ബെയ്ജിംഗ്/ മുംബൈ: കൊറോണ വൈറസ് ബാധമൂലം അടച്ചിട്ടിരുന്ന ചൈനീസ് ഫാക്ടറികളിൽ ഭൂരിപക്ഷവും ഇന്നലെ തുറന്നില്ല. രോഗവ്യാപനം തുടരുന്നതാണു കാരണം. ഇതോടെ ചൈനയിലും മറ്റു രാജ്യങ്ങളിലും നിരവധി വ്യവസായങ്ങൾക്ക് ഉത്പാദന പ്രതിസന്ധി നേരിടുമെന്ന നിലയായി.
ചൈനയിലെ പുതുവത്സര അവധിക്കുതൊട്ടു മുൻപാണു കൊറോണ വൈറസ് ബാധ രൂക്ഷമായത്. തുടർന്ന് പുതുവത്സര അവധി ഒരാഴ്ച കൂടി നീട്ടി. ഇന്നലെ വരെയായിരുന്നു അത്. പക്ഷേ, ഇന്നലെയും ഭൂരിപക്ഷം ഫാക്ടറികളും തുറന്നില്ല.
ചില പ്രോവിൻസുകൾ മാർച്ച് ആദ്യം വരെ ഫാക്ടറികൾ അടച്ചിടാൻ നിർദേശിച്ചു. മറ്റു പ്രോവിൻസുകൾ ഈയാഴ്ച ഓരോ ഫാക്ടറിയിലും പരിശോധന നടത്തി തുറക്കാമോ എന്ന് തീരുമാനിക്കും. ആയിരക്കണക്കിനും പതിനായിരക്കണക്കിനും പേർ ജോലി ചെയ്യുന്ന ഫാക്ടറികളിൽ വൈറസ് ബാധ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതു ശ്രമകരമായ ദൗത്യമാണ്.
ആപ്പിളിന്റെ ഫോണുകൾ നിർമിക്കുന്ന ഫോക്സ്കോൺ ഷെൻചെനിലുള്ള അവരുടെ ഏറ്റവും വലിയ ഫാക്ടറി ഇന്നലെ തുറന്നില്ല. ഫോക്സ് വാഗൺ, ബിഎം ഡബ്ല്യു, ടെയോട്ട, ഹോണ്ട തുടങ്ങിയവ അടുത്ത ആഴ്ചയേ ഉത്പാദനം തുടങ്ങൂ. നിസാനും പിഎസ്എയും വെള്ളിയാഴ്ചയേ തുറക്കൂ.
ദക്ഷിണ കൊറിയൻ കന്പനി ഹ്യുണ്ടായി ചൈനയിൽനിന്നു ഘടകഭാഗങ്ങൾ ലഭിക്കാത്തതിനാൽ കൊറിയയിലെ ഉത്പാദനം നിർത്തിയിരിക്കുകയാണ്. ചൈനയിലെ കംപോണന്റ് യൂണിറ്റ് ഈയാഴ്ച തുറന്നില്ലെങ്കിൽ ഫിയറ്റ് ക്രൈസ്ലറിന്റെ യൂറോപ്പിലെ ഉത്പാദനം മുടങ്ങും.
വൈറസ് ബാധ ഏറ്റവും രൂക്ഷമായ ഹുബൈ പ്രവിശ്യയിൽ ധാരാളം കംപോണന്റ് ഫാക്ടറികൾ ഉണ്ട്. ഒട്ടുമിക്ക വാഹന നിർമാതാക്കളുടെയും കംപോണന്റ് ഉത്പാദനം ഹുബൈയിലാണ്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ റഫ്രിജറേറ്ററും വാഷിംഗ് മെഷീനും പോലുള്ള ഗൃഹോപകരണങ്ങൾ, ഔഷധങ്ങൾ തുടങ്ങിയവയുടെ ഉത്പാദനവും ആഗോളതലത്തിൽ തടസപ്പെടും. ഇന്ത്യയിലെ പല ഔഷധ കന്പനികൾക്കും ഔഷധ നിർമാണത്തിനുവേണ്ട മുഖ്യ രാസസംയുക്തങ്ങൾ ചൈനയിൽ നിന്നാണു വരേണ്ടത്. പാരസെറ്റമോൾ, ക്ലോറാംഫെനികോൾ, മെട്രോനിഡാസോൾ, അസിത്രോമൈസിൻ, വിറ്റാമിൻ ബി -6 തുടങ്ങിയവയൊക്കെ ഹുബൈ പ്രവിശ്യയിൽനിന്നാണു വരേണ്ടത്.
