വിപണി വിശേഷം / കെ.ബി. ഉദയഭാനു
പത്തര മാറ്റിന്റെ തിളക്കവുമായി ആഭരണകേന്ദ്രങ്ങളിൽ പവൻ, അന്താരാഷ്ട്ര മാർക്കറ്റും ബുള്ളിഷ്. ടോക്കോമിൽ റബർ വീണ്ടും മികവിലേക്ക്, ആഭ്യന്തര വ്യവസായികളുടെ നിലപാട് നിർണായകം. ഏലക്കയെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല, അവധി വ്യാപാരത്തിൽ ഊഹകച്ചവടകാർ ലാഭമെടുപ്പിനു മുതിരാം. കുരുമുളകു വിലയിൽ ചാഞ്ചാട്ടം. വൻകിട മില്ലുകാർ കൊപ്ര സംഭരണം കുറച്ചത് നാളികേരോത്പന്നങ്ങളെ തളർത്തി.
സ്വർണം
സ്വർണവിപണിയിൽ വീണ്ടും റിക്കാർഡ് കുതിപ്പ്. പിന്നിട്ട വാരം ആഭരണ വിപണികളിൽ പവൻ അഞ്ച് തവണയാണ് റിക്കാർഡ് തിരുത്തിയത്. വ്യാഴാച 30,880 ലേക്കും വെള്ളിയാഴ്ച രണ്ടു തവണകളിലായി മൊത്തം 400 രൂപയുടെ മികവിൽ 31,280 ലേക്കും കയറി. ശനിയാഴ്ച 200 രൂപ വർധിച്ച് 31,480 രൂപയെന്ന സർവകാല റിക്കാർഡിലാണ്. ഗ്രാമിന്125 രൂപ ഉയർന്ന് 3935 രൂപയായി.
ന്യൂയോർക്ക്, ലണ്ടൻ എക്സ്ചേഞ്ചുകളിലെ ബുൾ തരംഗം ഏഷ്യൻ മാർക്കറ്റിനെയും സജീവമാക്കി. ട്രോയ് ഔൺസിന് 1586 ഡോളറിൽ ഓപ്പൺ ചെയ്ത സ്വർണം 1600 ലെ നിർണായക പ്രതിരോധം തകർത്ത് ഏഴ് വർഷത്തിനിടയിലെ എറ്റവും മികച്ച വിലയായ 1650 വരെ കുതിച്ചു. ഒറ്റ ആഴ്ച 64 ഡോളറിന്റെ മുന്നേറ്റം. വാരാന്ത്യം 1644 ഡോളറിലാണ്.
സാന്പത്തികമാന്ദ്യം രൂക്ഷമാക്കുമെന്ന വിലയിരുത്തലുകൾ ഫണ്ടുകളെ സ്വർണത്തിലേക്ക് ആകർഷിച്ചു. വിപണി 1700 ഡോളറിനെയാണ് ഉറ്റുനോക്കുന്നത്. ഇതു മറികടന്നാൽ 2012 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 1780 ഡോളറിലേക്ക് വർഷത്തിന്റെ രണ്ടാം പകുതിയിൽ ലക്ഷ്യമിടും.
രൂപയുടെ മുല്യം 72.20 ലേക്കുനീങ്ങാനുള്ള സാധ്യതകൾ ആഭ്യന്തര സ്വർണ വിപണിക്ക് ശക്തി പകരാം. അതേസമയം അന്താരാഷ്ട്ര മാർക്കറ്റിൽ ഊഹക്കച്ചവടക്കാർ ലാഭമെടുപ്പു നടത്തിയാൽ 1616‐1594 ഡോളറിലേക്കു പരീക്ഷണം നടത്താം.
റബർ
ടോക്കോമിൽ റബർ വീണ്ടും കരുത്തു നേടുന്നു. വാരാന്ത്യം 189 യെന്നിലേക്കു കയറി മേയ് അവധി 193-197 യെൻ മറികടക്കാൻ ശ്രമം നടത്തും. ഈ നീക്കം വിജയിച്ചാൽ അടുത്ത ലക്ഷ്യം 203 യെന്നിലാണ്. ആഗോള റബർ ഉത്പാദനം സംബന്ധിച്ച പുതിയ വിവരങ്ങൾ റബറിലെ വാങ്ങൽ താത്പര്യം ഉയർത്താം. റബർ മരങ്ങളെ ബാധിച്ച മഞ്ഞളിപ്പ് രോഗം മൂലം തായ്ലൻഡിലും ഇന്തോനേഷ്യയിലും ഉത്പാദനം കുറച്ചു. ഊഹക്കച്ചവടക്കാർ ഷോട്ട് കവറിംഗിന് രാജ്യാന്തര മാർക്കറ്റിൽ നീക്കം നടത്താനും ഇടയുണ്ട്. അതേസമയം യെൻ-ഡോളർ വിനിമയത്തിൽ വൻ വ്യതിയാനമുണ്ടായാൽ അതു റബറിൽ പ്രതിഫലിക്കും.
