ബെയ്ജിംഗ്/ ഹോങ്കോംഗ്: കോവിഡ്-19 (കൊറോണ വൈറസ്) രോഗബാധ ചൈനയുടെയും മറ്റു രാജ്യങ്ങളുടെയും സാന്പത്തിക വളർച്ചയെപ്പറ്റി ആശങ്ക ജനിപ്പിക്കുന്നു. ഔദ്യോഗിക വിശദീകരണങ്ങൾ എന്തായാലും ചൈനയിൽ ജനജീവിതവും ഫാക്ടറികളുടെ പ്രവർത്തനവും സാധാരണ നിലയിലാകാൻ ഇനിയും ഏറെ സമയമെടുക്കും. സാന്പത്തികമാന്ദ്യ സാധ്യതയും ചിലർ കാണുന്നു.
ജനുവരി-മാർച്ചിലെ ചൈനീസ് സാന്പത്തിക വളർച്ച 3.5 ശതമാനമാകുമെന്നു നിക്ഷേപബാങ്ക് മോർഗൻ സ്റ്റാൻലി കഴിഞ്ഞയാഴ്ച വിലയിരുത്തി. ഐഎംഎഫും സമാനവിലയിരുത്തലാണു നടത്തിയത്. എന്നാൽ ഫ്രഞ്ച് ബാങ്ക് ബിഎൻപി പാരിബ ഈയാഴ്ച കണക്കാക്കിയതു ചൈന ഈ ത്രൈമാസത്തിൽ അരശതമാനം ചുരുങ്ങുമെന്നാണ്. കഴിഞ്ഞ വർഷം ഇതേ ത്രൈമാസത്തിൽ 5.5 ശതമാനം തോതിൽ വളർന്നതാണ്. രണ്ടു ത്രൈമാസങ്ങളിൽ സന്പദ്ഘടന ചുരുങ്ങിയാൽ മാന്ദ്യമാകും.
ചൈനയിലെ ഫാക്ടറികൾ പ്രവർത്തനം പുനരാരംഭിക്കാനും നഗരങ്ങളിൽ ജനജീവിതം പഴയതുപോലെയാകാനും വൈകുംതോറും സ്ഥിതി കൂടുതൽ മോശമാകും. സാന്പത്തിക പ്രവർത്തനങ്ങൾ ഒരു മാസമായി നിലച്ചിരിക്കുകയാണ്. ജനുവരി 23-നാണ് ഗതാഗതനിയന്ത്രണമടക്കമുള്ളവ തുടങ്ങിയത്.
പുതിയ രോഗബാധ കുറയുന്നതായി ചൈന അവകാശപ്പെടുന്നതിനെ അധികമാരും വിശ്വസിക്കുന്നില്ല. രോഗിയായി പ്രഖ്യാപിക്കാൻ ഡിഎൻഎ പരിശോധന (ന്യൂക്ലിയർ ആസിഡ് ടെസ്റ്റ്) നടത്തി പോസിറ്റീവ് ആയ റിപ്പോർട്ട് കിട്ടണമെന്നാണ് ഇപ്പോഴത്തെ നിബന്ധന. ഒരിടയ്ക്ക് എക്സ്റേ/സ്കാനിംഗ് പരിശോധനകളിൽ പോസിറ്റീവ് ആയാൽ മതിയായിരുന്നു. ശ്വാസകോശത്തിൽ ന്യുമോണിയ കണ്ടെത്താൻ എക്സ്റേ/സ്കാനിംഗ് പരിശോധനകൾ മതി. അതിനുകാരണം കോവിഡ്-19 ആണെന്നു ഉറപ്പുവരുത്തുന്നതാണു ന്യൂക്ലിയിക് ആസിഡ് പരിശോധന.
