ന്യൂഡൽഹി: ടെലികോം മേഖലയ്ക്ക് ആശ്വാസം നല്കുന്നതു സംബന്ധിച്ചു വ്യക്തത വരാത്തതിനാൽ കന്പനി ഉടമകൾ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഓഫീസുകൾതോറും കയറിയിറങ്ങുന്നു.
വോഡഫോൺ ഐഡിയയുടെ കുമാർ മംഗളം ബിർളയും ഭാരതി എയർടെലിന്റെ സുനിൽ ഭാരതി മിത്തലും മൂന്നു ദിവസമായി ഡൽഹിയിൽ തന്നെയാണ്. ബിർള ചൊവ്വാഴ്ച ടെലികോം സെക്രട്ടറിയെ കണ്ടു. ബുധനാഴ്ച മിത്തലും ബിർളയും കൂടി ധനമന്ത്രി നിർമല സീതാരാമനെ കണ്ടു. ഇന്നലെ മിത്തൽ ടെലികോം മന്ത്രി രവിശങ്കർ പ്രസാദിനെ കണ്ടു.
ഈ കൂടിക്കാഴ്ചയ്ക്കിടെ ഉദ്യോഗസ്ഥതലത്തിലും പല ചർച്ചകൾ നടന്നു. ധനമന്ത്രാലയവും ടെലികോം മന്ത്രാലയവും ചർച്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസും രംഗത്തുണ്ട്.
വോഡഫോൺ ഐഡിയയെ തകർക്കുന്നതും ഭാരതി എയർടെലിനെ തളർത്തുന്നതുമാണ് എജിആർ കുടിശിക വിഷയം. കന്പനികളുടെ ടെലികോം ഇതര വരുമാനത്തിന്റെ വീതംകൂടി ഗവൺമെന്റിനു നല്കണമെന്നാണ് കഴിഞ്ഞ ഒക്ടോബർ 24-ന് സുപ്രീംകോടതി വിധിച്ചത്. 15 വർഷം നീണ്ട കേസിലെ ഈ വിധി കന്പനികൾക്ക് അപ്രതീക്ഷിത ആഘാതമായി.
ടാറ്റാ ടെലി 14,000 കോടി, റിലയൻസ് ജിയോ 195 കോടി, ഭാരതി എയർടെൽ 33,000 കോടി, വോഡഫോൺ ഐഡിയ 53,000 കോടി എന്നിങ്ങനെ ബാധ്യതയുള്ളതായാണ് ടെലികോം വകുപ്പ് അന്നു പറഞ്ഞിരുന്നത്. ഈയാഴ്ച കന്പനികൾക്കു പുതിയ നോട്ടീസ് അയയ്ക്കുന്പോൾ തുക വീണ്ടും കൂടും. സർവീസ് ടാക്സും ജിഎസ്ടിയും പിഴയ്ക്കു പുറമേ ചുമത്തും. ഭാരതി എയർടെലിന് വീഡിയോകോണിന്റെ കുടിശികകൂടി വരും.
എന്നാൽ കന്പനികൾ ഈ കണക്ക് അംഗീകരിക്കുന്നില്ല. സർക്കാരിന്റെ 14000 കോടിയുടെ സ്ഥാനത്ത് 2197 കോടിയാണ് ടാറ്റാ ടെലി അംഗീകരിക്കുന്നത്. ടാറ്റാ 2197 കോടി അടച്ചിട്ടുണ്ട്.
വോഡഫോൺ ഇന്നലെ 1000 കോടി അടച്ചതോടെ മൊത്തം അടച്ച തുക 3500 കോടിയായി. എയർടെൽ 10,000 കോടി അടച്ചിട്ടുണ്ട്.
പക്ഷേ ഇതിനേക്കാൾ വളരെ കൂടിയ തുകയ്ക്കു ടെലികോം വകുപ്പ് നിർബന്ധം പിടിക്കുന്ന സാഹചര്യത്തിലാണ് ഉടമകൾ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കാണുന്നത്. വോഡഫോൺ ഐഡിയ പാപ്പരായാൽ ടവറുകൾപോലുള്ള കാര്യങ്ങൾക്ക് എയർടെൽ കൂടുതൽ തുക മുടക്കേണ്ടിവരും. അത് അവരുടെ മത്സരശേഷിയെ ബാധിക്കും. അതുകൊണ്ടാണ് ഇരു കന്പനികളും സംയുക്തമായി നീങ്ങുന്നത്.
റിലയൻസ് ജിയോ ആകട്ടെ മറ്റു കന്പനികൾക്ക് എന്തു സംഭവിച്ചാലും തങ്ങളെ ബാധിക്കില്ല എന്ന നിലപാടിലാണ്. അവർ ടവർ കാര്യത്തിൽ സ്വയംപര്യാപ്തരാണ്.
