ന്യൂയോർക്ക്: വിമാനനിർമാണ കന്പനിയായ ബോയിംഗിന് കഴിഞ്ഞവർഷം 63.6 കോടി ഡോളർ (4520 കോടി രൂപ) നഷ്ടം. 1997-നു ശേഷം ഇതാദ്യമാണ് കന്പനിക്ക് വാർഷികനഷ്ടം ഉണ്ടാകുന്നത്. ബോയിംഗ് 737 മാക്സിന്റെ തകരാറാണ് കന്പനിക്ക് പ്രഹരമായത്.
ഡിസംബറിൽ അവസാനിച്ച ത്രൈമാസം 100 കോടി ഡോളർ (7100 കോടി രൂപ) നഷ്ടം വന്നതാണ്. മുൻ ത്രൈമാസങ്ങളിലെ ലാഭം തട്ടിക്കിഴിച്ചപ്പോഴാണ് വാർഷിക നഷ്ടം കുറഞ്ഞത്.
ബോയിംഗ് 737 മാക്സ് കഴിഞ്ഞവർഷം രണ്ടു വലിയ അപകടങ്ങളിൽപ്പെട്ടു. തുടർന്നു മാക്സ് വിമാനങ്ങൾ തിരിച്ചുവിളിച്ചു. 920 കോടി ഡോളറിന്റെ അധികച്ചെലവിലാണ് അവ വീണ്ടും പ്രവർത്തനക്ഷമമാക്കുന്നത്.
ഡിസംബറിൽ അവസാനിച്ച ത്രൈമാസം 100 കോടി ഡോളർ (7100 കോടി രൂപ) നഷ്ടം വന്നതാണ്. മുൻ ത്രൈമാസങ്ങളിലെ ലാഭം തട്ടിക്കിഴിച്ചപ്പോഴാണ് വാർഷിക നഷ്ടം കുറഞ്ഞത്.
ബോയിംഗ് 737 മാക്സ് കഴിഞ്ഞവർഷം രണ്ടു വലിയ അപകടങ്ങളിൽപ്പെട്ടു. തുടർന്നു മാക്സ് വിമാനങ്ങൾ തിരിച്ചുവിളിച്ചു. 920 കോടി ഡോളറിന്റെ അധികച്ചെലവിലാണ് അവ വീണ്ടും പ്രവർത്തനക്ഷമമാക്കുന്നത്.