പകർച്ചവ്യാധി വിദഗ്ധർ ഏപ്രിലോടെ രോഗബാധയുടെ വലിയ ഘട്ടം കഴിയുമെന്നാണു പറയുന്നത്. എന്നാൽ ചൈനീസ് അധികൃതർ അത്രയും നീണ്ടുനിൽക്കില്ല എന്ന നിലപാടിലാണ്. 2003-ൽ സാർസ് ബാധ എട്ടുമാസം നീണ്ടുനിന്നു. ഡിസംബറിലാരംഭിച്ച കൊറോണ അതേപോലെ നീണ്ടുനിന്നാൽ ഇക്കൊല്ലം ചൈനീസ് സാന്പത്തിക വളർച്ച പ്രതീക്ഷിക്കാനാവില്ല. വളർച്ചയ്ക്കുപകരം തളർച്ച ഉണ്ടാകാം. മറിച്ച് രോധബാധയുടെ വ്യാപനം ഈ മാസം തന്നെ തടയാനായാൽ ചൈനയ്ക്കു വളർച്ച പ്രതീക്ഷിക്കാനാവും.
ചൈന സാന്പത്തിക കണക്കുകൾ പുറത്തുവിടുന്നത് നീട്ടിവച്ചു. ജനുവരിയിലെ കയറ്റിറക്കുമതി കണക്ക് ഫെബ്രുവരിയിലേതിന്റെ കൂടെയേ പുറത്തുവിടൂ എന്നാണിപ്പോൾ പറയുന്നത്. പാർപ്പിട വില്പന, വൈദ്യുതി ഉത്പാദനം, കൽക്കരി ഉപയോഗം, ഫാക്ടറി ഉത്പാദനം തുടങ്ങിയ കണക്കുകളും പുറത്തുവന്നിട്ടില്ല.
ഫെബ്രുവരിയിലെ ആദ്യ 16 ദിവസം ചൈനയിലെ കാർ വില്പന 92 ശതമാനം കുറഞ്ഞെന്ന കണക്ക് ചൈന പാസഞ്ചർ കാർ അസോസിയേഷൻ ഇന്നലെ പുറത്തുവിട്ടു. തലേക്കൊല്ലം ഇതേ സമയത്തെ 59,930 ന്റെ സ്ഥാനത്ത് ഇത്തവണ വിറ്റത് 4909 മാത്രം. അസോസിയേഷന്റെ നിഗമനത്തിൽ 2020 ആദ്യപകുതിയിൽ കാർ വില്പന 10 ശതമാനം കുറയും. മാർച്ചോടെ വ്യാപാരമേഖല പഴയതുപോലെയാകുമെന്ന പ്രതീക്ഷയിലാണ് ഈ നിഗമനം.
ജനുവരി-മാർച്ചിലെ ചൈനീസ് സാന്പത്തിക വളർച്ച 3.5 ശതമാനമാകുമെന്നു നിക്ഷേപബാങ്ക് മോർഗൻ സ്റ്റാൻലി കഴിഞ്ഞയാഴ്ച വിലയിരുത്തി. ഐഎംഎഫും സമാനവിലയിരുത്തലാണു നടത്തിയത്. എന്നാൽ ഫ്രഞ്ച് ബാങ്ക് ബിഎൻപി പാരിബ ഈയാഴ്ച കണക്കാക്കിയതു ചൈന ഈ ത്രൈമാസത്തിൽ അരശതമാനം ചുരുങ്ങുമെന്നാണ്. കഴിഞ്ഞ വർഷം ഇതേ ത്രൈമാസത്തിൽ 5.5 ശതമാനം തോതിൽ വളർന്നതാണ്. രണ്ടു ത്രൈമാസങ്ങളിൽ സന്പദ്ഘടന ചുരുങ്ങിയാൽ മാന്ദ്യമാകും.
ചൈനയിലെ ഫാക്ടറികൾ പ്രവർത്തനം പുനരാരംഭിക്കാനും നഗരങ്ങളിൽ ജനജീവിതം പഴയതുപോലെയാകാനും വൈകുംതോറും സ്ഥിതി കൂടുതൽ മോശമാകും. സാന്പത്തിക പ്രവർത്തനങ്ങൾ ഒരു മാസമായി നിലച്ചിരിക്കുകയാണ്. ജനുവരി 23-നാണ് ഗതാഗതനിയന്ത്രണമടക്കമുള്ളവ തുടങ്ങിയത്.
