ബംഗളൂരു: വൈദ്യുതവാഹന നിർമാണത്തിൽ നിർണായക പ്രാധാന്യമുള്ള ലിഥിയം ലോഹത്തിന്റെ നിക്ഷേപം കർണാടക ത്തിലെ മാണ്ഡ്യയിൽ കണ്ടെത്തി. വൈദ്യുത വാഹനങ്ങൾക്കു വേണ്ട ലിഥിയം അയോൺ ബാറ്ററികൾക്ക് ആവശ്യമായ ലിഥിയം മുഴുവനും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ ഈ കണ്ടെത്തലിന് ഏറെ പ്രാധാന്യമുണ്ട്.
അണുശക്തി കമ്മീഷന്റെ കീഴിലുള്ള ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റാണു മാണ്ഡ്യയിൽ ലിഥിയം ഓക്സൈഡ് നിക്ഷേപം കണ്ടെത്തിയത്. മാണ്ഡ്യക്കു സമീപം അഞ്ചു കിലോമീറ്റർ നീളവും അര കിലോമീറ്റർ വീതിയുമുള്ള ഒരു പ്രദേശത്ത് 30,300 ടൺ ലിഥിയം ഓക്സൈഡ് ഉണ്ടെന്നാണു കണ്ടെത്തൽ. ഇതിൽനിന്ന് 14,100 ടൺ ലിഥിയം ലഭിക്കും.
സ്മാർട് ഫോണുകളുടെ ബാറ്ററിയിലും ലിഥിയം വേണം. വൈദ്യുത വാഹനങ്ങളുടെയും ഫോണുകളുടെയും ബാറ്ററിയുടെ അടിസ്ഥാന സാങ്കേതികവിദ്യ ഒന്നുതന്നെയാണ്. വലുപ്പത്തിലും സംഭരണശേഷിയിലും മാത്രമേ വ്യത്യാസമുള്ളൂ.
2018-19ൽ ഇന്ത്യ 120 കോടി ഡോളറിന്റെ ലിഥിയം ബാറ്ററികൾ ഇറക്കുമതി ചെയ്തിരുന്നു. ഈ സാന്പത്തികവർഷം എട്ടുമാസം കൊണ്ട് 92.9 കോടി ഡോളറിന്റെ ബാറ്ററികൾ ഇറക്കുമതി ചെയ്തു.
2030-ഓടെ രാജ്യത്തു നിർമിക്കുന്ന കാറുകളെല്ലാം ഇലക്ട്രിക് ബാറ്ററിയിൽ പ്രവർത്തിക്കുന്നവയാകണമെന്നാണു ഗവൺമെന്റ് ആഗ്രഹിക്കുന്നത്. അപൂർവ ധാതുക്കളിൽപ്പെട്ട ലിഥിയം അതിലേക്ക് അത്യന്താപേക്ഷിതമാണ്.
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ലിഥിയം ശേഖരം അത്ര വലുതല്ല. തെക്കേ അമേരിക്കയിലെ ചിലിയിൽ 86 ലക്ഷം ടൺ ലിഥിയം നിക്ഷേപമുണ്ട്. ഓസ്ട്രേലിയയിൽ 28 ലക്ഷം ടൺ, അർജന്റീനയിൽ 17 ലക്ഷം ടൺ, പോർച്ചുഗലിൽ 60,000 ടൺ എന്നിങ്ങനെ ലിഥിയം നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.
രണ്ടു ലിഥിയം ആറ്റവും ഒരു ഓക്സിജൻ ആറ്റവും ചേർന്നതാണു ലിഥിയം ഓക്സൈഡ് സംയുക്തം. വെള്ളവുമായി ചേർന്നാൽ ലിഥിയം ഹൈഡ്രോക്സൈഡായും കാർബൺ ഡൈ ഓക്സൈഡുമായി ചേർന്നാൽ ലിഥിയം കാർബണേറ്റ് ആയും മാറും.
