മുംബൈ/ഹോങ്കോംഗ്: കൊറോണ വൈറസ് (കോവിഡ്-19) ബാധ സാന്പത്തികവളർച്ചയെ ബാധിക്കുമെന്ന സൂചനകൾ ബലപ്പെടുന്നു. ചൈനയുടെ മാത്രമല്ല മിക്ക ഏഷ്യൻ രാജ്യങ്ങളുടെയും വളർച്ച താഴോട്ടുപോകുമെന്നാണു ഭീതി. ഈ ആശങ്കയിൽ ഇന്ത്യയുടെ ഓഹരിവിപണി തുടർച്ചയായ മൂന്നാം ദിവസവും താഴോട്ടുപോയി.
റേറ്റിംഗ് ഏജൻസിയായ മൂഡീസ് ആഗോളവളർച്ചയിൽ ഇക്കൊല്ലം കുറവുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ചൈനീസ് വളർച്ച നേരത്തേ കണക്കാക്കിയ ആറു ശതമാനത്തിൽനിന്ന് 5.2 ശതമാനത്തിലേക്കു കുറച്ചു. പത്തുദിവസം മുന്പ് 5.4 ശതമാനം എന്നു കണക്കാക്കിയിരുന്നതാണ് ഇന്നലെ വീണ്ടും കുറച്ചത്. ചൈനീസ് സാന്പത്തികവളർച്ച ഈ ത്രൈമാസത്തിൽ ഒരു ശതമാനം കുറയുമെന്ന നിഗമനവും തിരുത്തി. ഇടിവ് അതിലും കൂടുതലാകും എന്നു മൂഡീസ് കരുതുന്നു.
ജപ്പാൻ തളർച്ചയിൽ
കൊറോണയ്ക്കു മുന്പുതന്നെ തളർച്ചയിലായ ജപ്പാൻ കൂടുതൽ ക്ഷീണത്തിലേക്കാണു നീങ്ങുന്നത്. ഒക്ടോബർ-ഡിസംബറിൽ ജാപ്പനീസ് ജിഡിപി 1.6 ശതമാനം കുറഞ്ഞു. വാർഷികാടിസ്ഥാനത്തിൽ 6.3 ശതമാനം കുറവാണത്. ഒക്ടോബറിൽ വില്പനനികുതി കൂട്ടിയതാണു പ്രധാന കാരണം.
ചൈനീസ് കൊറോണ ബാധ ജനുവരി -മാർച്ചിൽ ജപ്പാനിലെ ടൂറിസമടക്കം വിവിധ മേഖലകളെ ഉലയ്ക്കും. ചൈനയിലേക്കുള്ള കയറ്റുമതിയും ഇടിയും. വൈറസ് ജപ്പാനിൽ പടരുമോ എന്ന ആശങ്കയും പരക്കെ ഉണ്ട്.
ജപ്പാനിലെ മുഖ്യവ്യവസായ സ്ഥാപനങ്ങളിലൊന്നായ നിപ്പോൺ ടെലിഗ്രാഫ് ആൻഡ് ടെലിഫോൺ (എൻടിടി) ജീവനക്കാരോടു വീട്ടിലിരുന്നു ജോലിചെയ്തോളാൻ പറഞ്ഞു. ജാപ്പനീസ് ചക്രവർത്തി നരുഹിതോ ജന്മദിനാഘോഷങ്ങൾ റദ്ദാക്കി. ടോക്കിയോ മാരത്തൺ മത്സരത്തിൽ പൊതുജന പങ്കാളിത്തം വിലക്കി.
ഇതെല്ലാം രോഗബാധ പടരുന്നതു തടയാനുദ്ദേശിച്ചാണ്. ഈ നടപടികൾ ജിഡിപിയെ കൂടുതൽ തളർത്തുകയും ചെയ്യും.
ടൂറിസത്തിനു തിരിച്ചടി
ഏഷ്യയിലെ വലിയ വ്യാപാരകേന്ദ്രമായ സിംഗപ്പൂർ 2020-ൽ ജിഡിപി കുറയും എന്ന മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങി ഓസ്ട്രേലിയയും ന്യൂസിലൻഡും വരെയുള്ള രാജ്യങ്ങൾ ചൈനയിലേക്കുള്ള കയറ്റുമതി കുറയുന്നതിന്റെ ആശങ്കയിലാണ്.
