ന്യൂഡൽഹി: ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യയിൽ എത്തുന്പോൾ 70,000 കോടി രൂപ (1000 കോടി ഡോളർ)യുടെ ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒപ്പുവയ്ക്കും. ഇതു സംബന്ധിച്ച ചർച്ചകൾക്ക് യുഎസ് വാണിജ്യപ്രതിനിധി റോബർട്ട് ലൈറ്റൈസർ രണ്ടാഴ്ചയ്ക്കകം ഇവിടെ എത്തും.
ഇന്ത്യ-യുഎസ് സ്വതന്ത്രവ്യാപാര ഉടന്പടിക്ക് മുന്നോടിയാകും അടുത്തമാസത്തെ കരാർ. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ് (ജിഎസ്പി) പ്രകാരം ഇന്ത്യൻ ഉത്പന്നങ്ങൾ ഡ്യൂട്ടിയില്ലാതെ അമേരിക്ക ഇറക്കുമതി ചെയ്യുന്നതു സംബന്ധിച്ചാണ് നിർദിഷ്ട കരാർ. ഇന്ത്യയുടെ ഇറക്കുമതിച്ചുങ്കം കൂടുതലാണെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞവർഷം ട്രംപ് ഇന്ത്യക്ക് ജിഎസ്പി ആനുകൂല്യം നിഷേധിച്ചത്. 2018-ൽ 630 കോടി ഡോളറിന്റെ ഉത്പന്നങ്ങൾക്കു ജിഎസ്പി ലഭിച്ചിരുന്നു. നിർദിഷ്ട കരാർ പ്രകാരം ആയിരം കോടി ഡോളറിന്റെ ഉത്പന്നങ്ങൾക്കു ഡ്യൂട്ടി ഒഴിവാകും.ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യയിൽ ഉണ്ടാവുക.
ഇന്ത്യ-യുഎസ് സ്വതന്ത്രവ്യാപാര ഉടന്പടിക്ക് മുന്നോടിയാകും അടുത്തമാസത്തെ കരാർ. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ് (ജിഎസ്പി) പ്രകാരം ഇന്ത്യൻ ഉത്പന്നങ്ങൾ ഡ്യൂട്ടിയില്ലാതെ അമേരിക്ക ഇറക്കുമതി ചെയ്യുന്നതു സംബന്ധിച്ചാണ് നിർദിഷ്ട കരാർ. ഇന്ത്യയുടെ ഇറക്കുമതിച്ചുങ്കം കൂടുതലാണെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞവർഷം ട്രംപ് ഇന്ത്യക്ക് ജിഎസ്പി ആനുകൂല്യം നിഷേധിച്ചത്. 2018-ൽ 630 കോടി ഡോളറിന്റെ ഉത്പന്നങ്ങൾക്കു ജിഎസ്പി ലഭിച്ചിരുന്നു. നിർദിഷ്ട കരാർ പ്രകാരം ആയിരം കോടി ഡോളറിന്റെ ഉത്പന്നങ്ങൾക്കു ഡ്യൂട്ടി ഒഴിവാകും.ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യയിൽ ഉണ്ടാവുക.