ന്യൂഡൽഹി: കൊറോണ വൈറസ് (കോവിഡ് - 19) ബാധമൂലം വിലക്കയറ്റം ഉണ്ടാകുമെന്ന ആശങ്കയ്ക്ക് കാര്യമില്ലെന്നു ധനമന്ത്രി നിർമല സീതാരാമൻ.
ചൈനയിൽനിന്ന് രാസസംയുക്തങ്ങൾ കിട്ടാത്തതു മൂലം ആന്റിബയോട്ടിക്കുകൾ അടക്കം ഔഷധങ്ങൾക്കും ഘടകപദാർഥങ്ങൾ കിട്ടാത്തതിനാൽ സ്മാർട് ഫോണിനും മറ്റ് ഇലക്ട്രോണിക് സാമഗ്രികൾക്കും വില കൂടുമെന്നാണു പ്രചാരണം. ചൈനീസ് ഇത്പന്നങ്ങളുടെ ലഭ്യതക്കുറവ് അധികം നീണ്ടുനിൽക്കില്ലെന്നു മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. സോളാർ പാനലിനുള്ള ഘടകങ്ങൾ കിട്ടാത്തതും ചിലയിനം രാസവസ്തുക്കൾ ലഭ്യമല്ലാത്തതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
ചൈനയിലെ വൈറസ് ബാധമൂലമുള്ള പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വ്യവസായികളുടെയും ഇറക്കുമതിക്കാരുടെയും യോഗം വിളിച്ച് മന്ത്രി ചർച്ച നടത്തി. ചൈനയിൽനിന്നു കിട്ടാൻ ബുദ്ധിമുട്ടുള്ള സാധനങ്ങൾ മറ്റിടങ്ങളിൽനിന്നു വാങ്ങാൻ വ്യവസായികൾ തയാറാണ്. പക്ഷേ അവയ്ക്കു വില കൂടുതലായതിനാൽ ഇറക്കുമതിച്ചുങ്കം കുറയ്ക്കണമെന്ന ആവശ്യം അവർ ഉന്നയിച്ചു. അനുഭാവപൂർവം പരിഗണിക്കാമെന്നു വിഗ്ദാനം ചെയ്ത മന്ത്രി ഒന്നു രണ്ടു ദിവസത്തിനകം നടപടി ഉറപ്പുനൽകി.
ഇന്ത്യയുടെ ഇറക്കുമതിയിൽ 13 ശതമാനം ചൈനയിൽനിന്നാണ്. പെട്രോളിയവും സ്വർണവും രത്നങ്ങളും സസ്യഎണ്ണയും ഒഴിച്ചുള്ളവ പരിഗണിച്ചാൽ ഇറക്കുമതിയുടെ പകുതിയോളം ചൈനയിൽനിന്നാണ്. വാഹനങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സ്മാർട്ട് ഫോണിന്റെയും ഭാഗങ്ങൾ മുതൽ ചന്ദനത്തിരിക്കു വേണ്ട ഈറ്റക്കഷണം വരെ ചൈനയിൽനിന്നാണു വരുന്നത്. ഔഷധനിർമാണത്തിനു വേണ്ട രാസസംയുക്തങ്ങളിൽ 67 ശതമാനം ചൈനയിൽനിന്നു വരണം. സ്മാർട് ഫോൺ ഘടകപദാർഥങ്ങളിൽ 85 ശതമാനവും ടിവി കംപോണന്റുകളിൽ 75 ശതമാനവും, ചൈനയിൽനിന്നാണ്.
കളിപ്പാട്ടങ്ങൾ, ഫർണിച്ചർ, വാച്ച്, ചെരുപ്പ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ഫാൻസി സാധനങ്ങൾ തുടങ്ങിയവയുടെയും ഭൂരിപക്ഷം ഇറക്കുമതി ചൈനയിൽനിന്നാണ്. ഇപ്പോൾത്തന്നെ പാരസെറ്റമോൾ, അസിത്രോമൈസിൻ, ഇബുപ്രൊഫെൻ തുടങ്ങി നിരവധി ഔഷധങ്ങൾക്കു വേണ്ട രാസസംയുക്തങ്ങളുടെ വില കുത്തനെ കൂടിയിട്ടുണ്ട്.