ചൈനയിൽനിന്നുള്ള ടൂറിസ്റ്റുകൾ കുറയുന്നതു ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾക്കും ഓസ്ട്രേലിയ-ന്യൂസിലൻഡ് രാജ്യങ്ങൾക്കും ക്ഷീണമാകും.
റേറ്റിംഗ് ഏജൻസിയായ മൂഡീസ് ആഗോളവളർച്ചയിൽ ഇക്കൊല്ലം കുറവുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ചൈനീസ് വളർച്ച നേരത്തേ കണക്കാക്കിയ ആറു ശതമാനത്തിൽനിന്ന് 5.2 ശതമാനത്തിലേക്കു കുറച്ചു. പത്തുദിവസം മുന്പ് 5.4 ശതമാനം എന്നു കണക്കാക്കിയിരുന്നതാണ് ഇന്നലെ വീണ്ടും കുറച്ചത്. ചൈനീസ് സാന്പത്തികവളർച്ച ഈ ത്രൈമാസത്തിൽ ഒരു ശതമാനം കുറയുമെന്ന നിഗമനവും തിരുത്തി. ഇടിവ് അതിലും കൂടുതലാകും എന്നു മൂഡീസ് കരുതുന്നു.
ജപ്പാൻ തളർച്ചയിൽ
കൊറോണയ്ക്കു മുന്പുതന്നെ തളർച്ചയിലായ ജപ്പാൻ കൂടുതൽ ക്ഷീണത്തിലേക്കാണു നീങ്ങുന്നത്. ഒക്ടോബർ-ഡിസംബറിൽ ജാപ്പനീസ് ജിഡിപി 1.6 ശതമാനം കുറഞ്ഞു. വാർഷികാടിസ്ഥാനത്തിൽ 6.3 ശതമാനം കുറവാണത്. ഒക്ടോബറിൽ വില്പനനികുതി കൂട്ടിയതാണു പ്രധാന കാരണം.
ചൈനീസ് കൊറോണ ബാധ ജനുവരി -മാർച്ചിൽ ജപ്പാനിലെ ടൂറിസമടക്കം വിവിധ മേഖലകളെ ഉലയ്ക്കും. ചൈനയിലേക്കുള്ള കയറ്റുമതിയും ഇടിയും. വൈറസ് ജപ്പാനിൽ പടരുമോ എന്ന ആശങ്കയും പരക്കെ ഉണ്ട്.
ജപ്പാനിലെ മുഖ്യവ്യവസായ സ്ഥാപനങ്ങളിലൊന്നായ നിപ്പോൺ ടെലിഗ്രാഫ് ആൻഡ് ടെലിഫോൺ (എൻടിടി) ജീവനക്കാരോടു വീട്ടിലിരുന്നു ജോലിചെയ്തോളാൻ പറഞ്ഞു. ജാപ്പനീസ് ചക്രവർത്തി നരുഹിതോ ജന്മദിനാഘോഷങ്ങൾ റദ്ദാക്കി. ടോക്കിയോ മാരത്തൺ മത്സരത്തിൽ പൊതുജന പങ്കാളിത്തം വിലക്കി.
ഇതെല്ലാം രോഗബാധ പടരുന്നതു തടയാനുദ്ദേശിച്ചാണ്. ഈ നടപടികൾ ജിഡിപിയെ കൂടുതൽ തളർത്തുകയും ചെയ്യും.
ടൂറിസത്തിനു തിരിച്ചടി
ഏഷ്യയിലെ വലിയ വ്യാപാരകേന്ദ്രമായ സിംഗപ്പൂർ 2020-ൽ ജിഡിപി കുറയും എന്ന മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങി ഓസ്ട്രേലിയയും ന്യൂസിലൻഡും വരെയുള്ള രാജ്യങ്ങൾ ചൈനയിലേക്കുള്ള കയറ്റുമതി കുറയുന്നതിന്റെ ആശങ്കയിലാണ്.
ചൈനയിൽനിന്നുള്ള ടൂറിസ്റ്റുകൾ കുറയുന്നതു ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾക്കും ഓസ്ട്രേലിയ-ന്യൂസിലൻഡ് രാജ്യങ്ങൾക്കും ക്ഷീണമാകും.