ഇന്ത്യൻ വ്യവസായികൾ ഷീറ്റ് വില ഇടിച്ചു. നാലാം ഗ്രേഡിന് 200 രൂപ കുറഞ്ഞ് 13,600 രൂപയായി. അഞ്ചാം ഗ്രേഡ്13,100 ലും വ്യാപാരം നടന്നു.
ഏലം
അവധി വ്യാപാരത്തിൽ ഏലക്ക വിൽപ്പന സമ്മർദത്തിലാണ്. 4100 രൂപയിൽ സെല്ലിംഗ് മൂഡിലേക്ക് തിരിഞ്ഞ ഏലം ഇതിനകം 3033 രൂപവരെ ഇടിഞ്ഞു. 3000-2900 റേഞ്ചിൽ താങ്ങു കണ്ടത്താൻ ഉത്പന്നം നടത്തുന്ന നീക്കം വിജയിച്ചാൽ ഉഹക്കച്ചവടക്കാർ അവധിയിൽ ലാഭമെടുപ്പ് നടത്താം. അത്തരം ഒരു നീക്കം അവധിയിൽ മാത്രമല്ല, റെഡി വിലയിലും ഉണർവ് സൃഷ്ടിക്കാം.
ഓഫ്സീസൺ ആയതിനാൽ ലേലത്തിനുള്ള ഏലക്കാ വരവ് ചുരുങ്ങിയെങ്കിലും സ്റ്റോക്കിസ്റ്റുകളുടെ പ്രതീക്ഷയ്ക്ക് ഒത്ത് വില ഉയർന്നില്ല. അവധി വ്യാപാരത്തിൽ ഉത്പ്പന്നത്തിന്റെ ദിശയിൽ മാറ്റം സംഭവിച്ചാൽ ലേലത്തിൽ ഇടപാടുകാർ വീണ്ടും സജീവമാകും.
കുരുമുളക്
കുരുമുളക് വിലയിൽ ചാഞ്ചാട്ടം. കാർഷിക മേഖലകളിൽനിന്നുള്ള ചരക്കുവരവ് കുറവാണെങ്കിലും വാങ്ങൽ താത്പര്യം ഉയരാഞ്ഞതിനാൽ വാരത്തിന്റെ രണ്ടാം പകുതിയിൽ നിരക്ക് താഴ്ന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ബ്രസീൽ സജീവമാണ്. ഈസ്റ്ററിനുള്ള ചരക്കിനായി വിദേശ ബയ്യർമാർ നിലയുറപ്പിച്ചിട്ടുണ്ട്. ബ്രസീലിയൻ വില ടണ്ണിന് 1800 ഡോളർ. കൊച്ചിയിൽ അൺ ഗാർബിൾഡ് 31,800 ലും ഗാർബിൾഡ് 33,800 രൂപയിലുമാണ്.
നാളികേരം
മുംബൈ വ്യവസായികൾ കൊപ്രവില ഉയർത്താൻ തയാറാവാഞ്ഞതും തമിഴ്നാട്ടിലെ മില്ലുകാർ ചരക്ക് സംഭരണത്തിൽ കാണിച്ച തണുപ്പൻ മനോഭാവവും വിപണിയെ തളർത്തി. ഒരു വിഭാഗം മില്ലുകാർ സ്റ്റോക്കുള്ള എണ്ണ വിറ്റഴിക്കാൻ മത്സരിച്ചും തിരിച്ചടിയായി. കൊച്ചിയിൽ വെളിച്ചെണ്ണ 15,300 ൽ നിന്ന്15,100 രൂപയായി. കൊപ്ര വില 10,135 രൂപ. കാങ്കയത്ത്കൊപ്ര വില 150 രൂപ ഇടിഞ്ഞ്10,000 രൂപയായി.
