2003-ൽ ചൈനയിൽ തുടക്കമിട്ട വൈറസ് രോഗമാണ് സാർസ് (സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം). ആറുമാസംകൊണ്ട് 29 രാജ്യങ്ങളിൽ 8096 പേരെ ഇതു ബാധിച്ചു. 774 പേർ മരണമടഞ്ഞു.
ഇപ്പോൾ സാർസ് രോഗം പകർന്ന വൈറസിന്റെ കുടുംബത്തിൽപ്പെട്ട പുതിയ കൊറോണ വൈറസ് കൂടുതൽ വേഗം പടരുന്നു. 24 ദിസംകൊണ്ട് 18 രാജ്യങ്ങളിൽ 6145 പേർക്കു രോഗം ബാധിച്ചു. മരണസംഖ്യ താരതമ്യേന കുറവാണെന്നു മാത്രം. ഇതുവരെ 132 പേർ മരിച്ചു.
മരണത്തോത് കുറവാണെന്നു മാത്രമേയുള്ളൂ ആശ്വാസം. മറ്റെല്ലാ രീതിയിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കു കൊറോണ വൈറസ് ഭീഷണിയാണ്. ധനമന്ത്രി നിർമല സീതാരാമന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കാനും കൊറോണയ്ക്കു കഴിയും.
വൈറസ് ബാധയുടെ രൂക്ഷമായ അവസ്ഥ വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ഇത്തരം രോഗബാധകളെപ്പറ്റി ഏറ്റവും ആധികാരികമായി പറയാനാവുന്ന ചൈനീസ് ശാസ്ത്രജ്ഞൻ ചോംഗ് നാൻഷൻ പറയുന്നത്. ഏപ്രിലോടെയാണ് അദ്ദേഹം രൂക്ഷനില പ്രതീക്ഷിക്കുന്നത്.
ഇതിനകംതന്നെ അരഡസനോളം വിമാനകന്പനികൾ ചൈനയിലേക്കുള്ള ഭൂരിപക്ഷം സർവീസുകളും നിർത്തി. പല രാജ്യങ്ങളും ചൈനീസ് സഞ്ചാരികൾ വരേണ്ടെന്നു പറയുന്നു. ചൈനതന്നെ വിദേശത്തേക്കുള്ള ഗ്രൂപ്പ് യാത്രകൾ വിലക്കി. ചൈനയിലേക്കുള്ള യാത്രകൾക്കെതിരേ മിക്ക രാജ്യങ്ങളും മുന്നറിയിപ്പ് നൽകി.
സാർസിനേക്കാൾ വളരെ കൂടുതൽ സാന്പത്തികനഷ്ടമാണ് കൊറോണ ഉണ്ടാക്കുകയെന്നു ധനകാര്യസ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ടൂറിസം, ഹോട്ടൽ, വ്യോമഗതാഗതം, റീട്ടെയിൽ തുടങ്ങിയ മേഖലകളിലെല്ലാം വലിയ ആഘാതമുണ്ടാകും. ഇതു ചൈനയുടെ മാത്രമല്ല മറ്റു രാജ്യങ്ങളുടെയും വളർച്ചയെ ബാധിക്കും.
2020-21 ൽ ഇന്ത്യ നടപ്പുവർഷത്തെ ദൗർബല്യം മറികടക്കുമെന്നുള്ള പ്രതീക്ഷകൾക്കു മേലാണ് കൊറോണ വൈറസ് കരിന്പടം വീഴ്ത്തുന്നത്. നിർമല സീതാരാമന്റെ ശനിയാഴ്ചത്തെ ബജറ്റിലെ കണക്കുകൾ തെറ്റിക്കാൻ കൊറോണ വഴിതെളിച്ചെന്നുവരാം.
ഒട്ടും അസൂയ തോന്നാത്ത അവസ്ഥയിലാണ് നിർമല സീതാരാമൻ ബജറ്റ് തയാറാക്കുന്നത്. 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സാന്പത്തികവളർച്ച(5%) , നാലുവർഷത്തിനിടയിലെ ഏറ്റവും താണ കാർഷികവളർച്ച (2.8%), 15 വർഷത്തിനിടയിലെ ഏറ്റവും താണ ഫാക്ടറി ഉത്പാദനവളർച്ച (2%), 17 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മൂലധനനിക്ഷേപ വളർച്ച (1%) ഇതൊക്കെയാണ് 2019-20 ന്റെ ബാക്കിപത്രം. ഇതേസമയം വിലക്കയറ്റം 7.35 ശതമാനം.