പുതിയ രോഗബാധ കുറയുന്നതായി ചൈന അവകാശപ്പെടുന്നതിനെ അധികമാരും വിശ്വസിക്കുന്നില്ല. രോഗിയായി പ്രഖ്യാപിക്കാൻ ഡിഎൻഎ പരിശോധന (ന്യൂക്ലിയർ ആസിഡ് ടെസ്റ്റ്) നടത്തി പോസിറ്റീവ് ആയ റിപ്പോർട്ട് കിട്ടണമെന്നാണ് ഇപ്പോഴത്തെ നിബന്ധന. ഒരിടയ്ക്ക് എക്സ്റേ/സ്കാനിംഗ് പരിശോധനകളിൽ പോസിറ്റീവ് ആയാൽ മതിയായിരുന്നു. ശ്വാസകോശത്തിൽ ന്യുമോണിയ കണ്ടെത്താൻ എക്സ്റേ/സ്കാനിംഗ് പരിശോധനകൾ മതി. അതിനുകാരണം കോവിഡ്-19 ആണെന്നു ഉറപ്പുവരുത്തുന്നതാണു ന്യൂക്ലിയിക് ആസിഡ് പരിശോധന.
പകർച്ചവ്യാധി വിദഗ്ധർ ഏപ്രിലോടെ രോഗബാധയുടെ വലിയ ഘട്ടം കഴിയുമെന്നാണു പറയുന്നത്. എന്നാൽ ചൈനീസ് അധികൃതർ അത്രയും നീണ്ടുനിൽക്കില്ല എന്ന നിലപാടിലാണ്. 2003-ൽ സാർസ് ബാധ എട്ടുമാസം നീണ്ടുനിന്നു. ഡിസംബറിലാരംഭിച്ച കൊറോണ അതേപോലെ നീണ്ടുനിന്നാൽ ഇക്കൊല്ലം ചൈനീസ് സാന്പത്തിക വളർച്ച പ്രതീക്ഷിക്കാനാവില്ല. വളർച്ചയ്ക്കുപകരം തളർച്ച ഉണ്ടാകാം. മറിച്ച് രോധബാധയുടെ വ്യാപനം ഈ മാസം തന്നെ തടയാനായാൽ ചൈനയ്ക്കു വളർച്ച പ്രതീക്ഷിക്കാനാവും.
ചൈന സാന്പത്തിക കണക്കുകൾ പുറത്തുവിടുന്നത് നീട്ടിവച്ചു. ജനുവരിയിലെ കയറ്റിറക്കുമതി കണക്ക് ഫെബ്രുവരിയിലേതിന്റെ കൂടെയേ പുറത്തുവിടൂ എന്നാണിപ്പോൾ പറയുന്നത്. പാർപ്പിട വില്പന, വൈദ്യുതി ഉത്പാദനം, കൽക്കരി ഉപയോഗം, ഫാക്ടറി ഉത്പാദനം തുടങ്ങിയ കണക്കുകളും പുറത്തുവന്നിട്ടില്ല.
ഫെബ്രുവരിയിലെ ആദ്യ 16 ദിവസം ചൈനയിലെ കാർ വില്പന 92 ശതമാനം കുറഞ്ഞെന്ന കണക്ക് ചൈന പാസഞ്ചർ കാർ അസോസിയേഷൻ ഇന്നലെ പുറത്തുവിട്ടു. തലേക്കൊല്ലം ഇതേ സമയത്തെ 59,930 ന്റെ സ്ഥാനത്ത് ഇത്തവണ വിറ്റത് 4909 മാത്രം. അസോസിയേഷന്റെ നിഗമനത്തിൽ 2020 ആദ്യപകുതിയിൽ കാർ വില്പന 10 ശതമാനം കുറയും. മാർച്ചോടെ വ്യാപാരമേഖല പഴയതുപോലെയാകുമെന്ന പ്രതീക്ഷയിലാണ് ഈ നിഗമനം.