വോഡഫോൺ ഐഡിയയുടെ ഓഹരിവില ഇന്നലെയും കയറി. കന്പനി പാപ്പരാകാത്ത വിധം സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയാണു വിപണിക്കുള്ളത്.
വോഡഫോൺ ഐഡിയയുടെ കുമാർ മംഗളം ബിർളയും ഭാരതി എയർടെലിന്റെ സുനിൽ ഭാരതി മിത്തലും മൂന്നു ദിവസമായി ഡൽഹിയിൽ തന്നെയാണ്. ബിർള ചൊവ്വാഴ്ച ടെലികോം സെക്രട്ടറിയെ കണ്ടു. ബുധനാഴ്ച മിത്തലും ബിർളയും കൂടി ധനമന്ത്രി നിർമല സീതാരാമനെ കണ്ടു. ഇന്നലെ മിത്തൽ ടെലികോം മന്ത്രി രവിശങ്കർ പ്രസാദിനെ കണ്ടു.
ഈ കൂടിക്കാഴ്ചയ്ക്കിടെ ഉദ്യോഗസ്ഥതലത്തിലും പല ചർച്ചകൾ നടന്നു. ധനമന്ത്രാലയവും ടെലികോം മന്ത്രാലയവും ചർച്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസും രംഗത്തുണ്ട്.
വോഡഫോൺ ഐഡിയയെ തകർക്കുന്നതും ഭാരതി എയർടെലിനെ തളർത്തുന്നതുമാണ് എജിആർ കുടിശിക വിഷയം. കന്പനികളുടെ ടെലികോം ഇതര വരുമാനത്തിന്റെ വീതംകൂടി ഗവൺമെന്റിനു നല്കണമെന്നാണ് കഴിഞ്ഞ ഒക്ടോബർ 24-ന് സുപ്രീംകോടതി വിധിച്ചത്. 15 വർഷം നീണ്ട കേസിലെ ഈ വിധി കന്പനികൾക്ക് അപ്രതീക്ഷിത ആഘാതമായി.
ടാറ്റാ ടെലി 14,000 കോടി, റിലയൻസ് ജിയോ 195 കോടി, ഭാരതി എയർടെൽ 33,000 കോടി, വോഡഫോൺ ഐഡിയ 53,000 കോടി എന്നിങ്ങനെ ബാധ്യതയുള്ളതായാണ് ടെലികോം വകുപ്പ് അന്നു പറഞ്ഞിരുന്നത്. ഈയാഴ്ച കന്പനികൾക്കു പുതിയ നോട്ടീസ് അയയ്ക്കുന്പോൾ തുക വീണ്ടും കൂടും. സർവീസ് ടാക്സും ജിഎസ്ടിയും പിഴയ്ക്കു പുറമേ ചുമത്തും. ഭാരതി എയർടെലിന് വീഡിയോകോണിന്റെ കുടിശികകൂടി വരും.
എന്നാൽ കന്പനികൾ ഈ കണക്ക് അംഗീകരിക്കുന്നില്ല. സർക്കാരിന്റെ 14000 കോടിയുടെ സ്ഥാനത്ത് 2197 കോടിയാണ് ടാറ്റാ ടെലി അംഗീകരിക്കുന്നത്. ടാറ്റാ 2197 കോടി അടച്ചിട്ടുണ്ട്.
വോഡഫോൺ ഇന്നലെ 1000 കോടി അടച്ചതോടെ മൊത്തം അടച്ച തുക 3500 കോടിയായി. എയർടെൽ 10,000 കോടി അടച്ചിട്ടുണ്ട്.
പക്ഷേ ഇതിനേക്കാൾ വളരെ കൂടിയ തുകയ്ക്കു ടെലികോം വകുപ്പ് നിർബന്ധം പിടിക്കുന്ന സാഹചര്യത്തിലാണ് ഉടമകൾ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കാണുന്നത്. വോഡഫോൺ ഐഡിയ പാപ്പരായാൽ ടവറുകൾപോലുള്ള കാര്യങ്ങൾക്ക് എയർടെൽ കൂടുതൽ തുക മുടക്കേണ്ടിവരും. അത് അവരുടെ മത്സരശേഷിയെ ബാധിക്കും. അതുകൊണ്ടാണ് ഇരു കന്പനികളും സംയുക്തമായി നീങ്ങുന്നത്.
റിലയൻസ് ജിയോ ആകട്ടെ മറ്റു കന്പനികൾക്ക് എന്തു സംഭവിച്ചാലും തങ്ങളെ ബാധിക്കില്ല എന്ന നിലപാടിലാണ്. അവർ ടവർ കാര്യത്തിൽ സ്വയംപര്യാപ്തരാണ്.
വോഡഫോൺ ഐഡിയയുടെ ഓഹരിവില ഇന്നലെയും കയറി. കന്പനി പാപ്പരാകാത്ത വിധം സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയാണു വിപണിക്കുള്ളത്.