കോട്ടയം: വേനൽ ശക്തമായി ഉത്പാദനം കുറഞ്ഞതോടെ റബറിനു കടുത്ത ക്ഷാമം. റബർ വില ആർഎസ്എസ് നാല് ഗ്രേഡിന് 138 രൂപയിലെത്തി. ടാപ്പിംഗ് നിലയ്ക്കുന്ന സാഹചര്യത്തിൽ വില ഇനിയും ഉയരുമെന്നാണു സൂചന.
നവംബറിൽ 90,000 ടണ്‍, ഡിസംബറിൽ 78,000 ടണ്‍ എന്ന ക്രമത്തിൽ ഉത്പാദനമുണ്ടായ ശേഷം ജനുവരിയോടെ ഉത്പാദനത്തിൽ സാരമായ ഇടിവുണ്ടായി. ഫെബ്രുവരിൽ കാൽ ലക്ഷം ടണ്ണിലേക്ക് ഉത്പാദനം താഴുമെന്നാണു കരുതുന്നത്. ജൂലൈ വരെ റബർ വില മെച്ചപ്പെട്ടു നിൽക്കുമെന്നാണ് വ്യാപാരികളുടെ നിഗമനം.കഴിഞ്ഞ വർഷത്തെക്കാൾ നവംബർ, ഡിസംബർ മാസങ്ങളിൽ ഇരുപതിനായിരം ടണ്ണോളം ആഭ്യന്തര ഉത്പാദനം കൂടുതലുണ്ടായിരുന്നു.
കൊറോണ രോഗബാധ മൂലം കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നു റബർ ഇറക്കുമതി കുറഞ്ഞതും ആഭ്യന്തരവില ഉയരാൻ കാരണമായി. കഴിഞ്ഞ മാസം 138 രൂപ വരെ ഉയർന്ന വില 132 രൂപയിലേക്കു താഴ്ന്നശേഷം തിങ്കളാഴ്ചയ്ക്കു ശേഷമാണ് കാര്യമായ വർധനയുണ്ടായത്.
ചില ടയർ കന്പനി ഏജൻസികൾ ഇന്നലെ മികച്ച നിലവാരമുള്ള റബർ 140 രൂപയ്ക്കു വാങ്ങിയതും വില ഉയരാനുള്ള സൂചനയാണ്. അതേസമയം, ആർഎസ്എസ് അഞ്ച് ഗ്രേഡിനു കാര്യമായ വില ഉയരുന്നില്ല. കിലോഗ്രാമിന് 232.50 രൂപയ്ക്കാണു വ്യാപാരം നടന്നത്.
നവംബറിൽ 90,000 ടണ്‍, ഡിസംബറിൽ 78,000 ടണ്‍ എന്ന ക്രമത്തിൽ ഉത്പാദനമുണ്ടായ ശേഷം ജനുവരിയോടെ ഉത്പാദനത്തിൽ സാരമായ ഇടിവുണ്ടായി. ഫെബ്രുവരിൽ കാൽ ലക്ഷം ടണ്ണിലേക്ക് ഉത്പാദനം താഴുമെന്നാണു കരുതുന്നത്. ജൂലൈ വരെ റബർ വില മെച്ചപ്പെട്ടു നിൽക്കുമെന്നാണ് വ്യാപാരികളുടെ നിഗമനം.കഴിഞ്ഞ വർഷത്തെക്കാൾ നവംബർ, ഡിസംബർ മാസങ്ങളിൽ ഇരുപതിനായിരം ടണ്ണോളം ആഭ്യന്തര ഉത്പാദനം കൂടുതലുണ്ടായിരുന്നു.
കൊറോണ രോഗബാധ മൂലം കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നു റബർ ഇറക്കുമതി കുറഞ്ഞതും ആഭ്യന്തരവില ഉയരാൻ കാരണമായി. കഴിഞ്ഞ മാസം 138 രൂപ വരെ ഉയർന്ന വില 132 രൂപയിലേക്കു താഴ്ന്നശേഷം തിങ്കളാഴ്ചയ്ക്കു ശേഷമാണ് കാര്യമായ വർധനയുണ്ടായത്.
ചില ടയർ കന്പനി ഏജൻസികൾ ഇന്നലെ മികച്ച നിലവാരമുള്ള റബർ 140 രൂപയ്ക്കു വാങ്ങിയതും വില ഉയരാനുള്ള സൂചനയാണ്. അതേസമയം, ആർഎസ്എസ് അഞ്ച് ഗ്രേഡിനു കാര്യമായ വില ഉയരുന്നില്ല. കിലോഗ്രാമിന് 232.50 രൂപയ്ക്കാണു വ്യാപാരം നടന്നത്.