വാഷിംഗ്ടൺ/ ന്യൂഡൽഹി: തന്റെ ഇന്ത്യാ സന്ദർശനവേളയിൽ വ്യാപാര കരാർ ഉണ്ടാവുകയില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നവംബറിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുമുന്പ് വ്യാപാരകരാർ ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണു ട്രംപ് ഇന്ത്യയിൽ വരുന്നത്. തിങ്കളാഴ്ച അഹമ്മദാബാദിലെത്തുന്ന ട്രംപ് അവിടെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും.
ഇന്ത്യയുമായി വാണിജ്യകാര്യത്തിൽ വലിയ തർക്കമുള്ളതായി ട്രംപ് നേരത്തേ പറഞ്ഞിരുന്നു. “ഇന്ത്യ നമ്മളോടു നല്ല രീതിയിലല്ല പെരുമാറുന്നതെന്ന്’’ ഇന്നലെ ആവർത്തിക്കുകയും ചെയ്തു. യുഎസ് സാധനങ്ങൾക്ക് ഇന്ത്യ വലിയ ചുങ്കം ചുമത്തുന്നതിനെ ട്രംപ് മുൻപും വിമർശിച്ചിട്ടുണ്ട്.
ഇന്ത്യക്കുള്ള ജിഎസ്പി(കുറേ ഉത്പന്നങ്ങൾക്കു ചുങ്കം ഒഴിവാക്കുന്നത്) അടക്കം പലതും ട്രംപ് ഇല്ലാതാക്കിയിരുന്നു. അമേരിക്ക ആവശ്യപ്പെടുന്ന ആനുകൂല്യങ്ങൾ വാണിജ്യകാര്യത്തിൽ ചെയ്യണമെന്നാണു ട്രംപ് ആവശ്യപ്പെട്ടത്.
അമേരിക്കൻ ക്ഷീരോത്പന്നങ്ങളും കാർഷികോത്പന്നങ്ങളും കുറഞ്ഞ ചുങ്കം ഈടാക്കി ഇറക്കുമതി ചെയ്യുക, അമേരിക്കൻ മെഡിക്കൽ ഉപകരണങ്ങളുടെ വിലനിയന്ത്രണനീക്കം അവസാനിപ്പിക്കുക, കൂടുതൽ അമേരിക്കൻ ഐടി ഉത്പന്നങ്ങൾ കുറഞ്ഞ ചുങ്കം നിരക്കിൽ ഇറക്കുമതി ചെയ്യുക തുടങ്ങിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.
അമേരിക്കൻ കാലിത്തീറ്റയിൽ മാംസഭാഗങ്ങൾ ഉള്ളതിനാൽ ക്ഷീരോത്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ പറ്റില്ലെന്നാണു ഇന്ത്യൻ നിലപാട്. മറ്റു കാർഷികോത്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നു. ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ ചുങ്കം ഇന്ത്യ നേരത്തേ കുറച്ചതാണെങ്കിലും വീണ്ടും കുറയ്ക്കണമെന്നു ട്രംപ് നിർബന്ധിച്ചു.
ബൗദ്ധിക സ്വത്തവകാശം അടക്കമുള്ള മറ്റു വിഷയങ്ങളിലും തർക്കം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് വ്യാപാരകരാർ നീണ്ടുപോകുന്നത്.
ഇന്ത്യ അമേരിക്കയിൽനിന്നു ക്രൂഡ് ഓയിലും മറ്റും വാങ്ങിത്തുടങ്ങിയതു ട്രംപ് വന്നശേഷമാണ്. 2018-19-ൽ 360 കോടി ഡോളറിന്റെ ക്രൂഡ് ഓയിൽ അമേരിക്കയിൽനിന്നു വാങ്ങി. 2019 ഏപ്രിൽ - ഡിസംബറിലെ ഒന്പതുമാസം കൊണ്ട് 370 കോടി ഡോളറിന്റെ ക്രൂഡ് ഓയിൽ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തു.
ഇന്ത്യയുമായുള്ള വ്യാപാരത്തിൽ അമേരിക്കയ്ക്കു വലിയ കമ്മിയാണെന്നു ട്രംപിനു പരാതി ഉണ്ടായിരുന്നു. ക്രൂഡ് ഓയിൽ അമേരിക്കയിൽ നിന്നു വാങ്ങിത്തുടങ്ങിയതോടെ കമ്മി കുറേ കുറഞ്ഞു. 2016-17-ൽ 2200 കോടി ഡോളറായിരുന്ന അമേരിക്കയുടെ വ്യാപാരകമ്മി 2018-19-ൽ 1700 കോടി ഡോളറായി കുറഞ്ഞു.
അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണു ട്രംപ് ഇന്ത്യയിൽ വരുന്നത്. തിങ്കളാഴ്ച അഹമ്മദാബാദിലെത്തുന്ന ട്രംപ് അവിടെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും.
ഇന്ത്യയുമായി വാണിജ്യകാര്യത്തിൽ വലിയ തർക്കമുള്ളതായി ട്രംപ് നേരത്തേ പറഞ്ഞിരുന്നു. “ഇന്ത്യ നമ്മളോടു നല്ല രീതിയിലല്ല പെരുമാറുന്നതെന്ന്’’ ഇന്നലെ ആവർത്തിക്കുകയും ചെയ്തു. യുഎസ് സാധനങ്ങൾക്ക് ഇന്ത്യ വലിയ ചുങ്കം ചുമത്തുന്നതിനെ ട്രംപ് മുൻപും വിമർശിച്ചിട്ടുണ്ട്.
ഇന്ത്യക്കുള്ള ജിഎസ്പി(കുറേ ഉത്പന്നങ്ങൾക്കു ചുങ്കം ഒഴിവാക്കുന്നത്) അടക്കം പലതും ട്രംപ് ഇല്ലാതാക്കിയിരുന്നു. അമേരിക്ക ആവശ്യപ്പെടുന്ന ആനുകൂല്യങ്ങൾ വാണിജ്യകാര്യത്തിൽ ചെയ്യണമെന്നാണു ട്രംപ് ആവശ്യപ്പെട്ടത്.
അമേരിക്കൻ ക്ഷീരോത്പന്നങ്ങളും കാർഷികോത്പന്നങ്ങളും കുറഞ്ഞ ചുങ്കം ഈടാക്കി ഇറക്കുമതി ചെയ്യുക, അമേരിക്കൻ മെഡിക്കൽ ഉപകരണങ്ങളുടെ വിലനിയന്ത്രണനീക്കം അവസാനിപ്പിക്കുക, കൂടുതൽ അമേരിക്കൻ ഐടി ഉത്പന്നങ്ങൾ കുറഞ്ഞ ചുങ്കം നിരക്കിൽ ഇറക്കുമതി ചെയ്യുക തുടങ്ങിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.
അമേരിക്കൻ കാലിത്തീറ്റയിൽ മാംസഭാഗങ്ങൾ ഉള്ളതിനാൽ ക്ഷീരോത്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ പറ്റില്ലെന്നാണു ഇന്ത്യൻ നിലപാട്. മറ്റു കാർഷികോത്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നു. ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ ചുങ്കം ഇന്ത്യ നേരത്തേ കുറച്ചതാണെങ്കിലും വീണ്ടും കുറയ്ക്കണമെന്നു ട്രംപ് നിർബന്ധിച്ചു.
ബൗദ്ധിക സ്വത്തവകാശം അടക്കമുള്ള മറ്റു വിഷയങ്ങളിലും തർക്കം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് വ്യാപാരകരാർ നീണ്ടുപോകുന്നത്.
ഇന്ത്യ അമേരിക്കയിൽനിന്നു ക്രൂഡ് ഓയിലും മറ്റും വാങ്ങിത്തുടങ്ങിയതു ട്രംപ് വന്നശേഷമാണ്. 2018-19-ൽ 360 കോടി ഡോളറിന്റെ ക്രൂഡ് ഓയിൽ അമേരിക്കയിൽനിന്നു വാങ്ങി. 2019 ഏപ്രിൽ - ഡിസംബറിലെ ഒന്പതുമാസം കൊണ്ട് 370 കോടി ഡോളറിന്റെ ക്രൂഡ് ഓയിൽ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തു.
ഇന്ത്യയുമായുള്ള വ്യാപാരത്തിൽ അമേരിക്കയ്ക്കു വലിയ കമ്മിയാണെന്നു ട്രംപിനു പരാതി ഉണ്ടായിരുന്നു. ക്രൂഡ് ഓയിൽ അമേരിക്കയിൽ നിന്നു വാങ്ങിത്തുടങ്ങിയതോടെ കമ്മി കുറേ കുറഞ്ഞു. 2016-17-ൽ 2200 കോടി ഡോളറായിരുന്ന അമേരിക്കയുടെ വ്യാപാരകമ്മി 2018-19-ൽ 1700 കോടി ഡോളറായി കുറഞ്ഞു.