പത്തര മാറ്റിന്റെ തിളക്കവുമായി ആഭരണകേന്ദ്രങ്ങളിൽ പവൻ, അന്താരാഷ്ട്ര മാർക്കറ്റും ബുള്ളിഷ്. ടോക്കോമിൽ റബർ വീണ്ടും മികവിലേക്ക്, ആഭ്യന്തര വ്യവസായികളുടെ നിലപാട് നിർണായകം. ഏലക്കയെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല, അവധി വ്യാപാരത്തിൽ ഊഹകച്ചവടകാർ ലാഭമെടുപ്പിനു മുതിരാം. കുരുമുളകു വിലയിൽ ചാഞ്ചാട്ടം. വൻകിട മില്ലുകാർ കൊപ്ര സംഭരണം കുറച്ചത് നാളികേരോത്പന്നങ്ങളെ തളർത്തി.
സ്വർണം
സ്വർണവിപണിയിൽ വീണ്ടും റിക്കാർഡ് കുതിപ്പ്. പിന്നിട്ട വാരം ആഭരണ വിപണികളിൽ പവൻ അഞ്ച് തവണയാണ് റിക്കാർഡ് തിരുത്തിയത്. വ്യാഴാച 30,880 ലേക്കും വെള്ളിയാഴ്ച രണ്ടു തവണകളിലായി മൊത്തം 400 രൂപയുടെ മികവിൽ 31,280 ലേക്കും കയറി. ശനിയാഴ്ച 200 രൂപ വർധിച്ച് 31,480 രൂപയെന്ന സർവകാല റിക്കാർഡിലാണ്. ഗ്രാമിന്125 രൂപ ഉയർന്ന് 3935 രൂപയായി.
ന്യൂയോർക്ക്, ലണ്ടൻ എക്സ്ചേഞ്ചുകളിലെ ബുൾ തരംഗം ഏഷ്യൻ മാർക്കറ്റിനെയും സജീവമാക്കി. ട്രോയ് ഔൺസിന് 1586 ഡോളറിൽ ഓപ്പൺ ചെയ്ത സ്വർണം 1600 ലെ നിർണായക പ്രതിരോധം തകർത്ത് ഏഴ് വർഷത്തിനിടയിലെ എറ്റവും മികച്ച വിലയായ 1650 വരെ കുതിച്ചു. ഒറ്റ ആഴ്ച 64 ഡോളറിന്റെ മുന്നേറ്റം. വാരാന്ത്യം 1644 ഡോളറിലാണ്.
സാന്പത്തികമാന്ദ്യം രൂക്ഷമാക്കുമെന്ന വിലയിരുത്തലുകൾ ഫണ്ടുകളെ സ്വർണത്തിലേക്ക് ആകർഷിച്ചു. വിപണി 1700 ഡോളറിനെയാണ് ഉറ്റുനോക്കുന്നത്. ഇതു മറികടന്നാൽ 2012 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 1780 ഡോളറിലേക്ക് വർഷത്തിന്റെ രണ്ടാം പകുതിയിൽ ലക്ഷ്യമിടും.
രൂപയുടെ മുല്യം 72.20 ലേക്കുനീങ്ങാനുള്ള സാധ്യതകൾ ആഭ്യന്തര സ്വർണ വിപണിക്ക് ശക്തി പകരാം. അതേസമയം അന്താരാഷ്ട്ര മാർക്കറ്റിൽ ഊഹക്കച്ചവടക്കാർ ലാഭമെടുപ്പു നടത്തിയാൽ 1616‐1594 ഡോളറിലേക്കു പരീക്ഷണം നടത്താം.
റബർ
ടോക്കോമിൽ റബർ വീണ്ടും കരുത്തു നേടുന്നു. വാരാന്ത്യം 189 യെന്നിലേക്കു കയറി മേയ് അവധി 193-197 യെൻ മറികടക്കാൻ ശ്രമം നടത്തും. ഈ നീക്കം വിജയിച്ചാൽ അടുത്ത ലക്ഷ്യം 203 യെന്നിലാണ്. ആഗോള റബർ ഉത്പാദനം സംബന്ധിച്ച പുതിയ വിവരങ്ങൾ റബറിലെ വാങ്ങൽ താത്പര്യം ഉയർത്താം. റബർ മരങ്ങളെ ബാധിച്ച മഞ്ഞളിപ്പ് രോഗം മൂലം തായ്ലൻഡിലും ഇന്തോനേഷ്യയിലും ഉത്പാദനം കുറച്ചു. ഊഹക്കച്ചവടക്കാർ ഷോട്ട് കവറിംഗിന് രാജ്യാന്തര മാർക്കറ്റിൽ നീക്കം നടത്താനും ഇടയുണ്ട്. അതേസമയം യെൻ-ഡോളർ വിനിമയത്തിൽ വൻ വ്യതിയാനമുണ്ടായാൽ അതു റബറിൽ പ്രതിഫലിക്കും.
