ന്യൂഡൽഹി: ടെലികോം കേസിലെ സുപ്രീംകോടതിയുടെ ഇന്നലത്തെ ഉത്തരവിൽ സന്തോഷിക്കുന്ന ചുരുക്കം പേരിൽ ഒരാൾ ധനമന്ത്രി നിർമല സീതാരാമനാണ്. സർക്കാരിന് അനായാസം വലിയൊരു തുക കിട്ടുന്നു. കമ്മി അല്പമെങ്കിലും കുറയ്ക്കാൻ അതു സഹായിക്കും.
സുപ്രീംകോടതിയുടെ ഒക്ടോബറിലെ വിധിയനുസരിച്ച് 1.47 ലക്ഷം കോടി രൂപയാണു സർക്കാരിനു കിട്ടേണ്ടത്. അതിൽ പകുതിയിൽ താഴെയേ കിട്ടൂ എന്നതാണ് ഇപ്പോഴത്തെ സൂചന.
ഓഹരിയും ഭാവിയിൽ ഓഹരിയാക്കാവുന്ന കടപ്പത്രവും വിറ്റ് 300 കോടി ഡോളർ (21070 കോടി രൂപ) സമാഹരിച്ചിട്ടുണ്ട്. ഭാരതി എയർടെൽ ബാധ്യത അടച്ചുതീർക്കും. പിഴയും പലിശയും സഹിതം 39,723 കോടി രൂപ അടയ്ക്കാനാണ് ഇന്നലെ വൈകുന്നേരം ടെലികോം വകുപ്പ് കന്പനിയോടാവശ്യപ്പെട്ടിട്ടുള്ളത്.
സർക്കാരിന്റെ കന്പനികളായ ബിഎസ്എൻഎലും എംടിഎൻഎലും കൂടി 4700 കോടിയോളം രൂപ അടയ്ക്കണം.റിലയൻസ് ജിയോയുടെ ചെറിയ ബാധ്യത (200 കോടിയിൽ താഴെ) ജനുവരിയിൽ അടച്ചിരുന്നു.
ടാറ്റാ ടെലിസർവീസസ് നല്കാനുള്ള 14,819 കോടി രൂപ അടയ്ക്കും.ഭാരതി എയർടെലും ടാറ്റാ ടെലിയുംകൂടി 54,542 കോടി രൂപ സർക്കാരിനു നല്കും. ഇതു ബജറ്റിലെ പുതുക്കിയ കണക്കിൽ ഇല്ലാത്ത തുകയാണ്. നികുതിയിലെ കുറവ് അത്രകണ്ട് പരിഹരിക്കാം.
എന്നാൽ വലിയ രണ്ടു കുടിശികകളിൽനിന്ന് ഒന്നും കിട്ടാൻ വഴിയില്ല. വോഡഫോൺ ഐഡിയ ഇപ്പോൾ നല്കേണ്ടത് 56,709 കോടി രൂപയാണെന്നാണ് ഇന്നലെ നല്കിയ നോട്ടീസിൽ പറയുന്നത്. കന്പനിയുടെ മുഖ്യ ഓഹരിയുടമകൾ പണം നല്കാൻ തയാറില്ലാത്തതിനാൽ സർക്കാരിന് ഒന്നും പ്രതീക്ഷിക്കാനില്ല. പാപ്പർ നടപടി നേരിടുന്ന അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിന് 20,963 കോടി രൂപയാണു ബാധ്യത. അതും അടയ്ക്കാൻ നിർവാഹമില്ല.
സുപ്രീംകോടതിയുടെ ഒക്ടോബറിലെ വിധിയനുസരിച്ച് 1.47 ലക്ഷം കോടി രൂപയാണു സർക്കാരിനു കിട്ടേണ്ടത്. അതിൽ പകുതിയിൽ താഴെയേ കിട്ടൂ എന്നതാണ് ഇപ്പോഴത്തെ സൂചന.
ഓഹരിയും ഭാവിയിൽ ഓഹരിയാക്കാവുന്ന കടപ്പത്രവും വിറ്റ് 300 കോടി ഡോളർ (21070 കോടി രൂപ) സമാഹരിച്ചിട്ടുണ്ട്. ഭാരതി എയർടെൽ ബാധ്യത അടച്ചുതീർക്കും. പിഴയും പലിശയും സഹിതം 39,723 കോടി രൂപ അടയ്ക്കാനാണ് ഇന്നലെ വൈകുന്നേരം ടെലികോം വകുപ്പ് കന്പനിയോടാവശ്യപ്പെട്ടിട്ടുള്ളത്.
സർക്കാരിന്റെ കന്പനികളായ ബിഎസ്എൻഎലും എംടിഎൻഎലും കൂടി 4700 കോടിയോളം രൂപ അടയ്ക്കണം.റിലയൻസ് ജിയോയുടെ ചെറിയ ബാധ്യത (200 കോടിയിൽ താഴെ) ജനുവരിയിൽ അടച്ചിരുന്നു.
ടാറ്റാ ടെലിസർവീസസ് നല്കാനുള്ള 14,819 കോടി രൂപ അടയ്ക്കും.ഭാരതി എയർടെലും ടാറ്റാ ടെലിയുംകൂടി 54,542 കോടി രൂപ സർക്കാരിനു നല്കും. ഇതു ബജറ്റിലെ പുതുക്കിയ കണക്കിൽ ഇല്ലാത്ത തുകയാണ്. നികുതിയിലെ കുറവ് അത്രകണ്ട് പരിഹരിക്കാം.
എന്നാൽ വലിയ രണ്ടു കുടിശികകളിൽനിന്ന് ഒന്നും കിട്ടാൻ വഴിയില്ല. വോഡഫോൺ ഐഡിയ ഇപ്പോൾ നല്കേണ്ടത് 56,709 കോടി രൂപയാണെന്നാണ് ഇന്നലെ നല്കിയ നോട്ടീസിൽ പറയുന്നത്. കന്പനിയുടെ മുഖ്യ ഓഹരിയുടമകൾ പണം നല്കാൻ തയാറില്ലാത്തതിനാൽ സർക്കാരിന് ഒന്നും പ്രതീക്ഷിക്കാനില്ല. പാപ്പർ നടപടി നേരിടുന്ന അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിന് 20,963 കോടി രൂപയാണു ബാധ്യത. അതും അടയ്ക്കാൻ നിർവാഹമില്ല.