ആണവനിലയങ്ങളിലെ ഡ്യൂറ്റീരിയം - ട്രീഷ്യം ഫ്യൂഷൻ പ്രക്രിയയിൽ ഖരബ്രീഡർ പദാർഥമായി പരിഗണിക്കപ്പെടുന്നതാണ് ലിഥിയം ഓക്സൈഡ്. സിറാമിക് പാത്രങ്ങൾക്കു തിളക്കം നൽകാൻ ഉപയോഗിക്കുന്ന പദാർഥംകൂടിയാണ് ലിഥിയ എന്ന ലിഥിയം ഓക്സൈഡ്.
അണുശക്തി കമ്മീഷന്റെ കീഴിലുള്ള ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റാണു മാണ്ഡ്യയിൽ ലിഥിയം ഓക്സൈഡ് നിക്ഷേപം കണ്ടെത്തിയത്. മാണ്ഡ്യക്കു സമീപം അഞ്ചു കിലോമീറ്റർ നീളവും അര കിലോമീറ്റർ വീതിയുമുള്ള ഒരു പ്രദേശത്ത് 30,300 ടൺ ലിഥിയം ഓക്സൈഡ് ഉണ്ടെന്നാണു കണ്ടെത്തൽ. ഇതിൽനിന്ന് 14,100 ടൺ ലിഥിയം ലഭിക്കും.
സ്മാർട് ഫോണുകളുടെ ബാറ്ററിയിലും ലിഥിയം വേണം. വൈദ്യുത വാഹനങ്ങളുടെയും ഫോണുകളുടെയും ബാറ്ററിയുടെ അടിസ്ഥാന സാങ്കേതികവിദ്യ ഒന്നുതന്നെയാണ്. വലുപ്പത്തിലും സംഭരണശേഷിയിലും മാത്രമേ വ്യത്യാസമുള്ളൂ.
2018-19ൽ ഇന്ത്യ 120 കോടി ഡോളറിന്റെ ലിഥിയം ബാറ്ററികൾ ഇറക്കുമതി ചെയ്തിരുന്നു. ഈ സാന്പത്തികവർഷം എട്ടുമാസം കൊണ്ട് 92.9 കോടി ഡോളറിന്റെ ബാറ്ററികൾ ഇറക്കുമതി ചെയ്തു.
2030-ഓടെ രാജ്യത്തു നിർമിക്കുന്ന കാറുകളെല്ലാം ഇലക്ട്രിക് ബാറ്ററിയിൽ പ്രവർത്തിക്കുന്നവയാകണമെന്നാണു ഗവൺമെന്റ് ആഗ്രഹിക്കുന്നത്. അപൂർവ ധാതുക്കളിൽപ്പെട്ട ലിഥിയം അതിലേക്ക് അത്യന്താപേക്ഷിതമാണ്.
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ലിഥിയം ശേഖരം അത്ര വലുതല്ല. തെക്കേ അമേരിക്കയിലെ ചിലിയിൽ 86 ലക്ഷം ടൺ ലിഥിയം നിക്ഷേപമുണ്ട്. ഓസ്ട്രേലിയയിൽ 28 ലക്ഷം ടൺ, അർജന്റീനയിൽ 17 ലക്ഷം ടൺ, പോർച്ചുഗലിൽ 60,000 ടൺ എന്നിങ്ങനെ ലിഥിയം നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.
രണ്ടു ലിഥിയം ആറ്റവും ഒരു ഓക്സിജൻ ആറ്റവും ചേർന്നതാണു ലിഥിയം ഓക്സൈഡ് സംയുക്തം. വെള്ളവുമായി ചേർന്നാൽ ലിഥിയം ഹൈഡ്രോക്സൈഡായും കാർബൺ ഡൈ ഓക്സൈഡുമായി ചേർന്നാൽ ലിഥിയം കാർബണേറ്റ് ആയും മാറും.
ആണവനിലയങ്ങളിലെ ഡ്യൂറ്റീരിയം - ട്രീഷ്യം ഫ്യൂഷൻ പ്രക്രിയയിൽ ഖരബ്രീഡർ പദാർഥമായി പരിഗണിക്കപ്പെടുന്നതാണ് ലിഥിയം ഓക്സൈഡ്. സിറാമിക് പാത്രങ്ങൾക്കു തിളക്കം നൽകാൻ ഉപയോഗിക്കുന്ന പദാർഥംകൂടിയാണ് ലിഥിയ എന്ന ലിഥിയം ഓക്സൈഡ്.