ചൈനയിലെ പുതുവത്സര അവധിക്കുതൊട്ടു മുൻപാണു കൊറോണ വൈറസ് ബാധ രൂക്ഷമായത്. തുടർന്ന് പുതുവത്സര അവധി ഒരാഴ്ച കൂടി നീട്ടി. ഇന്നലെ വരെയായിരുന്നു അത്. പക്ഷേ, ഇന്നലെയും ഭൂരിപക്ഷം ഫാക്ടറികളും തുറന്നില്ല.
ചില പ്രോവിൻസുകൾ മാർച്ച് ആദ്യം വരെ ഫാക്ടറികൾ അടച്ചിടാൻ നിർദേശിച്ചു. മറ്റു പ്രോവിൻസുകൾ ഈയാഴ്ച ഓരോ ഫാക്ടറിയിലും പരിശോധന നടത്തി തുറക്കാമോ എന്ന് തീരുമാനിക്കും. ആയിരക്കണക്കിനും പതിനായിരക്കണക്കിനും പേർ ജോലി ചെയ്യുന്ന ഫാക്ടറികളിൽ വൈറസ് ബാധ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതു ശ്രമകരമായ ദൗത്യമാണ്.
ആപ്പിളിന്റെ ഫോണുകൾ നിർമിക്കുന്ന ഫോക്സ്കോൺ ഷെൻചെനിലുള്ള അവരുടെ ഏറ്റവും വലിയ ഫാക്ടറി ഇന്നലെ തുറന്നില്ല. ഫോക്സ് വാഗൺ, ബിഎം ഡബ്ല്യു, ടെയോട്ട, ഹോണ്ട തുടങ്ങിയവ അടുത്ത ആഴ്ചയേ ഉത്പാദനം തുടങ്ങൂ. നിസാനും പിഎസ്എയും വെള്ളിയാഴ്ചയേ തുറക്കൂ.
ദക്ഷിണ കൊറിയൻ കന്പനി ഹ്യുണ്ടായി ചൈനയിൽനിന്നു ഘടകഭാഗങ്ങൾ ലഭിക്കാത്തതിനാൽ കൊറിയയിലെ ഉത്പാദനം നിർത്തിയിരിക്കുകയാണ്. ചൈനയിലെ കംപോണന്റ് യൂണിറ്റ് ഈയാഴ്ച തുറന്നില്ലെങ്കിൽ ഫിയറ്റ് ക്രൈസ്ലറിന്റെ യൂറോപ്പിലെ ഉത്പാദനം മുടങ്ങും.
വൈറസ് ബാധ ഏറ്റവും രൂക്ഷമായ ഹുബൈ പ്രവിശ്യയിൽ ധാരാളം കംപോണന്റ് ഫാക്ടറികൾ ഉണ്ട്. ഒട്ടുമിക്ക വാഹന നിർമാതാക്കളുടെയും കംപോണന്റ് ഉത്പാദനം ഹുബൈയിലാണ്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ റഫ്രിജറേറ്ററും വാഷിംഗ് മെഷീനും പോലുള്ള ഗൃഹോപകരണങ്ങൾ, ഔഷധങ്ങൾ തുടങ്ങിയവയുടെ ഉത്പാദനവും ആഗോളതലത്തിൽ തടസപ്പെടും. ഇന്ത്യയിലെ പല ഔഷധ കന്പനികൾക്കും ഔഷധ നിർമാണത്തിനുവേണ്ട മുഖ്യ രാസസംയുക്തങ്ങൾ ചൈനയിൽ നിന്നാണു വരേണ്ടത്. പാരസെറ്റമോൾ, ക്ലോറാംഫെനികോൾ, മെട്രോനിഡാസോൾ, അസിത്രോമൈസിൻ, വിറ്റാമിൻ ബി -6 തുടങ്ങിയവയൊക്കെ ഹുബൈ പ്രവിശ്യയിൽനിന്നാണു വരേണ്ടത്.