണ് 2000 രൂപ, 500 രൂപ കറൻസികൾ ഇറക്കിയത്.
കറൻസിനിരോധന സമയത്ത് 17,74,187 കോടി രൂപയ്ക്കുള്ള കറൻസിയാണു രാജ്യത്തുണ്ടായിരുന്നത്. ഈ ഫെബ്രുവരി 21ലെ റിസർവ് ബാങ്ക് കണക്ക് അനുസരിച്ച് 23,57,702 കോടി രൂപയ്ക്കുള്ള കറൻസി രാജ്യത്തു പ്രചാരത്തിലുണ്ട്.
2000 രൂപ നോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് ഒരു വർഷം മുന്പേ നിർത്തിയിരുന്നു. 2016-17ൽ 2000 രൂപയുടെ 354.2991 കോടി കറൻസി അച്ചടിച്ചു നൽകി. 2017-18ൽ 11.1507 കോടി എണ്ണം മാത്രമേ അച്ചടിച്ചുള്ളൂ. 2018-19ൽ 4.669 കോടി നോട്ടുകൾ മാത്രം.
ഇതിനർഥം 2000 രൂപയുടെ കറൻസി നിയമാനുസൃത കറൻസിയായി തുടരുമെങ്കിലും ക്രമേണ അവ ഇല്ലാതാകുമെന്നാണ്. കള്ളപ്പണം സൂക്ഷിക്കാൻ വലിയ തുകയുടെ കറൻസി സഹായകമാണെന്നു പറഞ്ഞാണ് 1000 രൂപ, 500 രൂപ നോട്ടുകൾ 2016 നവംബർ എട്ടിനു നിരോധിച്ചത്. പിന്നീടാണ് 2000 രൂപ, 500 രൂപ കറൻസികൾ ഇറക്കിയത്.
കറൻസിനിരോധന സമയത്ത് 17,74,187 കോടി രൂപയ്ക്കുള്ള കറൻസിയാണു രാജ്യത്തുണ്ടായിരുന്നത്. ഈ ഫെബ്രുവരി 21ലെ റിസർവ് ബാങ്ക് കണക്ക് അനുസരിച്ച് 23,57,702 കോടി രൂപയ്ക്കുള്ള കറൻസി രാജ്യത്തു പ്രചാരത്തിലുണ്ട്.