കൊച്ചി: കേരളത്തില്‍ വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങളില്‍ 95 ശതമാനത്തിലധികം ഹാള്‍മാര്‍ക്ക് ചെയ്തവയാണെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദന്. അസോസിയേഷന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച കേന്ദ്ര- സംസ്ഥാന ബജറ്റ് അവലോകനവും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാൻഡേഡ്സിന്റെ ഹാള്‍മാര്‍ക്കിംഗ് സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയൊട്ടാകെയുള്ള ജ്വല്ലറികളെ ഹാള്‍മാര്‍ക്കിംഗിലേക്ക് കൊണ്ടുവന്നശേഷം മാത്രമേ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കാന്‍ പാടുള്ളൂ.
രാജ്യത്തെ പകുതിയെങ്കിലും ജ്വല്ലറികള്‍ക്ക് ഹാള്‍മാര്‍ക്ക് ലൈസന്‍സ് എടുക്കാനുള്ള സാവകാശം നല്‍കണം. 20 വര്‍ഷമായി ബോധവത്കരണം നടത്തിയിട്ടാണ് 29,000 വ്യാപാരികള്‍ ലൈസന്‍സ് എടുത്തിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ സ്വര്‍ണ മേഖലയ്ക്ക് ഗുണകരമായതൊന്നും ചെയ്തിട്ടില്ല. കള്ളക്കടത്തിനെയും അനധികൃത മേഖലയെയും സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. രജിസ്ട്രേഷന് എടുത്ത വ്യാപാരികളെ നികുതിക്കുവേണ്ടി പീഡിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍, രക്ഷാധികാരി ബി. ഗിരിരാജന്‍ തുടങ്ങിയവർ പങ്കെടുത്തു.
രാജ്യത്തെ പകുതിയെങ്കിലും ജ്വല്ലറികള്‍ക്ക് ഹാള്‍മാര്‍ക്ക് ലൈസന്‍സ് എടുക്കാനുള്ള സാവകാശം നല്‍കണം. 20 വര്‍ഷമായി ബോധവത്കരണം നടത്തിയിട്ടാണ് 29,000 വ്യാപാരികള്‍ ലൈസന്‍സ് എടുത്തിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ സ്വര്‍ണ മേഖലയ്ക്ക് ഗുണകരമായതൊന്നും ചെയ്തിട്ടില്ല. കള്ളക്കടത്തിനെയും അനധികൃത മേഖലയെയും സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. രജിസ്ട്രേഷന് എടുത്ത വ്യാപാരികളെ നികുതിക്കുവേണ്ടി പീഡിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍, രക്ഷാധികാരി ബി. ഗിരിരാജന്‍ തുടങ്ങിയവർ പങ്കെടുത്തു.