നികുതിപിരിവ് ലക്ഷ്യമിട്ടതിലും രണ്ടരലക്ഷം കോടി രൂപ കുറവാകുമെന്നു സൂചന. ധനകമ്മി 3.3 ശതമാനം പ്രതീക്ഷിച്ചത് നാലുശതമാനത്തിൽ എത്തുമെന്നു വിലയിരുത്തപ്പെടുന്നു.
ഈ അവസ്ഥയിൽനിന്നു രാജ്യത്തെ 2024-25 ൽ അഞ്ചുലക്ഷം കോടി ഡോളറിന്റെ സന്പദ്വ്യവസ്ഥയായി വളർത്തുക എന്നതാണു നിർമലയുടെ ദൗത്യം. അതിനുള്ള ഒരു സാഹചര്യവും ഇല്ലെന്നു വിവരമുള്ളവർ പറയുന്നു. എങ്കിലും പ്രത്യാശ കൈവിടാതെ നീങ്ങുന്നവരെപ്പോലും കൊറോണ വൈറസ് നിരാശരാക്കും.
ചൈനയുടെ വളർച്ചയിൽ ഗണ്യമായ കുറവുണ്ടാകും. അത് ആഗോളവളർച്ചയെ ബാധിക്കും. 2003-ൽ ചൈനീസ് ജിഡിപി ലോക ജിഡിപിയുടെ 4.3 ശതമാനമായിരുന്നു.
ഇന്നത് 16.3 ശതമാനമാണ്. 2003-ൽ ചൈനയിൽനിന്നു വിദേശത്തേക്കു പറന്നവർ 166 ലക്ഷമാണ്.
2018-ൽ അത് 1620 ലക്ഷമായി. ചൈനീസ് വളർച്ച ഒന്നോ ഒന്നരയോ ശതമാനം കുറഞ്ഞാൽ ആഗോളവളർച്ചയും ആനുപാതികമായി കുറയും.അങ്ങനെവന്നാൽ തുടർച്ചയായ മൂന്നാമത്തെ വർഷവും ബജറ്റ് കണക്കുകൾ പാളുന്ന ദുരവസ്ഥയിലാകും രാജ്യം.
റ്റി.സി. മാത്യു
ഇപ്പോൾ സാർസ് രോഗം പകർന്ന വൈറസിന്റെ കുടുംബത്തിൽപ്പെട്ട പുതിയ കൊറോണ വൈറസ് കൂടുതൽ വേഗം പടരുന്നു. 24 ദിസംകൊണ്ട് 18 രാജ്യങ്ങളിൽ 6145 പേർക്കു രോഗം ബാധിച്ചു. മരണസംഖ്യ താരതമ്യേന കുറവാണെന്നു മാത്രം. ഇതുവരെ 132 പേർ മരിച്ചു.
മരണത്തോത് കുറവാണെന്നു മാത്രമേയുള്ളൂ ആശ്വാസം. മറ്റെല്ലാ രീതിയിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കു കൊറോണ വൈറസ് ഭീഷണിയാണ്. ധനമന്ത്രി നിർമല സീതാരാമന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കാനും കൊറോണയ്ക്കു കഴിയും.
വൈറസ് ബാധയുടെ രൂക്ഷമായ അവസ്ഥ വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ഇത്തരം രോഗബാധകളെപ്പറ്റി ഏറ്റവും ആധികാരികമായി പറയാനാവുന്ന ചൈനീസ് ശാസ്ത്രജ്ഞൻ ചോംഗ് നാൻഷൻ പറയുന്നത്. ഏപ്രിലോടെയാണ് അദ്ദേഹം രൂക്ഷനില പ്രതീക്ഷിക്കുന്നത്.
ഇതിനകംതന്നെ അരഡസനോളം വിമാനകന്പനികൾ ചൈനയിലേക്കുള്ള ഭൂരിപക്ഷം സർവീസുകളും നിർത്തി. പല രാജ്യങ്ങളും ചൈനീസ് സഞ്ചാരികൾ വരേണ്ടെന്നു പറയുന്നു. ചൈനതന്നെ വിദേശത്തേക്കുള്ള ഗ്രൂപ്പ് യാത്രകൾ വിലക്കി. ചൈനയിലേക്കുള്ള യാത്രകൾക്കെതിരേ മിക്ക രാജ്യങ്ങളും മുന്നറിയിപ്പ് നൽകി.