ചൈനയിൽനിന്ന് രാസസംയുക്തങ്ങൾ കിട്ടാത്തതു മൂലം ആന്റിബയോട്ടിക്കുകൾ അടക്കം ഔഷധങ്ങൾക്കും ഘടകപദാർഥങ്ങൾ കിട്ടാത്തതിനാൽ സ്മാർട് ഫോണിനും മറ്റ് ഇലക്ട്രോണിക് സാമഗ്രികൾക്കും വില കൂടുമെന്നാണു പ്രചാരണം. ചൈനീസ് ഇത്പന്നങ്ങളുടെ ലഭ്യതക്കുറവ് അധികം നീണ്ടുനിൽക്കില്ലെന്നു മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. സോളാർ പാനലിനുള്ള ഘടകങ്ങൾ കിട്ടാത്തതും ചിലയിനം രാസവസ്തുക്കൾ ലഭ്യമല്ലാത്തതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
ചൈനയിലെ വൈറസ് ബാധമൂലമുള്ള പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വ്യവസായികളുടെയും ഇറക്കുമതിക്കാരുടെയും യോഗം വിളിച്ച് മന്ത്രി ചർച്ച നടത്തി. ചൈനയിൽനിന്നു കിട്ടാൻ ബുദ്ധിമുട്ടുള്ള സാധനങ്ങൾ മറ്റിടങ്ങളിൽനിന്നു വാങ്ങാൻ വ്യവസായികൾ തയാറാണ്. പക്ഷേ അവയ്ക്കു വില കൂടുതലായതിനാൽ ഇറക്കുമതിച്ചുങ്കം കുറയ്ക്കണമെന്ന ആവശ്യം അവർ ഉന്നയിച്ചു. അനുഭാവപൂർവം പരിഗണിക്കാമെന്നു വിഗ്ദാനം ചെയ്ത മന്ത്രി ഒന്നു രണ്ടു ദിവസത്തിനകം നടപടി ഉറപ്പുനൽകി.
ഇന്ത്യയുടെ ഇറക്കുമതിയിൽ 13 ശതമാനം ചൈനയിൽനിന്നാണ്. പെട്രോളിയവും സ്വർണവും രത്നങ്ങളും സസ്യഎണ്ണയും ഒഴിച്ചുള്ളവ പരിഗണിച്ചാൽ ഇറക്കുമതിയുടെ പകുതിയോളം ചൈനയിൽനിന്നാണ്. വാഹനങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സ്മാർട്ട് ഫോണിന്റെയും ഭാഗങ്ങൾ മുതൽ ചന്ദനത്തിരിക്കു വേണ്ട ഈറ്റക്കഷണം വരെ ചൈനയിൽനിന്നാണു വരുന്നത്. ഔഷധനിർമാണത്തിനു വേണ്ട രാസസംയുക്തങ്ങളിൽ 67 ശതമാനം ചൈനയിൽനിന്നു വരണം. സ്മാർട് ഫോൺ ഘടകപദാർഥങ്ങളിൽ 85 ശതമാനവും ടിവി കംപോണന്റുകളിൽ 75 ശതമാനവും, ചൈനയിൽനിന്നാണ്.
കളിപ്പാട്ടങ്ങൾ, ഫർണിച്ചർ, വാച്ച്, ചെരുപ്പ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ഫാൻസി സാധനങ്ങൾ തുടങ്ങിയവയുടെയും ഭൂരിപക്ഷം ഇറക്കുമതി ചൈനയിൽനിന്നാണ്. ഇപ്പോൾത്തന്നെ പാരസെറ്റമോൾ, അസിത്രോമൈസിൻ, ഇബുപ്രൊഫെൻ തുടങ്ങി നിരവധി ഔഷധങ്ങൾക്കു വേണ്ട രാസസംയുക്തങ്ങളുടെ വില കുത്തനെ കൂടിയിട്ടുണ്ട്.