സാൻഫ്രാൻസിസ്കോ: “കട്ട്, കോപ്പി, പേസ്റ്റ് ” സംവിധാനം കംപ്യൂട്ടറുകളിൽ ആവിഷ്കരിച്ച ലാരി ടെസ്ലർ (74) അന്തരിച്ചു.
സിറോക്സിന്റെ പാലോ ആൾട്ടോ റിസർച്ച് സെന്ററിൽ ജോലിചെയ്യുന്പോഴാണു ടെസ്ലർ ഈ കണ്ടുപിടിത്തം നടത്തിയത്. ഇന്നിപ്പോൾ കംപ്യൂട്ടറുകളിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന പ്രയോഗങ്ങളിലൊന്നായി അത്. തെർമൽ പ്രിന്റുകൾ മുറിച്ച് ഒട്ടിക്കുന്ന പ്രക്രിയയെ കംപ്യൂട്ടറിൽ ഉപയോഗിക്കുന്നതു പ്രയോജനകരമാകുമെന്ന ധാരണയാണ് ഈ കണ്ടെത്തലിലേക്കു നയിച്ചത്.
1983-ൽ തങ്ങളുടെ ‘ലിസ’ കംപ്യൂട്ടറിലൂടെ ആപ്പിളാണ് ഈ പ്രയോഗത്തിനു പ്രചാരം നല്കിയത്. പിന്നീട് മക്കിന്റോഷുകളിലും ഇതുപയോഗിച്ചു.
1980-ലാണു സിറോക്സിൽനിന്നു സ്റ്റീവ് ജോബ്സിന്റെ ആപ്പിളിലേക്ക് ടെസ്ലർ മാറിയത്. 2001-ൽ ആമസോണിലേക്കും 2005-ൽ യാഹൂവിലേക്കും മാറിയ ടെസ്ലർ 2008 മുതൽ സ്വതന്ത്ര കൺസൾട്ടന്റായിരുന്നു.
സിറോക്സിന്റെ പാലോ ആൾട്ടോ റിസർച്ച് സെന്ററിൽ ജോലിചെയ്യുന്പോഴാണു ടെസ്ലർ ഈ കണ്ടുപിടിത്തം നടത്തിയത്. ഇന്നിപ്പോൾ കംപ്യൂട്ടറുകളിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന പ്രയോഗങ്ങളിലൊന്നായി അത്. തെർമൽ പ്രിന്റുകൾ മുറിച്ച് ഒട്ടിക്കുന്ന പ്രക്രിയയെ കംപ്യൂട്ടറിൽ ഉപയോഗിക്കുന്നതു പ്രയോജനകരമാകുമെന്ന ധാരണയാണ് ഈ കണ്ടെത്തലിലേക്കു നയിച്ചത്.
1983-ൽ തങ്ങളുടെ ‘ലിസ’ കംപ്യൂട്ടറിലൂടെ ആപ്പിളാണ് ഈ പ്രയോഗത്തിനു പ്രചാരം നല്കിയത്. പിന്നീട് മക്കിന്റോഷുകളിലും ഇതുപയോഗിച്ചു.
1980-ലാണു സിറോക്സിൽനിന്നു സ്റ്റീവ് ജോബ്സിന്റെ ആപ്പിളിലേക്ക് ടെസ്ലർ മാറിയത്. 2001-ൽ ആമസോണിലേക്കും 2005-ൽ യാഹൂവിലേക്കും മാറിയ ടെസ്ലർ 2008 മുതൽ സ്വതന്ത്ര കൺസൾട്ടന്റായിരുന്നു.