സാർസിനേക്കാൾ വളരെ കൂടുതൽ സാന്പത്തികനഷ്ടമാണ് കൊറോണ ഉണ്ടാക്കുകയെന്നു ധനകാര്യസ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ടൂറിസം, ഹോട്ടൽ, വ്യോമഗതാഗതം, റീട്ടെയിൽ തുടങ്ങിയ മേഖലകളിലെല്ലാം വലിയ ആഘാതമുണ്ടാകും. ഇതു ചൈനയുടെ മാത്രമല്ല മറ്റു രാജ്യങ്ങളുടെയും വളർച്ചയെ ബാധിക്കും.
2020-21 ൽ ഇന്ത്യ നടപ്പുവർഷത്തെ ദൗർബല്യം മറികടക്കുമെന്നുള്ള പ്രതീക്ഷകൾക്കു മേലാണ് കൊറോണ വൈറസ് കരിന്പടം വീഴ്ത്തുന്നത്. നിർമല സീതാരാമന്റെ ശനിയാഴ്ചത്തെ ബജറ്റിലെ കണക്കുകൾ തെറ്റിക്കാൻ കൊറോണ വഴിതെളിച്ചെന്നുവരാം.
ഒട്ടും അസൂയ തോന്നാത്ത അവസ്ഥയിലാണ് നിർമല സീതാരാമൻ ബജറ്റ് തയാറാക്കുന്നത്. 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സാന്പത്തികവളർച്ച(5%) , നാലുവർഷത്തിനിടയിലെ ഏറ്റവും താണ കാർഷികവളർച്ച (2.8%), 15 വർഷത്തിനിടയിലെ ഏറ്റവും താണ ഫാക്ടറി ഉത്പാദനവളർച്ച (2%), 17 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മൂലധനനിക്ഷേപ വളർച്ച (1%) ഇതൊക്കെയാണ് 2019-20 ന്റെ ബാക്കിപത്രം. ഇതേസമയം വിലക്കയറ്റം 7.35 ശതമാനം.
നികുതിപിരിവ് ലക്ഷ്യമിട്ടതിലും രണ്ടരലക്ഷം കോടി രൂപ കുറവാകുമെന്നു സൂചന. ധനകമ്മി 3.3 ശതമാനം പ്രതീക്ഷിച്ചത് നാലുശതമാനത്തിൽ എത്തുമെന്നു വിലയിരുത്തപ്പെടുന്നു.
ഈ അവസ്ഥയിൽനിന്നു രാജ്യത്തെ 2024-25 ൽ അഞ്ചുലക്ഷം കോടി ഡോളറിന്റെ സന്പദ്വ്യവസ്ഥയായി വളർത്തുക എന്നതാണു നിർമലയുടെ ദൗത്യം. അതിനുള്ള ഒരു സാഹചര്യവും ഇല്ലെന്നു വിവരമുള്ളവർ പറയുന്നു. എങ്കിലും പ്രത്യാശ കൈവിടാതെ നീങ്ങുന്നവരെപ്പോലും കൊറോണ വൈറസ് നിരാശരാക്കും.
ചൈനയുടെ വളർച്ചയിൽ ഗണ്യമായ കുറവുണ്ടാകും. അത് ആഗോളവളർച്ചയെ ബാധിക്കും. 2003-ൽ ചൈനീസ് ജിഡിപി ലോക ജിഡിപിയുടെ 4.3 ശതമാനമായിരുന്നു.
ഇന്നത് 16.3 ശതമാനമാണ്. 2003-ൽ ചൈനയിൽനിന്നു വിദേശത്തേക്കു പറന്നവർ 166 ലക്ഷമാണ്.
2018-ൽ അത് 1620 ലക്ഷമായി. ചൈനീസ് വളർച്ച ഒന്നോ ഒന്നരയോ ശതമാനം കുറഞ്ഞാൽ ആഗോളവളർച്ചയും ആനുപാതികമായി കുറയും.അങ്ങനെവന്നാൽ തുടർച്ചയായ മൂന്നാമത്തെ വർഷവും ബജറ്റ് കണക്കുകൾ പാളുന്ന ദുരവസ്ഥയിലാകും രാജ്യം.
റ്റി.സി. മാത്യു