ന്യൂഡൽഹി: ഇൻഷ്വറൻസ് ഇടനിലക്കാരുടെ ബിസിനസിൽ 100 ശതമാനം വിദേശമൂലധനം അനുവദിച്ചു. ഇൻഷ്വറൻസ് ബ്രോക്കറേജ്, റീ ഇൻഷ്വറൻസ് ബ്രോക്കറേജ്, കൺസൾട്ടൻസി, കോർപറേറ്റ് ഏജൻസി,തേഡ് പാർട്ടി അഡ്മിനിസ്ട്രേഷൻ, സർവേ, ലോസ് അസസ്മെന്റ് എന്നിവയൊക്കെ ഇടനില ബിസിനസിൽവരും.
ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) ആണ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞവർഷം പൊതുബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഇത് അനുവദിക്കുമെന്നു പറഞ്ഞിരുന്നു. ഇൻഷ്വറൻസ് കന്പനികളിലെ വിദേശനിക്ഷേപ പരിധി 49 ശതമാനം എന്നതു മാറ്റിയിട്ടില്ല.വിദേശ നിക്ഷേപം സ്വീകരിക്കുന്ന ഇടനില സ്ഥാപനം കന്പനി നിയമപ്രകാരം കന്പനിയായി രജിസ്റ്റർ ചെയ്യണം.
ചെയർമാനോ എംഡിയോ സിഇഒയോ ഇന്ത്യൻ പൗരനായിരിക്കണം എന്ന വ്യവസ്ഥ വച്ചിട്ടുണ്ട്. ലാഭവീതം വിദേശത്തേക്കു കൊണ്ടുപോകാൻ മുൻകൂർ അനുമതി വാങ്ങണം.
ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) ആണ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞവർഷം പൊതുബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഇത് അനുവദിക്കുമെന്നു പറഞ്ഞിരുന്നു. ഇൻഷ്വറൻസ് കന്പനികളിലെ വിദേശനിക്ഷേപ പരിധി 49 ശതമാനം എന്നതു മാറ്റിയിട്ടില്ല.വിദേശ നിക്ഷേപം സ്വീകരിക്കുന്ന ഇടനില സ്ഥാപനം കന്പനി നിയമപ്രകാരം കന്പനിയായി രജിസ്റ്റർ ചെയ്യണം.
ചെയർമാനോ എംഡിയോ സിഇഒയോ ഇന്ത്യൻ പൗരനായിരിക്കണം എന്ന വ്യവസ്ഥ വച്ചിട്ടുണ്ട്. ലാഭവീതം വിദേശത്തേക്കു കൊണ്ടുപോകാൻ മുൻകൂർ അനുമതി വാങ്ങണം.