കൊച്ചി: വെള്ളിയാഴ്ച റിക്കാർഡ് വില രേഖപ്പെടുത്തിയ സ്വർണത്തിന്റെ വിലയിൽ ഇന്നലെയും വർധനയുണ്ടായി. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 200 രൂപകൂടി 31,480 ലെത്തി. വെള്ളിയാഴ്ച 31,280 രൂപയായിരുന്നു. ഗ്രാമിന് 25 രൂപ കൂടി 3,935 ൽ എത്തി. തുടർച്ചയായ നാലാം ദിനവും റിക്കാർഡ് സൃഷ്ടിച്ചാണു സ്വർണവില ഉയരുന്നത്. കഴിഞ്ഞ നാലു ദിവസത്തിനിടെമാത്രം ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും വർധിച്ചു.
കഴിഞ്ഞ 18ന് പവന് 30,400 രൂപയും ഗ്രാമിന് 3,800 രൂപയുമായിരുന്നു. അവിടെനിന്നാണു റോക്കറ്റ് വേഗത്തിൽ വില കുതിച്ചത്. ഒരു ലക്ഷം രൂപയ്ക്കു മൂന്നു പവൻ സ്വർണംപോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ചൈനയിലെ കൊറോണ വൈറസിനെപ്പറ്റിയുള്ള അനിശ്ചിതത്വം ആഗോള വ്യാപാരരംഗത്ത് ചെലുത്തുന്ന സ്വാധീനമാണു സ്വർണവില വർധനയ്ക്കു കാരണം.
സ്വർണത്തിൽ വൻ നിക്ഷേപം നടത്തിയവർ ലാഭമെടുക്കലിനായി വിറ്റഴിച്ചാൽ മാത്രമേ വില കുറയൂവെന്നാണു വിലയിരുത്തൽ. കൂടുതൽ ഉയർന്ന നിരക്കിൽ ലാഭമെടുക്കാനുള്ള സാധ്യതയുള്ളതിനാൽ വില വർധിക്കുമെന്ന സൂചനകളാണു വിപണിയിൽനിന്നു ലഭിക്കുന്നത്.
കഴിഞ്ഞ 18ന് പവന് 30,400 രൂപയും ഗ്രാമിന് 3,800 രൂപയുമായിരുന്നു. അവിടെനിന്നാണു റോക്കറ്റ് വേഗത്തിൽ വില കുതിച്ചത്. ഒരു ലക്ഷം രൂപയ്ക്കു മൂന്നു പവൻ സ്വർണംപോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ചൈനയിലെ കൊറോണ വൈറസിനെപ്പറ്റിയുള്ള അനിശ്ചിതത്വം ആഗോള വ്യാപാരരംഗത്ത് ചെലുത്തുന്ന സ്വാധീനമാണു സ്വർണവില വർധനയ്ക്കു കാരണം.
സ്വർണത്തിൽ വൻ നിക്ഷേപം നടത്തിയവർ ലാഭമെടുക്കലിനായി വിറ്റഴിച്ചാൽ മാത്രമേ വില കുറയൂവെന്നാണു വിലയിരുത്തൽ. കൂടുതൽ ഉയർന്ന നിരക്കിൽ ലാഭമെടുക്കാനുള്ള സാധ്യതയുള്ളതിനാൽ വില വർധിക്കുമെന്ന സൂചനകളാണു വിപണിയിൽനിന്നു ലഭിക്കുന്നത്.