ഇന്ത്യൻ വ്യവസായികൾ ഷീറ്റ് വില ഇടിച്ചു. നാലാം ഗ്രേഡിന് 200 രൂപ കുറഞ്ഞ് 13,600 രൂപയായി. അഞ്ചാം ഗ്രേഡ്13,100 ലും വ്യാപാരം നടന്നു.
ഏലം
അവധി വ്യാപാരത്തിൽ ഏലക്ക വിൽപ്പന സമ്മർദത്തിലാണ്. 4100 രൂപയിൽ സെല്ലിംഗ് മൂഡിലേക്ക് തിരിഞ്ഞ ഏലം ഇതിനകം 3033 രൂപവരെ ഇടിഞ്ഞു. 3000-2900 റേഞ്ചിൽ താങ്ങു കണ്ടത്താൻ ഉത്പന്നം നടത്തുന്ന നീക്കം വിജയിച്ചാൽ ഉഹക്കച്ചവടക്കാർ അവധിയിൽ ലാഭമെടുപ്പ് നടത്താം. അത്തരം ഒരു നീക്കം അവധിയിൽ മാത്രമല്ല, റെഡി വിലയിലും ഉണർവ് സൃഷ്ടിക്കാം.
ഓഫ്സീസൺ ആയതിനാൽ ലേലത്തിനുള്ള ഏലക്കാ വരവ് ചുരുങ്ങിയെങ്കിലും സ്റ്റോക്കിസ്റ്റുകളുടെ പ്രതീക്ഷയ്ക്ക് ഒത്ത് വില ഉയർന്നില്ല. അവധി വ്യാപാരത്തിൽ ഉത്പ്പന്നത്തിന്റെ ദിശയിൽ മാറ്റം സംഭവിച്ചാൽ ലേലത്തിൽ ഇടപാടുകാർ വീണ്ടും സജീവമാകും.
കുരുമുളക്
കുരുമുളക് വിലയിൽ ചാഞ്ചാട്ടം. കാർഷിക മേഖലകളിൽനിന്നുള്ള ചരക്കുവരവ് കുറവാണെങ്കിലും വാങ്ങൽ താത്പര്യം ഉയരാഞ്ഞതിനാൽ വാരത്തിന്റെ രണ്ടാം പകുതിയിൽ നിരക്ക് താഴ്ന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ബ്രസീൽ സജീവമാണ്. ഈസ്റ്ററിനുള്ള ചരക്കിനായി വിദേശ ബയ്യർമാർ നിലയുറപ്പിച്ചിട്ടുണ്ട്. ബ്രസീലിയൻ വില ടണ്ണിന് 1800 ഡോളർ. കൊച്ചിയിൽ അൺ ഗാർബിൾഡ് 31,800 ലും ഗാർബിൾഡ് 33,800 രൂപയിലുമാണ്.
നാളികേരം
മുംബൈ വ്യവസായികൾ കൊപ്രവില ഉയർത്താൻ തയാറാവാഞ്ഞതും തമിഴ്നാട്ടിലെ മില്ലുകാർ ചരക്ക് സംഭരണത്തിൽ കാണിച്ച തണുപ്പൻ മനോഭാവവും വിപണിയെ തളർത്തി. ഒരു വിഭാഗം മില്ലുകാർ സ്റ്റോക്കുള്ള എണ്ണ വിറ്റഴിക്കാൻ മത്സരിച്ചും തിരിച്ചടിയായി. കൊച്ചിയിൽ വെളിച്ചെണ്ണ 15,300 ൽ നിന്ന്15,100 രൂപയായി. കൊപ്ര വില 10,135 രൂപ. കാങ്കയത്ത്കൊപ്ര വില 150 രൂപ ഇടിഞ്ഞ്10,000 രൂപയായി.